ബെയ്ജിംഗ്: വിവരങ്ങൾ ചോർത്തുന്നുവെന്ന അമേരിക്കയുടെ ആരോപണത്തിനെതിരേ വാവേ ടെക്നോളജീസ് സ്ഥാപകൻ റെൻ ഷെംഗ്ഫി രംഗത്ത്. വാവേയ്ക്കെതിരേ ഉയർന്നുവന്ന വർഷങ്ങൾ നീണ്ട കുറ്റപ്പെടുത്തലുകൾക്കെതിരേ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ടെലികോം എക്വിപ്മെന്റ് വിതരണക്കാരായ വാവേ അതിലൂടെ മറ്റു രാജ്യങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ് ഉയർന്നുവന്ന ആരോപണം.
മറ്റു രാജ്യങ്ങളുടെ വിവരങ്ങൾ ചോർത്തി ചൈനീസ് സർക്കാരിനെ സഹായിക്കുന്നുവെന്ന ആരോപണം അടുത്തിടെ ശക്തമായതോടെ മൂന്നു പതിറ്റാണ്ടിന്റെ പാരന്പര്യമുള്ള വാവേയുടെ നിലനിൽപ്പുതന്നെ അവതാളത്തിലായി. കൂടാതെ റെന്നിന്റെ മൂത്ത മകളും വാവേയുടെ ധനകാര്യ മേധാവിയുമായ മംഗ് വാൻഷൂ കാനഡയിൽവച്ച് അറസ്റ്റിലായി. ഇറാൻ ഉപരോധം തടയാൻ വഴിവിട്ടു ശ്രമിച്ചെന്ന ആരോപണമാണ് അമേരിക്ക മെംഗിനെതിരേ ചുമത്തിയിരിക്കുന്നത്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്നു... എന്നുകരുതി ലോകത്തിനു ഹാനികരമായിട്ടുള്ള ഒന്നും ഞാൻ ചെയ്യില്ല എന്ന് മാധ്യമങ്ങൾക്കു നല്കിയ പ്രത്യേക മുഖാമുഖത്തിൽ എഴുപത്തിനാലുകാരനായ റെൻ പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ പൊതുവെ താത്പര്യപ്പെടാത്ത അദ്ദേഹം ഇത്രയും കാലത്തിനിടെ മൂന്നു തവണ മാത്രമാണ് വിദേശ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത്. ഇതിനു മുന്പ് 2015ലായിരുന്നു വിദേശ മാധ്യമപ്രവർത്തകരോടു സംസാരിച്ചത്. തന്റെ രാഷ്ട്രീയ ചിന്താഗതിയെ വാവേയുടെ ബിസിനസുമായി കൂട്ടിക്കലർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളുടെ വിവരങ്ങൾ ചോർത്തി ചൈനീസ് സർക്കാരിനെ സഹായിക്കുന്നുവെന്ന ആരോപണം അടുത്തിടെ ശക്തമായതോടെ മൂന്നു പതിറ്റാണ്ടിന്റെ പാരന്പര്യമുള്ള വാവേയുടെ നിലനിൽപ്പുതന്നെ അവതാളത്തിലായി. കൂടാതെ റെന്നിന്റെ മൂത്ത മകളും വാവേയുടെ ധനകാര്യ മേധാവിയുമായ മംഗ് വാൻഷൂ കാനഡയിൽവച്ച് അറസ്റ്റിലായി. ഇറാൻ ഉപരോധം തടയാൻ വഴിവിട്ടു ശ്രമിച്ചെന്ന ആരോപണമാണ് അമേരിക്ക മെംഗിനെതിരേ ചുമത്തിയിരിക്കുന്നത്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്നു... എന്നുകരുതി ലോകത്തിനു ഹാനികരമായിട്ടുള്ള ഒന്നും ഞാൻ ചെയ്യില്ല എന്ന് മാധ്യമങ്ങൾക്കു നല്കിയ പ്രത്യേക മുഖാമുഖത്തിൽ എഴുപത്തിനാലുകാരനായ റെൻ പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ പൊതുവെ താത്പര്യപ്പെടാത്ത അദ്ദേഹം ഇത്രയും കാലത്തിനിടെ മൂന്നു തവണ മാത്രമാണ് വിദേശ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത്. ഇതിനു മുന്പ് 2015ലായിരുന്നു വിദേശ മാധ്യമപ്രവർത്തകരോടു സംസാരിച്ചത്. തന്റെ രാഷ്ട്രീയ ചിന്താഗതിയെ വാവേയുടെ ബിസിനസുമായി കൂട്ടിക്കലർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.