+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോഗോയുടെ സ്കൂട്ടറിൽ കയറാൻ ഒല

ബംഗളൂരു: സ്കൂട്ടർ ഷെയറിംഗ് സ്റ്റാർട്ടപ്പായ വോഗോയിൽ 100 മില്യണ്‍ നിക്ഷേപിക്കാനൊരുങ്ങി ഓണ്‍ലൈൻ ടാ
വോഗോയുടെ സ്കൂട്ടറിൽ കയറാൻ ഒല
ബംഗളൂരു: സ്കൂട്ടർ ഷെയറിംഗ് സ്റ്റാർട്ടപ്പായ വോഗോയിൽ 100 മില്യണ്‍ നിക്ഷേപിക്കാനൊരുങ്ങി ഓണ്‍ലൈൻ ടാക്സി കന്പനിയായ ഒല. തുക ഉപയോഗിച്ച് ഒരു ലക്ഷം പുതിയ സ്കൂട്ടറുകൾ വോഗോയ്ക്കു നൽകാനാണ് ഒലയുടെ പദ്ധതി. ഒല ആപ് ഉപയോഗിച്ചു വോഗോയിൽ ടൂവീലറുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനവും കന്പനി ആവിഷ്കരിക്കും.

തങ്ങളുടെ നിക്ഷേപത്തിലൂടെയും സഹകരണത്തിലൂടെയും വോഗോയ്ക്കു കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ പുറത്തിറക്കാൻ സാധിക്കുമെന്നു ഒല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭവിഷ് അഗർവാൾ പറഞ്ഞു.

2016ൽ പ്രവർത്തനം തുടങ്ങിയ വോഗോ ബംഗളൂരുവിലും ഹൈദരാബാദിലുമാണു കേന്ദ്രീകരിച്ചിരിക്കുന്നത്. വോഗോയ്ക്ക് ഈ നഗരങ്ങളിൽ ലഭിക്കുന്ന വലിയ സ്വീകാര്യത മുതലെടുക്കാനാണ് ഒലയുടെ ശ്രമം.