മറയൂർ: കേരള വനവികസന കോർപറേഷന്റെ (കെഎഫ്ഡിസി) ചന്ദനത്തൈല ലേലം ഇന്നലെ നടന്നെങ്കിലും ആരും ലേലത്തിൽ പങ്കെടുത്തില്ല. മറയൂരിലുള്ള ചന്ദനത്തൈല ഫാക്ടറിയിൽ ഉത്പാദിപ്പിച്ച 35 കിലോഗ്രാം ചന്ദനത്തൈലമാണ് ലേലത്തിൽ വച്ചിരുന്നത്. ഒരു കിലോഗ്രാം ചന്ദനത്തൈലത്തിന് 3.50 ലക്ഷം രൂപയാണ് കെഎഫ്ഡിസി അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്.
കർണാടക ഹാൻഡിക്രാഫ്റ്റ്സ് കന്പനി ലേലത്തിൽ പങ്കെടുക്കാൻ 50,000 രൂപ നിരതദ്രവ്യം അടച്ചിരുന്നെങ്കിലും ലേലത്തിനെത്തിയില്ല. മുൻപുനടന്ന ചന്ദനതൈല ലേലത്തിൽ അടിസ്ഥാനവില 2.20 ലക്ഷം രൂപയായിരുന്നു. ലേലത്തിൽ പങ്കെടുത്ത കർണാടക ഹാൻഡി ക്രാഫ്റ്റ് കന്പനിയും കേരള സോപ്സും 26 കിലോഗ്രാം ചന്ദനതൈലം 2.51 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വാങ്ങിയിരുന്നു.
കഴിഞ്ഞദിവസം നടന്ന മറയൂർ ചന്ദനലേലത്തിൽ റിക്കാർഡ് വില്പനയാണ് നടന്നത്. 28.24 കോടി രൂപയുടെ ചന്ദനം ലേലത്തിൽപോയി. ഓണ്‍ലൈൻ ചന്ദനലേലമാക്കിയശേഷം ഒറ്റദിവസംകൊണ്ട് ഇത്രയധികം തുകയ്ക്ക് ലേലം നടക്കുന്നത് ആദ്യമാണ്. 254 ലോട്ടുകളിലായി 17 ഇനങ്ങളായി തരംതിരിച്ച് 72.24 ടണ്‍ ചന്ദനമാണ് ലേലത്തിനായി വച്ചത്.
ഒന്നാംദിനത്തിൽ രണ്ടു ഘട്ടങ്ങളിലായി 35.94 ടണ്‍ ചന്ദനം ലേലത്തിൽ വച്ചതിൽ 29.4 ടണ്‍ ചന്ദനം വിറ്റഴിച്ചു. ഒന്നാംക്ലാസ് ഇനത്തിൽ ഉൾപ്പെട്ട ബിലായത്ത് ബുദ്ധ ഇനത്തിൽപ്പെട്ട ചന്ദനത്തിന് 19,075 രൂപ ഏറ്റവും ഉയർന്ന വിലയായി ലഭിച്ചു. ലേലത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ബാഗ്രദാദ് ക്ലാസ് ആറ് ചന്ദനം 14 ടണ്‍ വിറ്റഴിഞ്ഞു.
കർണാടക സോപ്സ് കന്പനിയാണ് ലേലത്തിൽ ഏറ്റവുമധികം ചന്ദനം വാങ്ങിയത്. 18.2 ടണ്‍ ചന്ദനം 18 കോടി രൂപയ്ക്കാണ് വാങ്ങിയത്്. ഏറ്റവും കുറഞ്ഞ സാപ്വുഡ് ചന്ദനത്തിന് കിലോഗ്രാമിന് 1010 രൂപ ലഭിച്ചു. 1030 കിലോഗ്രാം ചന്ദനമാണ് ഈ ഇനത്തിൽ വിറ്റഴിഞ്ഞത്.
കൊള്ളക്കാരിൽനിന്നു പിടികൂടിയ ടാൻസാനിയൻ (ആഫ്രിക്കൻ) ചന്ദനം 1870 കിലോഗ്രാം ലേലത്തിൽ വച്ചെങ്കിലും വിറ്റഴിക്കപ്പെട്ടില്ല. ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിനെത്തുടർന്ന് മാറ്റിയ ഒൻപതിലെ ലേലം രണ്ടാംഘട്ടമായി 14നു നടക്കും.
15ന് വനംവകുപ്പിന്റെ ചന്ദനതൈല ലേലം
മറയൂർ: കേരളത്തിലെ വിവിധ റേഞ്ചുകളിൽ നടന്ന പരിശോധനകളിൽ തൊണ്ടിമുതലായി കണ്ടെ ടുത്ത 600 കിലോഗ്രാം തൈലത്തിൽ 100 കിലോഗ്രാം ചന്ദനം 15-ന് വനംവകുപ്പ് ലേലത്തിൽവയ്ക്കും. ഒരു കിലോഗ്രാം തൈലത്തിന് അടിസ്ഥാന വിലയായി 2.33 ലക്ഷം രൂപയാണ് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
കർണാടക ഹാൻഡിക്രാഫ്റ്റ്സ് കന്പനി ലേലത്തിൽ പങ്കെടുക്കാൻ 50,000 രൂപ നിരതദ്രവ്യം അടച്ചിരുന്നെങ്കിലും ലേലത്തിനെത്തിയില്ല. മുൻപുനടന്ന ചന്ദനതൈല ലേലത്തിൽ അടിസ്ഥാനവില 2.20 ലക്ഷം രൂപയായിരുന്നു. ലേലത്തിൽ പങ്കെടുത്ത കർണാടക ഹാൻഡി ക്രാഫ്റ്റ് കന്പനിയും കേരള സോപ്സും 26 കിലോഗ്രാം ചന്ദനതൈലം 2.51 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വാങ്ങിയിരുന്നു.
കഴിഞ്ഞദിവസം നടന്ന മറയൂർ ചന്ദനലേലത്തിൽ റിക്കാർഡ് വില്പനയാണ് നടന്നത്. 28.24 കോടി രൂപയുടെ ചന്ദനം ലേലത്തിൽപോയി. ഓണ്‍ലൈൻ ചന്ദനലേലമാക്കിയശേഷം ഒറ്റദിവസംകൊണ്ട് ഇത്രയധികം തുകയ്ക്ക് ലേലം നടക്കുന്നത് ആദ്യമാണ്. 254 ലോട്ടുകളിലായി 17 ഇനങ്ങളായി തരംതിരിച്ച് 72.24 ടണ്‍ ചന്ദനമാണ് ലേലത്തിനായി വച്ചത്.
ഒന്നാംദിനത്തിൽ രണ്ടു ഘട്ടങ്ങളിലായി 35.94 ടണ്‍ ചന്ദനം ലേലത്തിൽ വച്ചതിൽ 29.4 ടണ്‍ ചന്ദനം വിറ്റഴിച്ചു. ഒന്നാംക്ലാസ് ഇനത്തിൽ ഉൾപ്പെട്ട ബിലായത്ത് ബുദ്ധ ഇനത്തിൽപ്പെട്ട ചന്ദനത്തിന് 19,075 രൂപ ഏറ്റവും ഉയർന്ന വിലയായി ലഭിച്ചു. ലേലത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ബാഗ്രദാദ് ക്ലാസ് ആറ് ചന്ദനം 14 ടണ്‍ വിറ്റഴിഞ്ഞു.
കർണാടക സോപ്സ് കന്പനിയാണ് ലേലത്തിൽ ഏറ്റവുമധികം ചന്ദനം വാങ്ങിയത്. 18.2 ടണ്‍ ചന്ദനം 18 കോടി രൂപയ്ക്കാണ് വാങ്ങിയത്്. ഏറ്റവും കുറഞ്ഞ സാപ്വുഡ് ചന്ദനത്തിന് കിലോഗ്രാമിന് 1010 രൂപ ലഭിച്ചു. 1030 കിലോഗ്രാം ചന്ദനമാണ് ഈ ഇനത്തിൽ വിറ്റഴിഞ്ഞത്.
കൊള്ളക്കാരിൽനിന്നു പിടികൂടിയ ടാൻസാനിയൻ (ആഫ്രിക്കൻ) ചന്ദനം 1870 കിലോഗ്രാം ലേലത്തിൽ വച്ചെങ്കിലും വിറ്റഴിക്കപ്പെട്ടില്ല. ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിനെത്തുടർന്ന് മാറ്റിയ ഒൻപതിലെ ലേലം രണ്ടാംഘട്ടമായി 14നു നടക്കും.
15ന് വനംവകുപ്പിന്റെ ചന്ദനതൈല ലേലം
മറയൂർ: കേരളത്തിലെ വിവിധ റേഞ്ചുകളിൽ നടന്ന പരിശോധനകളിൽ തൊണ്ടിമുതലായി കണ്ടെ ടുത്ത 600 കിലോഗ്രാം തൈലത്തിൽ 100 കിലോഗ്രാം ചന്ദനം 15-ന് വനംവകുപ്പ് ലേലത്തിൽവയ്ക്കും. ഒരു കിലോഗ്രാം തൈലത്തിന് അടിസ്ഥാന വിലയായി 2.33 ലക്ഷം രൂപയാണ് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.