മുംബൈ: സാന്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ ഇത്തിഹാദ് എയർവേസ് തയാറായതായി റിപ്പോർട്ട്. നിലവിൽ ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ കൈവശമുള്ള ഇത്തിഹാദ് അത് 49 ശതമാനമാക്കി ഉയർത്താനാണ് ശ്രമിക്കുന്നത്.
ഇടപാട് പൂർത്തിയായാൽ ജെറ്റ് എയർവേസിന്റെ പ്രൊമോട്ടറായ നരേഷ് ഗോയലിന്റെ കൈവശമുള്ള ഭൂരിപക്ഷ ഓഹരി ഇല്ലാതാകും. ഗോയലിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റി ഏറ്റെടുക്കാനാണ് യുഎഇ ആസ്ഥാനമായുള്ള ഇത്തിഹാദിന്റെ ശ്രമം.
നിലവിൽ 51 ശതമാനം ഓഹരിയുള്ള ഗോയലിന് അത് 20 ശതമാനത്തിലേക്കു താഴുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇത്തിഹാദ് എയർവേസിന്റെയും ജെറ്റ് എയർവേസിന്റെയും ഓഹരികൾ കയറി. ജെറ്റ് എയർവേസിന്റെ ഓഹരികൾ ഇന്നലെ 19 ശതമാനം കയറി. 2018 നവംബർ 15നു ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
ഇടപാട് പൂർത്തിയായാൽ ജെറ്റ് എയർവേസിന്റെ പ്രൊമോട്ടറായ നരേഷ് ഗോയലിന്റെ കൈവശമുള്ള ഭൂരിപക്ഷ ഓഹരി ഇല്ലാതാകും. ഗോയലിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റി ഏറ്റെടുക്കാനാണ് യുഎഇ ആസ്ഥാനമായുള്ള ഇത്തിഹാദിന്റെ ശ്രമം.
നിലവിൽ 51 ശതമാനം ഓഹരിയുള്ള ഗോയലിന് അത് 20 ശതമാനത്തിലേക്കു താഴുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇത്തിഹാദ് എയർവേസിന്റെയും ജെറ്റ് എയർവേസിന്റെയും ഓഹരികൾ കയറി. ജെറ്റ് എയർവേസിന്റെ ഓഹരികൾ ഇന്നലെ 19 ശതമാനം കയറി. 2018 നവംബർ 15നു ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.