ബംഗളൂരു: ഫ്ലിപ്കാർട്ട് സഹ സ്ഥാപകൻ സച്ചിൻ ബൻസൽ കാബ് സർവീസ് കന്പനിയായ ഒലയുടെ പ്രൊമോട്ടർ സ്ഥാപനമായ എഎൻഐ ടെക്നോളജീസിൽ 150 കോടി രൂപയുടെ നിക്ഷേപം നടത്തി. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എഎൻഐ ടെക്നോളജീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു നിക്ഷേപം സ്വീകരിച്ചത്.
പുതിയ നിക്ഷേപത്തോടെ ഒലയുടെ മാർക്കറ്റ് മൂല്യം 40,355 കോടി രൂപയായി. കഴിഞ്ഞ ആഴ്ച സ്റ്റീഡ്വ്യൂ കാപ്പിറ്റലിൽനിന്ന് 500 കോടി രൂപയിലധികം ഫണ്ടിംഗും ഒലയ്ക്കു ലഭിച്ചിരുന്നു.
ഫ്ലിപ്കാർട്ട് വിട്ട് എട്ടു മാസങ്ങൾക്കു ശേഷമാണ് ഈ നിക്ഷേപം. മാത്രമല്ല ഇതുവരെ ബൻസൽ നടത്തിയ നിക്ഷേപങ്ങളിൽ ഏറ്റവും വലിയ തുകയുടേതാണെന്ന പ്രത്യേകതയുമുണ്ട്.
പുതിയ നിക്ഷേപത്തോടെ ഒലയുടെ മാർക്കറ്റ് മൂല്യം 40,355 കോടി രൂപയായി. കഴിഞ്ഞ ആഴ്ച സ്റ്റീഡ്വ്യൂ കാപ്പിറ്റലിൽനിന്ന് 500 കോടി രൂപയിലധികം ഫണ്ടിംഗും ഒലയ്ക്കു ലഭിച്ചിരുന്നു.
ഫ്ലിപ്കാർട്ട് വിട്ട് എട്ടു മാസങ്ങൾക്കു ശേഷമാണ് ഈ നിക്ഷേപം. മാത്രമല്ല ഇതുവരെ ബൻസൽ നടത്തിയ നിക്ഷേപങ്ങളിൽ ഏറ്റവും വലിയ തുകയുടേതാണെന്ന പ്രത്യേകതയുമുണ്ട്.