കൊച്ചി: സംസ്ഥാനത്ത് 1741 പുതിയ പന്പുകൾ അനുവദിക്കാനുള്ള തീരുമാനത്തിൽനിന്ന് ഓയിൽ കന്പനികൾ പിൻമാറണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ സംസ്ഥാനത്ത് 2100 പന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 60 ശതമാനം പന്പുകൾ 100 കിലോലിറ്ററും 20 ശതമാനം പന്പുകൾ 150 കിലോലിറ്ററും മാത്രമാണ് വിൽക്കുന്നത്. ബാക്കിയുള്ള 20 ശതമാനം മാത്രമാണ് ലാഭത്തിലുള്ളത്.
കൂടുതൽ പന്പുകൾ തുറന്നാൽ കച്ചവടം നേർപകുതിയായി കുറയുകയും സംരംഭകർ നഷ്ടത്തിലാവുകയും ചെയ്യും. പുതിയതായി പന്പ് ആരംഭിക്കുന്നതിന് ഒരു സംരംഭകന് സ്ഥലമുൾപ്പടെ രണ്ടു കോടിയിലധികം രൂപ മുതൽമുടക്കേണ്ടി വരും. സംരംഭകന് നഷ്ടമുണ്ടായാൽ ഫ്രീ എക്സിറ്റ് പോളിസി നടപ്പാക്കി ഭൂമിയും മറ്റു മുതലുകളും മടക്കിനൽകാൻ കരാർ കാലാവധി കഴിയാതെ ഓയിൽകന്പനികൾ തയാറാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി എം.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.എസ്. കോമു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നിലവിൽ സംസ്ഥാനത്ത് 2100 പന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 60 ശതമാനം പന്പുകൾ 100 കിലോലിറ്ററും 20 ശതമാനം പന്പുകൾ 150 കിലോലിറ്ററും മാത്രമാണ് വിൽക്കുന്നത്. ബാക്കിയുള്ള 20 ശതമാനം മാത്രമാണ് ലാഭത്തിലുള്ളത്.
കൂടുതൽ പന്പുകൾ തുറന്നാൽ കച്ചവടം നേർപകുതിയായി കുറയുകയും സംരംഭകർ നഷ്ടത്തിലാവുകയും ചെയ്യും. പുതിയതായി പന്പ് ആരംഭിക്കുന്നതിന് ഒരു സംരംഭകന് സ്ഥലമുൾപ്പടെ രണ്ടു കോടിയിലധികം രൂപ മുതൽമുടക്കേണ്ടി വരും. സംരംഭകന് നഷ്ടമുണ്ടായാൽ ഫ്രീ എക്സിറ്റ് പോളിസി നടപ്പാക്കി ഭൂമിയും മറ്റു മുതലുകളും മടക്കിനൽകാൻ കരാർ കാലാവധി കഴിയാതെ ഓയിൽകന്പനികൾ തയാറാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി എം.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.എസ്. കോമു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.