ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി സർവീസ് കമ്പനിയായ ഇൻഫോസിസിന്റെ ഡയറക്ടർ ബോർഡ് യോഗം നാളെ നടക്കും. ഓഹരികൾ തിരികെ വാങ്ങുന്നതും ഓഹരിയുടമകൾക്ക് പ്രത്യേക ലാഭവീതം പ്രഖ്യാപിക്കുന്നതും യോഗത്തിൽ പ്രധാന ചർച്ചയാകും.
ഓഹരിയുടമകളിൽനിന്ന് 10,400 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുന്ന കാര്യം കഴിഞ്ഞ വർഷം ഏപ്രിലിൽ തീരുമാനിച്ചതാണ്. ഇത് ഈ സാന്പത്തികവർഷംതന്നെ പൂർത്തിയാക്കാനാണ് നീക്കം. നിലവിലെ തീരുമാനമനുസരിച്ച് കന്പനിയുടെ പക്കലുള്ള പണത്തിന്റെ 70 ശതമാനം ഓഹരി തിരികെ വാങ്ങാൻ ഉപയോഗിക്കും.
കഴിഞ്ഞ വർഷം ടാറ്റാ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) എച്ച്സിഎൽ ടെക്നോളജീസും ഇത്തരത്തിൽ ഓഹരികൾ തിരികെ വാങ്ങിയിരുന്നു. ടിസിഎസ് ഓഹരിയൊന്നിന് 2100 രൂപ വച്ച് 16,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങിയപ്പോൾ എച്ച്സിഎൽ 4000 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഓഹരിയുടമകളിൽനിന്ന് 10,400 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുന്ന കാര്യം കഴിഞ്ഞ വർഷം ഏപ്രിലിൽ തീരുമാനിച്ചതാണ്. ഇത് ഈ സാന്പത്തികവർഷംതന്നെ പൂർത്തിയാക്കാനാണ് നീക്കം. നിലവിലെ തീരുമാനമനുസരിച്ച് കന്പനിയുടെ പക്കലുള്ള പണത്തിന്റെ 70 ശതമാനം ഓഹരി തിരികെ വാങ്ങാൻ ഉപയോഗിക്കും.
കഴിഞ്ഞ വർഷം ടാറ്റാ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) എച്ച്സിഎൽ ടെക്നോളജീസും ഇത്തരത്തിൽ ഓഹരികൾ തിരികെ വാങ്ങിയിരുന്നു. ടിസിഎസ് ഓഹരിയൊന്നിന് 2100 രൂപ വച്ച് 16,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങിയപ്പോൾ എച്ച്സിഎൽ 4000 കോടി രൂപയുടെ ഓഹരികൾ വാങ്ങി.