വാഷിംഗ്ടൺ: അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ആയി ഗീതാ ഗോപിനാഥ് സ്ഥാനമേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ സ്ത്രീയാണ് മലയാളിയായ ഈ നാൽപത്തേഴുകാരി. ഹാർവഡ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര പഠനവും ധനശാസ്ത്രവും വിഭാഗത്തിൽ പ്രഫസറാണ്.
ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റീൻ ലഗാർഡ്, ഗീതയെ വിശേഷിപ്പിച്ചത് അങ്ങേയറ്റം ശ്രദ്ധേയയായ ധനശാസ്ത്രജ്ഞ എന്നാണ്.
ആഗോളവത്കരണത്തിൽനിന്നുള്ള മടങ്ങിപ്പോക്കാണ് ഐഎംഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് ഗീതാ ഗോപിനാഥ് വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചാറു ദശകങ്ങളിലേതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര രംഗം. ചുങ്കം കുറയ്ക്കാനും വാണിജ്യം വർധിപ്പിക്കാനുമാണ് കഴിഞ്ഞ ദശകങ്ങളിൽ രാജ്യങ്ങൾ ശ്രമിച്ചത്. ഇപ്പോൾ അതിനു വിപരീതമാണ് കാര്യങ്ങൾ. ഹാർവഡ് ഗസറ്റിന് അനുവദിച്ച അഭിമുഖത്തിൽ ഗീത പറഞ്ഞു.അമേരിക്ക-ചൈന വാണിജ്യപോരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതുമൊക്കെ ഐഎംഎഫിനു വെല്ലുവിളി ഉയർത്തുമെന്ന് അവർ കരുതുന്നു.
ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റീൻ ലഗാർഡ്, ഗീതയെ വിശേഷിപ്പിച്ചത് അങ്ങേയറ്റം ശ്രദ്ധേയയായ ധനശാസ്ത്രജ്ഞ എന്നാണ്.
ആഗോളവത്കരണത്തിൽനിന്നുള്ള മടങ്ങിപ്പോക്കാണ് ഐഎംഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് ഗീതാ ഗോപിനാഥ് വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചാറു ദശകങ്ങളിലേതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര രംഗം. ചുങ്കം കുറയ്ക്കാനും വാണിജ്യം വർധിപ്പിക്കാനുമാണ് കഴിഞ്ഞ ദശകങ്ങളിൽ രാജ്യങ്ങൾ ശ്രമിച്ചത്. ഇപ്പോൾ അതിനു വിപരീതമാണ് കാര്യങ്ങൾ. ഹാർവഡ് ഗസറ്റിന് അനുവദിച്ച അഭിമുഖത്തിൽ ഗീത പറഞ്ഞു.അമേരിക്ക-ചൈന വാണിജ്യപോരും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതുമൊക്കെ ഐഎംഎഫിനു വെല്ലുവിളി ഉയർത്തുമെന്ന് അവർ കരുതുന്നു.