കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും അണിനിരക്കുന്ന വിനോദസഞ്ചാര മേള (ഇന്ത്യ ഇന്റർനാഷണൽ ട്രാവൽമാർട്ട്-2019) കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. മേളയിൽ നൂറ്റിയന്പതിലധികം പ്രതിനിധി സംഘങ്ങളുടെ പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. സ്പിയർ ട്രാവൽ മീഡിയ ആൻഡ് എക്സിബിഷൻസാണ് മേളയുടെ സംഘാടകർ.
കേരളത്തിൽനിന്നുള്ള യാത്രികർക്ക് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ് യാത്രാ സാധ്യതകളും ബജറ്റും, ഫിനാൻസിംഗും നേരിട്ടറിയാനുള്ള അവസരമാണു പവലിയനുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു. മലേഷ്യ, യുകെ, ശ്രീലങ്ക, മൗറീഷ്യസ്, യുഎഇ തുടങ്ങി ഏഴിലധികം വിദേശ രാജ്യങ്ങൾക്കായുള്ള പവിലിയനുകൾ മേളയുടെ പ്രധാന ആകർഷണമാണ്.
ടൂറിസം മേഖലയെ ലക്ഷ്യമിട്ട് വിവിധ പാക്കേജുകളുമായി എയർലൈനുകൾ, പാസഞ്ചർ ട്രാൻസ്പോർട്ടുകൾ, ഷിപ്പിംഗ്, ക്രൂയിസ് ലൈനുകൾ, ഹോളിഡേ പാക്കേജ് ഫിനാൻസിംഗ് കന്പനികൾ, ആയുർവേദിക് റിസോർട്ടുകൾ, അഡ്വഞ്ചർ സ്പോട്സ് ക്ലബ്ബുകൾ, വൈൽഡ് ലൈഫ് റിസോർട്ടുകൾ എന്നിവയെല്ലാം മേളയിൽ സജീവ സാന്നിധ്യമാണ്. സ്പോട്ട് ബുക്കിംഗുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും മേള ലഭ്യമാക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി ഏഴു വരെയാണു സന്ദർശന സമയം. പ്രവേശനം സൗജന്യം. മേള നാളെ സമാപിക്കും.
കേരളത്തിൽനിന്നുള്ള യാത്രികർക്ക് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ് യാത്രാ സാധ്യതകളും ബജറ്റും, ഫിനാൻസിംഗും നേരിട്ടറിയാനുള്ള അവസരമാണു പവലിയനുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു. മലേഷ്യ, യുകെ, ശ്രീലങ്ക, മൗറീഷ്യസ്, യുഎഇ തുടങ്ങി ഏഴിലധികം വിദേശ രാജ്യങ്ങൾക്കായുള്ള പവിലിയനുകൾ മേളയുടെ പ്രധാന ആകർഷണമാണ്.
ടൂറിസം മേഖലയെ ലക്ഷ്യമിട്ട് വിവിധ പാക്കേജുകളുമായി എയർലൈനുകൾ, പാസഞ്ചർ ട്രാൻസ്പോർട്ടുകൾ, ഷിപ്പിംഗ്, ക്രൂയിസ് ലൈനുകൾ, ഹോളിഡേ പാക്കേജ് ഫിനാൻസിംഗ് കന്പനികൾ, ആയുർവേദിക് റിസോർട്ടുകൾ, അഡ്വഞ്ചർ സ്പോട്സ് ക്ലബ്ബുകൾ, വൈൽഡ് ലൈഫ് റിസോർട്ടുകൾ എന്നിവയെല്ലാം മേളയിൽ സജീവ സാന്നിധ്യമാണ്. സ്പോട്ട് ബുക്കിംഗുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും മേള ലഭ്യമാക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി ഏഴു വരെയാണു സന്ദർശന സമയം. പ്രവേശനം സൗജന്യം. മേള നാളെ സമാപിക്കും.