ന്യൂഡൽഹി: സമ്മാനം എന്ന പേരിൽ ചൈനീസ് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്ന് ഇന്ത്യയിലേക്കെത്തുന്ന ഉത്പന്നങ്ങൾക്കെതിരേ കസ്റ്റംസ് അധികൃതർ രംഗത്തെത്തിയതിനു പിന്നാലെ സെല്ലർമാർക്കെതിരേ നടപടിയുമായി ചൈനീസ് ഇ-കൊമേഴ്സ് ഭീമൻ ആലിബാബ. നിയമലംഘനം നടത്തിയ ആയിരക്കണക്കിനു സെല്ലർമാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആലിബാബ പ്രഖ്യാപിച്ചു.
ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽനിന്ന് വലിയ അളവിൽ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അവ ഗിഫ്റ്റ് എന്ന പേരിൽ രേഖപ്പെടുത്തിയാണ് വരുന്നതെന്നും ഇന്ത്യൻ കസ്റ്റംസ് അധികൃതർ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഗിഫ്റ്റ് എന്ന പേരിൽ വരുന്നതിനാൽ നികുതിയും ചുങ്കവും അടയ്ക്കേണ്ടിവരുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. 5000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾക്ക് നികുതിയിളവ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് മറയാക്കിയാണ് ഉത്പന്നങ്ങൾ ഇന്ത്യയിലേക്കെത്തുന്നത്.
തദ്ദേശീയ നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ ഉത്തരവാദിത്തപ്പെട്ടവരാണെന്നും തങ്ങളുടെ പ്ലാറ്റ്ഫോം വഴി നിയമലംഘനം നടയത്തിയ സെല്ലർമാർക്കെതിരേ നടപടിയെടുക്കുമെന്നും ആലിബാബ വക്താവ് അറിയിച്ചു. അത്തരം സെല്ലർമാർക്കെതിരേ പിഴ നടപടി മുതൽ സ്റ്റോർ അടച്ചുപൂട്ടൽ വരെയുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ നിയമം ലംഘിച്ച് ചൈനയിൽനിന്ന് ഉത്പന്നങ്ങൾ എത്തുന്നതുവഴി ഇന്ത്യൻ സർക്കാരിനു ലഭിക്കേണ്ട നികുതി വരുമാനം കുറയുന്നെന്നു മാത്രമല്ല ഇന്ത്യൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കു വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുമുണ്ട്.
നികുതി വെട്ടിക്കുന്നതിലൂടെ ഉത്പന്നങ്ങളുടെ വില കുറയും. ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വിലയേക്കാളും 40-50 ശതമാനം കുറവാണ് ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വിലയെന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് സ്ഥാപനത്തിലെ സീനിയർ എക്സിക്യൂട്ടീവ് പറഞ്ഞു.
വിലക്കുറവ് മൂലം ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഷെയ്ൻ, ക്ലബ് ഫാക്ടറി, ആലിബാബയുടെ ഇ-ടെയ്ലിംഗ് വിഭാഗം ആലിഎക്സ്പ്രസ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഇപ്പോൾ പ്രാധാന്യമേറിയിട്ടുണ്ട്.
ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽനിന്ന് വലിയ അളവിൽ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അവ ഗിഫ്റ്റ് എന്ന പേരിൽ രേഖപ്പെടുത്തിയാണ് വരുന്നതെന്നും ഇന്ത്യൻ കസ്റ്റംസ് അധികൃതർ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഗിഫ്റ്റ് എന്ന പേരിൽ വരുന്നതിനാൽ നികുതിയും ചുങ്കവും അടയ്ക്കേണ്ടിവരുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. 5000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾക്ക് നികുതിയിളവ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് മറയാക്കിയാണ് ഉത്പന്നങ്ങൾ ഇന്ത്യയിലേക്കെത്തുന്നത്.
തദ്ദേശീയ നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ ഉത്തരവാദിത്തപ്പെട്ടവരാണെന്നും തങ്ങളുടെ പ്ലാറ്റ്ഫോം വഴി നിയമലംഘനം നടയത്തിയ സെല്ലർമാർക്കെതിരേ നടപടിയെടുക്കുമെന്നും ആലിബാബ വക്താവ് അറിയിച്ചു. അത്തരം സെല്ലർമാർക്കെതിരേ പിഴ നടപടി മുതൽ സ്റ്റോർ അടച്ചുപൂട്ടൽ വരെയുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ നിയമം ലംഘിച്ച് ചൈനയിൽനിന്ന് ഉത്പന്നങ്ങൾ എത്തുന്നതുവഴി ഇന്ത്യൻ സർക്കാരിനു ലഭിക്കേണ്ട നികുതി വരുമാനം കുറയുന്നെന്നു മാത്രമല്ല ഇന്ത്യൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കു വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുമുണ്ട്.
നികുതി വെട്ടിക്കുന്നതിലൂടെ ഉത്പന്നങ്ങളുടെ വില കുറയും. ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വിലയേക്കാളും 40-50 ശതമാനം കുറവാണ് ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വിലയെന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് സ്ഥാപനത്തിലെ സീനിയർ എക്സിക്യൂട്ടീവ് പറഞ്ഞു.
വിലക്കുറവ് മൂലം ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഷെയ്ൻ, ക്ലബ് ഫാക്ടറി, ആലിബാബയുടെ ഇ-ടെയ്ലിംഗ് വിഭാഗം ആലിഎക്സ്പ്രസ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഇപ്പോൾ പ്രാധാന്യമേറിയിട്ടുണ്ട്.