ബംഗളൂരു: ഇൻഫോസിസ് ടെക്നോളജീസിന്റെ മൂന്നാം ത്രൈമാസ അറ്റാദായത്തിൽ വലിയ ഇടിവ്. കഴിഞ്ഞ വർഷം ഇതേ കാലത്തെ അപേക്ഷിച്ചു 30 ശതമാനം കുറവാണ് അറ്റാദായത്തിലുണ്ടായത്. ഡിസംബർ 31നവസാനിച്ച ത്രൈമാസം അറ്റാദായം 5,129 കോടിയിൽനിന്നു 3,609 കോടി രൂപയായി താണു. സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തെ അപേക്ഷിച്ച് 12.2 ശതമാനമാണു കുറവ്. വരുമാനം രൂപയിൽ 20.3 ശതമാനവും ഡോളറിൽ 10.1 ശതമാനവും വർധിച്ചു. 21,400 കോടി രൂപയാണു വിറ്റുവരവ്.
കന്പനി 10.325 കോടി ഓഹരികൾ തിരികെ വാങ്ങുമെന്നു പ്രഖ്യാപിച്ചു. ഇതു മൊത്തം ഓഹരി മൂലധനത്തിന്റെ 2.36 ശതമാനം വരും. പരമാവധി 800 രൂപവച്ചാണ് ഓഹരി തിരിച്ചു വാങ്ങുക. ഇതിനായി 8,260 കോടി രൂപ മുടക്കും.
കന്പനി ഓഹരി ഒന്നിനു നാലു രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. ജനുവരി 25 ആണ് ഇതിനുള്ള റിക്കാർഡ് തീയതി.വാർഷിക വിറ്റുവരവ് ഡോളറിൽ ഒൻപതു ശതമാനം വളരുമെന്നു സിഇഒയും എംഡിയുമായ സലിൽ പരേഖ് പ്രത്യാശ പ്രകടിപ്പിച്ചു.
നിരീക്ഷകരുടെ പ്രതീക്ഷകളേക്കാൾ വളരെ കുറവായിരുന്നു കന്പനിയുടെ ലാഭം. ഓഹരി തിരിച്ചുവാങ്ങലിനു 12,000 കോടി രൂപ മുടക്കുമെന്ന പ്രതീക്ഷയും നടന്നില്ല.
കന്പനി 10.325 കോടി ഓഹരികൾ തിരികെ വാങ്ങുമെന്നു പ്രഖ്യാപിച്ചു. ഇതു മൊത്തം ഓഹരി മൂലധനത്തിന്റെ 2.36 ശതമാനം വരും. പരമാവധി 800 രൂപവച്ചാണ് ഓഹരി തിരിച്ചു വാങ്ങുക. ഇതിനായി 8,260 കോടി രൂപ മുടക്കും.
കന്പനി ഓഹരി ഒന്നിനു നാലു രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. ജനുവരി 25 ആണ് ഇതിനുള്ള റിക്കാർഡ് തീയതി.വാർഷിക വിറ്റുവരവ് ഡോളറിൽ ഒൻപതു ശതമാനം വളരുമെന്നു സിഇഒയും എംഡിയുമായ സലിൽ പരേഖ് പ്രത്യാശ പ്രകടിപ്പിച്ചു.
നിരീക്ഷകരുടെ പ്രതീക്ഷകളേക്കാൾ വളരെ കുറവായിരുന്നു കന്പനിയുടെ ലാഭം. ഓഹരി തിരിച്ചുവാങ്ങലിനു 12,000 കോടി രൂപ മുടക്കുമെന്ന പ്രതീക്ഷയും നടന്നില്ല.