ന്യൂഡൽഹി: സുരക്ഷ മുൻനിർത്തി പ്രാറ്റ് വിറ്റ്നി എൻജിനുകളുള്ള വിമാനങ്ങൾ വാങ്ങരുതെന്ന് രാജ്യത്തെ വിമാനക്കന്പനികളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇൻഡിഗോ, ഗോഎയർ ഉൾപ്പെടെയുള്ള കന്പനികളുടെ നിരവധി വിമാനങ്ങളിൽ തകരാർ കണ്ടതിനെത്തുടർന്ന് സർവീസ് നിർത്തേണ്ടി വന്നിരുന്നു.
ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്നലെ യോഗം വിളിച്ചുചേർത്തിരുന്നു. വിമാനക്കന്പനികൾ, എൻജിൻ നിർമാതാക്കൾ, ഏവിയേഷൻ റെഗുലേറ്റർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. എൻജിൻ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നായിരുന്നു യോഗം ചർച്ച ചെയ്തത്.
എയർബസിന്റെ എ 320 നിയോ (ന്യൂ എൻജിൻ ഓപ്ഷൻ) എൻജിനുകൾ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങൾക്കാണ് തകരാറുണ്ടായത്.
ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്നലെ യോഗം വിളിച്ചുചേർത്തിരുന്നു. വിമാനക്കന്പനികൾ, എൻജിൻ നിർമാതാക്കൾ, ഏവിയേഷൻ റെഗുലേറ്റർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. എൻജിൻ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നായിരുന്നു യോഗം ചർച്ച ചെയ്തത്.
എയർബസിന്റെ എ 320 നിയോ (ന്യൂ എൻജിൻ ഓപ്ഷൻ) എൻജിനുകൾ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങൾക്കാണ് തകരാറുണ്ടായത്.