ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദേശത്തെത്തുടർന്ന് അന്താരാഷ്ട്ര സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് കാർഡ് പേമെന്റ് സ്ഥാപനമായ മാസ്റ്റർകാർഡ്. ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന ആർബിഐയുടെ നിർദേശത്തെത്തുടർന്നാണ് പ്രഖ്യാപനം. ഇന്ത്യയിൽ പൂനയിൽ വൈകാതെ സെർവർ പ്രവർത്തനസജ്ജമാകുമെന്നും അതോടെ അന്താരാഷ്ട്ര സെർവറുകളിൽനിന്ന് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്യുമെന്നും മാസ്റ്റർകാർഡ് സൗത്ത് ഈസ്റ്റ് ഏഷ്യ ഡിവിഷൻ പ്രസിഡന്റ് പൊരുഷ് സിംഗ് പറഞ്ഞു.
200ലധികം രാജ്യങ്ങളിൽ കാർഡ് പേമെന്റ് സൗകര്യം നല്കുന്ന സ്ഥാപനമാണ് മാസ്റ്റർകാർഡ്. ഇന്ത്യയിൽ മാത്രമേ ഡാറ്റ തദ്ദേശീയമായിത്തന്നെ സൂക്ഷിക്കണമെന്ന നിർദേശം തന്നിട്ടുള്ളൂ. അത് സുരക്ഷാപാളിച്ചയ്ക്കു സാധ്യത ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
200ലധികം രാജ്യങ്ങളിൽ കാർഡ് പേമെന്റ് സൗകര്യം നല്കുന്ന സ്ഥാപനമാണ് മാസ്റ്റർകാർഡ്. ഇന്ത്യയിൽ മാത്രമേ ഡാറ്റ തദ്ദേശീയമായിത്തന്നെ സൂക്ഷിക്കണമെന്ന നിർദേശം തന്നിട്ടുള്ളൂ. അത് സുരക്ഷാപാളിച്ചയ്ക്കു സാധ്യത ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.