ന്യൂഡൽഹി: ഓൺലൈൻ ആയി മരുന്നുകൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. അടുത്ത വാദം കേൾക്കൽ വരെ സ്റ്റേ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും. ഓൺലൈൻ മരുന്നു വ്യാപാരികളെ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള പ്രത്യേക നിയന്ത്രണങ്ങളും നിയമങ്ങളും കേന്ദ്രസർക്കാർ ഇതുവരെ ആവിഷ്കരിക്കാത്ത സാഹചര്യത്തിലാണ് വിലക്കു നീട്ടിയത്.