ലണ്ടൻ: വളർച്ചയെപ്പറ്റി ആശങ്ക. ക്രൂഡ് ഓയിൽ പ്രളയത്തെപ്പറ്റിയും ആശങ്ക. ഓഹരിസൂചികകൾ കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് 57 ഡോളറിനു സമീപമായി. ഒറ്റദിവസംകൊണ്ടു രണ്ടരശതമാനം വീഴ്ച. 2017 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താണനിലയിലായി തിങ്കളാഴ്ചത്തെ ക്ലോസിംഗ് വില. ചൊവ്വാഴ്ച വീണ്ടും വില താണു.
അമേരിക്കൻ വിപണിയിൽ ഡബ്ല്യുടിഐ ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 48 ഡോളറിനു സമീപമായി. 2.7 ശതമാനമാണു തിങ്കളാഴ്ചത്തെ ഇടിവ്.ക്രൂഡ് വില ഒക്ടോബറിലെ ഉയരങ്ങളിൽനിന്ന് 30 ശതമാനത്തിലേറെ താണിട്ടുണ്ട്. വില ഇനിയും താഴോട്ടു പോകുമെന്നാണു നിരീക്ഷകർ കരുതുന്നത്.
ആഗോള വളർച്ച 2019-ൽ താഴോട്ടുപോകുമെന്ന പ്രവചനങ്ങൾ തിങ്കളാഴ്ച യുഎസ് ഓഹരിസൂചികകളെ വലിച്ചുതാഴ്ത്തി. ഡൗ ജോൺസ് തിങ്കളാഴ്ച 507 പോയിന്റ് താണു. വെള്ളിയാഴ്ച 496 പോയിന്റ് താന്നതാണ്. ഡൗ സൂചികയും നാസ്ഡാക് സൂചികയും ഈ വർഷം തുടക്കത്തിലേതിൽനിന്നു 12 ശതമാനം താഴെയാണിപ്പോൾ.
നെറ്റ് ഫ്ലിക്സ് 38-ഉം ഫേസ് ബുക്ക് 36-ഉം ഡൗ കെമിക്കൽസും സിറ്റിഗ്രൂപ്പും 33-ഉം ഐബിഎം 32-ഉം ആപ്പിൾ 30-ഉം ആമസോൺ 26-ഉം ശതമാനം ഇടിവിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
അടുത്ത വർഷം സാന്പത്തിക വളർച്ച കുറയുമെന്നു മിക്കവാറും ഉറപ്പാണെന്ന് ഓഹരിനിരീക്ഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്നു പുറത്തുവരുന്ന ഫെഡറൽ റിസർവ് (ഫെഡ്) തീരുമാനത്തിലാണ് എല്ലാവരുടെയും കണ്ണ്. ഫെഡ് പലിശ നിരക്ക് കൂട്ടുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഡിസംബറിൽ കൂടും എന്ന സൂചനയാണ് നവംബറിലെ ഫെഡ് യോഗം നൽകിയത്. ഈ വർഷം മൂന്നുതവണ ഫെഡ് പലിശ കൂട്ടിയിരുന്നു. ഇപ്പോൾ 2.00-2.25 ശതമാനമാണ് ഫെഡിന്റെ സൂചിതനിരക്ക്.
അടുത്തവർഷം എത്രതവണ പലിശ കൂട്ടും എന്നതിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. സെപ്റ്റംബറിൽ പറഞ്ഞത് 2019-ൽ മൂന്നുവട്ടം കൂട്ടുമെന്നാണ്. ഇതിനിടെ ഫെഡ് നിരക്ക് കൂട്ടുന്നതിനെ വിമർശിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് നടത്തി. ഫെഡ് ചെയർമാൻ ജെറോം പവൽ, ട്രംപിനെ ഭയന്നു നിരക്കുവർധനയിൽനിന്നു പിന്മാറാൻ സാധ്യതയില്ലെന്നു ഭൂരിപക്ഷം പേരും കരുതുന്നു. പലിശകൂട്ടുന്നതു വളർച്ചയ്ക്കു തടസമാണെന്നാണു ട്രംപിന്റെ പക്ഷം.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്)യും റഷ്യയും ചേർന്ന് അടുത്തമാസം മുതൽ ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം 12 ലക്ഷം വീപ്പകണ്ട് ഉത്പാദനം കുറയ്ക്കാനാണു ധാരണ. ഇത് ആഗോള ഉത്പാദനത്തിന്റെ ഒരുശതമാനം വരും. എന്നാൽ ഈ കുറയ്ക്കൽ പ്രായോഗികമാണോ എന്നു സംശയമുണ്ട്. ഒപെക് രാജ്യങ്ങൾതന്നെ കൂടുതൽ ഉത്പാദിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. പോരാത്തതിന് അമേരിക്ക ഷെയ്ൽ വാതക ഉത്പാദനം റിക്കാർഡ് നിലവാരത്തിലേക്കു വർധിപ്പിക്കുകയുമാണ്.
ഇപ്പോൾ ലോകത്തിൽ ഏറ്റവുമധികം പെട്രോളിയം ഉത്പാദിപ്പിക്കുന്നത് അമേരിക്കയാണ്. പ്രതിദിനം 117 ലക്ഷം വീപ്പ. ഷെയ്ലിൽനിന്നുതന്നെ 80 ലക്ഷം വീപ്പ പ്രതിദിനം കിട്ടുന്നു. റഷ്യ 114.2 ലക്ഷം വീപ്പയും സൗദി അറേബ്യ 113 ലക്ഷം വീപ്പയും ഉത്പാദിപ്പിക്കുന്നു. സാന്പത്തിക വളർച്ച കുറയുകയും ഉത്പാദനം കുറയാതിരിക്കുകയും ചെയ്താൽ എണ്ണപ്രളയത്തിൽ വില വീണ്ടും ഇടിയുമെന്നാണു നിഗമനം.
ഇന്ത്യയിൽ ഇന്ധനവില വർധിച്ചു
കോട്ടയം: ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ താഴുന്പോഴും ഇന്ത്യയിൽ ഇന്ധനവില ഉയരുന്നു. ഇന്നലെ പെട്രോൾ ലിറ്ററിന് 10 പൈസയും ഡീസലിന് ഏഴുപൈസയും കൂടി. പെട്രോൾ ലിറ്ററിന് 72.76 രൂപയും ഡീസൽ ലിറ്ററിന് 63.87 രൂപയുമാണ് ഇന്നലത്തെ വില. ലോകവിപണിയിൽ ക്രൂഡ് വില 31 ശതമാനം താണപ്പോൾ ഇവിടെ ഇന്ധനവില താണത് 15.63 ശതമാനം മാത്രം.
അമേരിക്കൻ വിപണിയിൽ ഡബ്ല്യുടിഐ ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 48 ഡോളറിനു സമീപമായി. 2.7 ശതമാനമാണു തിങ്കളാഴ്ചത്തെ ഇടിവ്.ക്രൂഡ് വില ഒക്ടോബറിലെ ഉയരങ്ങളിൽനിന്ന് 30 ശതമാനത്തിലേറെ താണിട്ടുണ്ട്. വില ഇനിയും താഴോട്ടു പോകുമെന്നാണു നിരീക്ഷകർ കരുതുന്നത്.
ആഗോള വളർച്ച 2019-ൽ താഴോട്ടുപോകുമെന്ന പ്രവചനങ്ങൾ തിങ്കളാഴ്ച യുഎസ് ഓഹരിസൂചികകളെ വലിച്ചുതാഴ്ത്തി. ഡൗ ജോൺസ് തിങ്കളാഴ്ച 507 പോയിന്റ് താണു. വെള്ളിയാഴ്ച 496 പോയിന്റ് താന്നതാണ്. ഡൗ സൂചികയും നാസ്ഡാക് സൂചികയും ഈ വർഷം തുടക്കത്തിലേതിൽനിന്നു 12 ശതമാനം താഴെയാണിപ്പോൾ.
നെറ്റ് ഫ്ലിക്സ് 38-ഉം ഫേസ് ബുക്ക് 36-ഉം ഡൗ കെമിക്കൽസും സിറ്റിഗ്രൂപ്പും 33-ഉം ഐബിഎം 32-ഉം ആപ്പിൾ 30-ഉം ആമസോൺ 26-ഉം ശതമാനം ഇടിവിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
അടുത്ത വർഷം സാന്പത്തിക വളർച്ച കുറയുമെന്നു മിക്കവാറും ഉറപ്പാണെന്ന് ഓഹരിനിരീക്ഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്നു പുറത്തുവരുന്ന ഫെഡറൽ റിസർവ് (ഫെഡ്) തീരുമാനത്തിലാണ് എല്ലാവരുടെയും കണ്ണ്. ഫെഡ് പലിശ നിരക്ക് കൂട്ടുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഡിസംബറിൽ കൂടും എന്ന സൂചനയാണ് നവംബറിലെ ഫെഡ് യോഗം നൽകിയത്. ഈ വർഷം മൂന്നുതവണ ഫെഡ് പലിശ കൂട്ടിയിരുന്നു. ഇപ്പോൾ 2.00-2.25 ശതമാനമാണ് ഫെഡിന്റെ സൂചിതനിരക്ക്.
അടുത്തവർഷം എത്രതവണ പലിശ കൂട്ടും എന്നതിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. സെപ്റ്റംബറിൽ പറഞ്ഞത് 2019-ൽ മൂന്നുവട്ടം കൂട്ടുമെന്നാണ്. ഇതിനിടെ ഫെഡ് നിരക്ക് കൂട്ടുന്നതിനെ വിമർശിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് നടത്തി. ഫെഡ് ചെയർമാൻ ജെറോം പവൽ, ട്രംപിനെ ഭയന്നു നിരക്കുവർധനയിൽനിന്നു പിന്മാറാൻ സാധ്യതയില്ലെന്നു ഭൂരിപക്ഷം പേരും കരുതുന്നു. പലിശകൂട്ടുന്നതു വളർച്ചയ്ക്കു തടസമാണെന്നാണു ട്രംപിന്റെ പക്ഷം.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്)യും റഷ്യയും ചേർന്ന് അടുത്തമാസം മുതൽ ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം 12 ലക്ഷം വീപ്പകണ്ട് ഉത്പാദനം കുറയ്ക്കാനാണു ധാരണ. ഇത് ആഗോള ഉത്പാദനത്തിന്റെ ഒരുശതമാനം വരും. എന്നാൽ ഈ കുറയ്ക്കൽ പ്രായോഗികമാണോ എന്നു സംശയമുണ്ട്. ഒപെക് രാജ്യങ്ങൾതന്നെ കൂടുതൽ ഉത്പാദിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. പോരാത്തതിന് അമേരിക്ക ഷെയ്ൽ വാതക ഉത്പാദനം റിക്കാർഡ് നിലവാരത്തിലേക്കു വർധിപ്പിക്കുകയുമാണ്.
ഇപ്പോൾ ലോകത്തിൽ ഏറ്റവുമധികം പെട്രോളിയം ഉത്പാദിപ്പിക്കുന്നത് അമേരിക്കയാണ്. പ്രതിദിനം 117 ലക്ഷം വീപ്പ. ഷെയ്ലിൽനിന്നുതന്നെ 80 ലക്ഷം വീപ്പ പ്രതിദിനം കിട്ടുന്നു. റഷ്യ 114.2 ലക്ഷം വീപ്പയും സൗദി അറേബ്യ 113 ലക്ഷം വീപ്പയും ഉത്പാദിപ്പിക്കുന്നു. സാന്പത്തിക വളർച്ച കുറയുകയും ഉത്പാദനം കുറയാതിരിക്കുകയും ചെയ്താൽ എണ്ണപ്രളയത്തിൽ വില വീണ്ടും ഇടിയുമെന്നാണു നിഗമനം.
ഇന്ത്യയിൽ ഇന്ധനവില വർധിച്ചു
കോട്ടയം: ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ താഴുന്പോഴും ഇന്ത്യയിൽ ഇന്ധനവില ഉയരുന്നു. ഇന്നലെ പെട്രോൾ ലിറ്ററിന് 10 പൈസയും ഡീസലിന് ഏഴുപൈസയും കൂടി. പെട്രോൾ ലിറ്ററിന് 72.76 രൂപയും ഡീസൽ ലിറ്ററിന് 63.87 രൂപയുമാണ് ഇന്നലത്തെ വില. ലോകവിപണിയിൽ ക്രൂഡ് വില 31 ശതമാനം താണപ്പോൾ ഇവിടെ ഇന്ധനവില താണത് 15.63 ശതമാനം മാത്രം.