മുംബൈ: കേന്ദ്രബജറ്റിലെ ധനകമ്മി കുറയ്ക്കാനായി റിസർവ് ബാങ്ക് ഇടക്കാല ലാഭവീതമായി 40,000 കോടി രൂപ നല്‍കിയേക്കും. കഴിഞ്ഞവർഷം ഇടക്കാല ലാഭവീതമായി 10,000 കോടി രൂപയാണു നല്‍കിയത്.
ജിഎസ്ടിയിൽ ഗണ്യമായ കുറവു വന്നതും പ്രത്യക്ഷനികുതി ഉദ്ദേശിച്ചതുപോലെ കൂടാത്തതുംമൂലം കമ്മി പ്രതീക്ഷയേക്കാൾ അധികമാകുന്ന സാഹചര്യമുണ്ട്. ഇതു മറികടക്കാൻവേണ്ടിയാണ് അധികലാഭവീതം വാങ്ങാൻ കേന്ദ്രം ശ്രമിക്കുന്നത്. ഗവർണർ ശക്തികാന്ത ദാസ് അധികലാഭവീതം നല്കാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തീരുമാനമുണ്ടായാൽ അറിയിക്കാമെന്നാണ് ഗവർണർ പറഞ്ഞത്.
റിസർവ് ബാങ്കിന്റെ കണക്കുവർഷം ജൂലൈ ഒന്നു മുതൽ ജൂൺ 30 വരെയാണ്. സാധാരണ ഓഗസ്റ്റിലാണ് ബാങ്ക് ബോർഡ് ചേർന്ന് ലാഭവീതം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ 50,000 കോടി രൂപ ലാഭവീതം പ്രഖ്യാപിച്ചിരുന്നു. അതിൽ 10,000 കോടി മാർച്ചിൽ ഇടക്കാല ലാഭവീതമായി കേന്ദ്രം വാങ്ങി ധനകമ്മിയുടെ കണക്ക് ശരിയാക്കി. ബാക്കി 40,000 കോടി രൂപ ഓഗസ്റ്റിൽ നല്കി. ഇനി 2018-19ന്റെ ഇടക്കാല ലാഭവീതമായി 40,000 കോടി രൂപ ലഭിച്ചാൽ 2018-19 ധനകാര്യവർഷം കേന്ദ്രത്തിനു റിസർവ് ബാങ്കിൽനിന്ന് ലഭിക്കുന്നത് 80,000 കോടി രൂപയാകും. ഇത് റിക്കാർഡ് വരുമാനമാകും.റിസർവ് ബാങ്ക് 2014-15ൽ 65,896 കോടി രൂപ ലാഭവീതം നല്‍കിയതാണ് ഇതിനു മുന്‍പത്തെ റിക്കാർഡ് ലാഭവീതം.
റിസർവ് ബാങ്കിന്റെ ലാഭത്തിൽനിന്നു ചെറിയൊരു തുക ആകസ്മിക നഷ്ടങ്ങൾക്കു കരുതലായി മാറ്റിയ ശേഷമുള്ള തുക മുഴുവൻ കേന്ദ്രത്തിനു കൈമാറുന്നതാണ് പതിവ്. ആകസ്മികതാ നിധിയിൽ 2.55 ലക്ഷം കോടി രൂപയുണ്ട്. ഇത്രയും തുക എന്തിനാണെന്നു ഗവൺമെന്റ് ചോദിക്കുന്നുണ്ട്. 10,000 മുതൽ 12,000 വരെ കോടിരൂപയാണ് ഓരോ വർഷവും ഈ നിധിയിലേക്കു മാറ്റുന്നത്.
ജിഎസ്ടിയിൽ ഗണ്യമായ കുറവു വന്നതും പ്രത്യക്ഷനികുതി ഉദ്ദേശിച്ചതുപോലെ കൂടാത്തതുംമൂലം കമ്മി പ്രതീക്ഷയേക്കാൾ അധികമാകുന്ന സാഹചര്യമുണ്ട്. ഇതു മറികടക്കാൻവേണ്ടിയാണ് അധികലാഭവീതം വാങ്ങാൻ കേന്ദ്രം ശ്രമിക്കുന്നത്. ഗവർണർ ശക്തികാന്ത ദാസ് അധികലാഭവീതം നല്കാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തീരുമാനമുണ്ടായാൽ അറിയിക്കാമെന്നാണ് ഗവർണർ പറഞ്ഞത്.
റിസർവ് ബാങ്കിന്റെ കണക്കുവർഷം ജൂലൈ ഒന്നു മുതൽ ജൂൺ 30 വരെയാണ്. സാധാരണ ഓഗസ്റ്റിലാണ് ബാങ്ക് ബോർഡ് ചേർന്ന് ലാഭവീതം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ 50,000 കോടി രൂപ ലാഭവീതം പ്രഖ്യാപിച്ചിരുന്നു. അതിൽ 10,000 കോടി മാർച്ചിൽ ഇടക്കാല ലാഭവീതമായി കേന്ദ്രം വാങ്ങി ധനകമ്മിയുടെ കണക്ക് ശരിയാക്കി. ബാക്കി 40,000 കോടി രൂപ ഓഗസ്റ്റിൽ നല്കി. ഇനി 2018-19ന്റെ ഇടക്കാല ലാഭവീതമായി 40,000 കോടി രൂപ ലഭിച്ചാൽ 2018-19 ധനകാര്യവർഷം കേന്ദ്രത്തിനു റിസർവ് ബാങ്കിൽനിന്ന് ലഭിക്കുന്നത് 80,000 കോടി രൂപയാകും. ഇത് റിക്കാർഡ് വരുമാനമാകും.റിസർവ് ബാങ്ക് 2014-15ൽ 65,896 കോടി രൂപ ലാഭവീതം നല്‍കിയതാണ് ഇതിനു മുന്‍പത്തെ റിക്കാർഡ് ലാഭവീതം.
റിസർവ് ബാങ്കിന്റെ ലാഭത്തിൽനിന്നു ചെറിയൊരു തുക ആകസ്മിക നഷ്ടങ്ങൾക്കു കരുതലായി മാറ്റിയ ശേഷമുള്ള തുക മുഴുവൻ കേന്ദ്രത്തിനു കൈമാറുന്നതാണ് പതിവ്. ആകസ്മികതാ നിധിയിൽ 2.55 ലക്ഷം കോടി രൂപയുണ്ട്. ഇത്രയും തുക എന്തിനാണെന്നു ഗവൺമെന്റ് ചോദിക്കുന്നുണ്ട്. 10,000 മുതൽ 12,000 വരെ കോടിരൂപയാണ് ഓരോ വർഷവും ഈ നിധിയിലേക്കു മാറ്റുന്നത്.