കൊച്ചി: സംസ്ഥാന സഹകരണ കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ (കണ്‍സ്യൂമർ ഫെഡ്) സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുടെ എണ്ണം വെട്ടിക്കുറച്ചു. 2011 മുതൽ 2018 വരെയുള്ള കാലയളവിൽ സംസ്ഥാനത്താകെ 141 മൊബൈൽ ത്രിവേണി സ്റ്റോറുകൾ പ്രവർത്തിച്ചപ്പോൾ ഇപ്പോഴുള്ളത് 60 എണ്ണം മാത്രം. എറണാകുളം ജില്ലയിൽ മൊബൈൽ ത്രിവേണി സ്റ്റോറുകൾ പൂർണമായും നിർത്തി.
2018-19 സാന്പത്തിക വർഷത്തിൽ സംസ്ഥാനത്താകെ അറുപതു സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളാണു പ്രവർത്തിക്കുന്നതെന്നു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ കണ്‍സ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ നൽകിയ വിശദീകരണത്തിൽ പറയുന്നു. കണ്ണൂർ, മലപ്പുറം ജില്ലകളിൽ മൊബൈൽ ത്രിവേണി സ്റ്റോറുകൾക്കായി രണ്ടു വീതം വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ നാലും തൃശൂരും കോഴിക്കോടും അഞ്ചും വാഹനങ്ങളാണുള്ളത്.
തിരുവനന്തപുരം ജില്ലയിലാണു കൂടുതൽ മൊബൈൽ ത്രിവേണി സ്റ്റോറുകൾ സർവീസ് നടത്തുന്നത്. 12 വാഹനങ്ങൾ ഇവിടെയുള്ളപ്പോൾ കൊല്ലത്തു 11 ഉം കോട്ടയത്തു പത്തും ബസുകളുണ്ട്. കണ്‍സ്യൂമർഫെഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന എറണാകുളത്ത് മൊബൈൽ ത്രിവേണി സ്റ്റോറുകൾ ഒന്നു പോലുമില്ലെന്നതു പ്രതിഷേധാർഹമാണെന്നു വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു 11 റീജണുകൾ കേന്ദ്രീകരിച്ചാണു മൊബൈൽ ത്രിവേണി സ്റ്റോറുകൾ സർവീസ് നടത്തുന്നത്.
സിജോ പൈനാടത്ത്
2018-19 സാന്പത്തിക വർഷത്തിൽ സംസ്ഥാനത്താകെ അറുപതു സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളാണു പ്രവർത്തിക്കുന്നതെന്നു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ കണ്‍സ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ നൽകിയ വിശദീകരണത്തിൽ പറയുന്നു. കണ്ണൂർ, മലപ്പുറം ജില്ലകളിൽ മൊബൈൽ ത്രിവേണി സ്റ്റോറുകൾക്കായി രണ്ടു വീതം വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ നാലും തൃശൂരും കോഴിക്കോടും അഞ്ചും വാഹനങ്ങളാണുള്ളത്.
തിരുവനന്തപുരം ജില്ലയിലാണു കൂടുതൽ മൊബൈൽ ത്രിവേണി സ്റ്റോറുകൾ സർവീസ് നടത്തുന്നത്. 12 വാഹനങ്ങൾ ഇവിടെയുള്ളപ്പോൾ കൊല്ലത്തു 11 ഉം കോട്ടയത്തു പത്തും ബസുകളുണ്ട്. കണ്‍സ്യൂമർഫെഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന എറണാകുളത്ത് മൊബൈൽ ത്രിവേണി സ്റ്റോറുകൾ ഒന്നു പോലുമില്ലെന്നതു പ്രതിഷേധാർഹമാണെന്നു വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു 11 റീജണുകൾ കേന്ദ്രീകരിച്ചാണു മൊബൈൽ ത്രിവേണി സ്റ്റോറുകൾ സർവീസ് നടത്തുന്നത്.
സിജോ പൈനാടത്ത്