ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യങ്ങളിൽ ഇന്ത്യ മൂന്നാമതായി മാറും. അപ്പോൾ അമേരിക്കയും ചൈനയുമായിരിക്കും ഇന്ത്യക്കു മുന്നിലുള്ള രാജ്യങ്ങൾ. 2030 ആകുന്പോഴേക്കും ഇന്ത്യയിൽ ഉപഭോക്താക്കൾ ചെലവാക്കുന്ന തുക ഒന്നര ലക്ഷം കോടി ഡോളറിൽനിന്ന് ആറു ലക്ഷം കോടി ഡോളറായി ഉയരുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വാർഷിക ജിഡിപി വളർച്ച 7.5 ശതമാനത്തോടെയായിരിക്കും ഇന്ത്യയുടെ കുതിപ്പ്. നിലവിൽ ലോകത്തെ ആറാമത്തെ സാന്പത്തികശക്തിയാണ് ഇന്ത്യ. 2030 ആകുന്പോഴേക്കും ആഭ്യന്തര സ്വകാര്യ ഉപഭോഗം രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാണ് ഉപഭോഗത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്ന് വേൾഡ് എക്കണോമിക് ഫോറം പ്രവചിക്കാൻ കാരണം.
വാർഷിക ജിഡിപി വളർച്ച 7.5 ശതമാനത്തോടെയായിരിക്കും ഇന്ത്യയുടെ കുതിപ്പ്. നിലവിൽ ലോകത്തെ ആറാമത്തെ സാന്പത്തികശക്തിയാണ് ഇന്ത്യ. 2030 ആകുന്പോഴേക്കും ആഭ്യന്തര സ്വകാര്യ ഉപഭോഗം രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാണ് ഉപഭോഗത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്ന് വേൾഡ് എക്കണോമിക് ഫോറം പ്രവചിക്കാൻ കാരണം.