തിരുവനന്തപുരം: കേന്ദ്രം സ്വകാര്യവത്കരണ നടപടികളുമായി മുന്നോട്ടു പോകുന്ന തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ടു സെക്രട്ടറിതല സമിതിയെ നിയോഗിക്കാൻ മന്ത്രിസഭാ തീരുമാനം.
സാങ്കേതിക- ധനകാര്യ കണ്‍സൾട്ടൻസി നടപടികൾക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. ധന- ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിമാരും നിയമ സെക്രട്ടറിയും അടങ്ങുന്നതാണു സമിതി.
ടെക്നിക്കൽ കം ഫിനാൻഷൽ കണ്‍സൾട്ടന്റിനെ ജനറൽ കണ്‍സൾട്ടന്റായി നിയമിക്കുന്നതിനുള്ള നടപടികളാണ് സെക്രട്ടറിതല സമിതി സ്വീകരിക്കുക. നിയമ കണ്‍സൾട്ടന്റായി സിറിൾ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം വിട്ടുനൽകിയ ഭൂമിയിലാണു വിമാനത്താവളം. ഒരു കാരണവശാലും വിമാനത്താവളം സ്വകാര്യമേഖലയിലേയ്ക്കു പോകരുതെന്ന് നിർബന്ധമുള്ളതിനാലാണ് എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ വിളിച്ച ബിഡിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിച്ചത്.
വിമാനത്താവള ഭൂമിയായിരിക്കും സർക്കാരിന്റെ ഓഹരി. വിമാനത്താവളം സ്ഥാപിക്കുന്നതിന് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് നൽകിയ 257.9 ഏക്കറും പിന്നീടു സംസ്ഥാന സർക്കാർ നൽകിയ 32.56 ഏക്കറും ഉൾപ്പെടെ 290.46 ഏക്കർ ഭൂമി സംസ്ഥാനം സൗജന്യമായി നൽകിയിട്ടുണ്ട്. കൂടാതെ 18 ഏക്കർ ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക- ധനകാര്യ കണ്‍സൾട്ടൻസി നടപടികൾക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. ധന- ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിമാരും നിയമ സെക്രട്ടറിയും അടങ്ങുന്നതാണു സമിതി.
ടെക്നിക്കൽ കം ഫിനാൻഷൽ കണ്‍സൾട്ടന്റിനെ ജനറൽ കണ്‍സൾട്ടന്റായി നിയമിക്കുന്നതിനുള്ള നടപടികളാണ് സെക്രട്ടറിതല സമിതി സ്വീകരിക്കുക. നിയമ കണ്‍സൾട്ടന്റായി സിറിൾ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം വിട്ടുനൽകിയ ഭൂമിയിലാണു വിമാനത്താവളം. ഒരു കാരണവശാലും വിമാനത്താവളം സ്വകാര്യമേഖലയിലേയ്ക്കു പോകരുതെന്ന് നിർബന്ധമുള്ളതിനാലാണ് എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ വിളിച്ച ബിഡിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിച്ചത്.
വിമാനത്താവള ഭൂമിയായിരിക്കും സർക്കാരിന്റെ ഓഹരി. വിമാനത്താവളം സ്ഥാപിക്കുന്നതിന് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് നൽകിയ 257.9 ഏക്കറും പിന്നീടു സംസ്ഥാന സർക്കാർ നൽകിയ 32.56 ഏക്കറും ഉൾപ്പെടെ 290.46 ഏക്കർ ഭൂമി സംസ്ഥാനം സൗജന്യമായി നൽകിയിട്ടുണ്ട്. കൂടാതെ 18 ഏക്കർ ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.