കൊച്ചി: സ്വർണം വീണ്ടും റിക്കാർഡിലേക്ക്. കേരളത്തിൽ പവൻവില ഇന്നലെ 24,120 രൂപയായി. ഇനിയും വില ഉയരുമെന്നാണു സൂചന. ഇന്നലെ പവന് 200 രൂപയാണു വർധിച്ചത്. ഗ്രാമിന് 2,990ൽനിന്ന് 3,015 രൂപയിലേക്കു വില കൂടി.
കേരളത്തിൽ ഇതു മൂന്നാംവട്ടമാണ് സ്വർണവില 24,000 രൂപ കടക്കുന്നത്. 2012 സെപ്റ്റംബർ 14ന് 280 രൂപ വർധിച്ചു പവൻവില 24,160 രൂപയിലെത്തി. മൂന്നു ദിവസം ആ വില തുടർന്നു. പിന്നീട് താണു.
വീണ്ടും ആ വർഷം നവംബർ 24ന് വില 24,000 രൂപയിലെത്തി. പിറ്റേന്നും ആ വില തുടർന്നു. 26ന് 24,160 രൂപയും 27ന് 24,240 രൂപയുമായി. ഇതാണു റിക്കാർഡ് വില. 28നു വില 24,120 രൂപയിലേക്കു താണു.
2012ൽ ആഗോള വിലവർധനയും രൂപാ വിലയിടിവും ചേർന്നാണു സ്വർണത്തെ റിക്കാർഡിലേക്കുയർത്തിയത്. അന്ന് ഔൺസിന് (31.1 ഗ്രാം) 1776 ഡോളറായിരുന്നു സ്വർണത്തിൻെ രാജ്യാന്തരവില. ഡോളറിന് 55 രൂപയും.
ഇപ്പോൾ രാജ്യാന്തര സ്വർണവില 1290 ഡോളറിനടുത്താണ്. ഡോളർ നിരക്ക് 71 രൂപയും. 2012നെ അപേക്ഷിച്ച് ഇറക്കുമതിച്ചുങ്കവും കൂടുതലാണ്.
രാജ്യാന്തരവിപണിയിൽ സ്വർണവില ഇക്കൊല്ലം 15 മുതൽ 18 വരെ ശതമാനം ഉയരുമെന്നു നിരീക്ഷകർ കരുതുന്നു. സ്വതന്ത്ര നിരീക്ഷകൻ ജോർഡാൻ എലിസിയോ സ്വർണവില ഔൺസിന് 1450 ഡോളർവരെ ഉയരുമെന്നാണു കണക്കാക്കുന്നത്. നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് വില 1425 ഡോളറിലെത്തുമെന്നു കണക്കാക്കുന്നു.
നിക്ഷേപ ആവശ്യം വർധിക്കുന്നതും വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില കൂടാൻ പ്രേരകമാകുന്നത്. 2018ൽ വിവിധ കേന്ദ്രബാങ്കുകൾ മൊത്തം അഞ്ഞൂറിലേറെ ടൺ സ്വർണം വാങ്ങിക്കൂട്ടി.
ഇറക്കുമതി കുറഞ്ഞു
സ്വർണവില താണുനിൽക്കുകയായിരുന്നെങ്കിലും 2018ൽ ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞു. 14.5 ശതമാനംകണ്ട് ഇറക്കുമതി കുറഞ്ഞു. 2017ലെ 876 ടണ്ണിൽനിന്ന് 759 ടണ്ണിലേക്കാണ് ഇറക്കുമതി കുറഞ്ഞത്. 3,137 കോടി ഡോളറാണ് (2.23 ലക്ഷം കോടി രൂപ) ഇത്രയും സ്വർണം ഇറക്കുമതി ചെയ്യാൻ വേണ്ടിവന്നത്.
മുന്പ് പ്രതിവർഷ ഇറക്കുമതി 1200 ടൺ വരുമായിരുന്നു. ഇറക്കുമതിച്ചുങ്കം പത്തുശതമാനമാക്കിയതാണ് ഇറക്കുമതി കുറയാൻ കാരണം. അതേസമയം കള്ളക്കടത്ത് വർധിക്കുകയും ചെയ്തു.
കേരളത്തിൽ ഇതു മൂന്നാംവട്ടമാണ് സ്വർണവില 24,000 രൂപ കടക്കുന്നത്. 2012 സെപ്റ്റംബർ 14ന് 280 രൂപ വർധിച്ചു പവൻവില 24,160 രൂപയിലെത്തി. മൂന്നു ദിവസം ആ വില തുടർന്നു. പിന്നീട് താണു.
വീണ്ടും ആ വർഷം നവംബർ 24ന് വില 24,000 രൂപയിലെത്തി. പിറ്റേന്നും ആ വില തുടർന്നു. 26ന് 24,160 രൂപയും 27ന് 24,240 രൂപയുമായി. ഇതാണു റിക്കാർഡ് വില. 28നു വില 24,120 രൂപയിലേക്കു താണു.
2012ൽ ആഗോള വിലവർധനയും രൂപാ വിലയിടിവും ചേർന്നാണു സ്വർണത്തെ റിക്കാർഡിലേക്കുയർത്തിയത്. അന്ന് ഔൺസിന് (31.1 ഗ്രാം) 1776 ഡോളറായിരുന്നു സ്വർണത്തിൻെ രാജ്യാന്തരവില. ഡോളറിന് 55 രൂപയും.
ഇപ്പോൾ രാജ്യാന്തര സ്വർണവില 1290 ഡോളറിനടുത്താണ്. ഡോളർ നിരക്ക് 71 രൂപയും. 2012നെ അപേക്ഷിച്ച് ഇറക്കുമതിച്ചുങ്കവും കൂടുതലാണ്.
രാജ്യാന്തരവിപണിയിൽ സ്വർണവില ഇക്കൊല്ലം 15 മുതൽ 18 വരെ ശതമാനം ഉയരുമെന്നു നിരീക്ഷകർ കരുതുന്നു. സ്വതന്ത്ര നിരീക്ഷകൻ ജോർഡാൻ എലിസിയോ സ്വർണവില ഔൺസിന് 1450 ഡോളർവരെ ഉയരുമെന്നാണു കണക്കാക്കുന്നത്. നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് വില 1425 ഡോളറിലെത്തുമെന്നു കണക്കാക്കുന്നു.
നിക്ഷേപ ആവശ്യം വർധിക്കുന്നതും വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില കൂടാൻ പ്രേരകമാകുന്നത്. 2018ൽ വിവിധ കേന്ദ്രബാങ്കുകൾ മൊത്തം അഞ്ഞൂറിലേറെ ടൺ സ്വർണം വാങ്ങിക്കൂട്ടി.
ഇറക്കുമതി കുറഞ്ഞു
സ്വർണവില താണുനിൽക്കുകയായിരുന്നെങ്കിലും 2018ൽ ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞു. 14.5 ശതമാനംകണ്ട് ഇറക്കുമതി കുറഞ്ഞു. 2017ലെ 876 ടണ്ണിൽനിന്ന് 759 ടണ്ണിലേക്കാണ് ഇറക്കുമതി കുറഞ്ഞത്. 3,137 കോടി ഡോളറാണ് (2.23 ലക്ഷം കോടി രൂപ) ഇത്രയും സ്വർണം ഇറക്കുമതി ചെയ്യാൻ വേണ്ടിവന്നത്.
മുന്പ് പ്രതിവർഷ ഇറക്കുമതി 1200 ടൺ വരുമായിരുന്നു. ഇറക്കുമതിച്ചുങ്കം പത്തുശതമാനമാക്കിയതാണ് ഇറക്കുമതി കുറയാൻ കാരണം. അതേസമയം കള്ളക്കടത്ത് വർധിക്കുകയും ചെയ്തു.