മുംബൈ: ഇ-ഫാർമസി സൈറ്റുകളിലൂടെ ഓണ്‍ലൈനായി മരുന്നുകളുടെ വില്പന അനുവദിക്കുന്പോൾ നടപ്പാക്കേണ്ട നിയന്ത്രണങ്ങളുടെ കരടു രൂപത്തിനു രാജ്യത്തെ ഉന്നത ഒൗഷധ ഉപദേശക സമിതിയായ ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (ഡിടിഎബി) അംഗീകാരം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയ നിയന്ത്രണ വ്യവസ്ഥകൾക്കാണ് ഡിടിബിസ് അംഗീകാരം നൽകിയിരിക്കുന്നത്. 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് റൂൾസിലെ വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സർക്കാർ നീക്കത്തിനു ഡിടിഎബി നേരത്തെതന്നെ പച്ചക്കൊടി കാട്ടിയിരുന്നു. ഇ-ഫാർമസി രംഗത്തു കർശന നിയന്ത്രണം കൊണ്ടുവരാനായി പ്രത്യേക രജിസ്ട്രി ആരംഭിക്കാനും ഡിടിഎബി സമ്മതമറിയിച്ചിരുന്നു.
ഷെഡ്യൂൾ എക്സിൽപ്പെട്ട മരുന്നുകൾ, വേദനസംഹാരികൾ, ഉറക്കഗുളികൾ, കഫ് സിറപ്പുകൾ തുടങ്ങിയവ ഈ ഫാർമസിയിലൂടെ വിൽക്കുന്നതു തടയാനുള്ള നിയന്ത്രണങ്ങളാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. ഇ- ഫാർമസി രംഗത്തുള്ളവർ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സിഡിഎസ് സിഒ) രജിസ്റ്റർ ചെയ്യാനും കരടിൽ വ്യവസ്ഥ ചെയ്യുന്നു. ഈ ഫാർമസി സ്ഥാപനങ്ങളും അവരുടെ സൈറ്റുകളും നിരന്തരം പരിശോധിക്കാനും നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാനും കരടിൽ വ്യവസ്ഥയുണ്ട്.
അതേസമയം, ഓണ്‍ലൈനായുള്ള മരുന്നുകളുടെ വില്പന തടഞ്ഞുകൊണ്ടു ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവിന്റെ വിശദാംശം അറിയാതെ ഇതേക്കുറിച്ചു പ്രതികരിക്കാവില്ലെന്നു ഫാം ഈസി സഹസ്ഥാപകൻ ധർമിൽ സേത് പറഞ്ഞു. നേരത്തെ നവംബറിൽ മദ്രാസ് ഹൈക്കോടതിയും ഓൺലൈൻ മരുന്നു വിൽപനയ്ക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്തദിവസം തന്നെ ഈ ഫാർമസി കന്പനികൾ സമർപ്പിച്ച അപ്പീലിൽ, നിയമപ്രകാരമുള്ള ലൈസൻസില്ലാത്ത കന്പനികൾക്കേ വിലക്കുള്ളൂവെന്നു ഹൈക്കോടതി വ്യക്തമാക്കി.
ഒാൺലൈൻ ഒൗഷധവില്പന രാജ്യത്തു സജീവമാകുന്നതോടെ മരുന്നുകളുടെ വില കുറയുമെന്നും സാധാരണക്കാർക്ക് അതു സഹായകമാകുമെന്നാണു കേന്ദ്ര സർക്കാരിന്റെയും ഡിടിഎബിയുടെയും വിലയിരുത്തൽ. അതേസമയം, ഇ-ഫാർമസി വരുന്നതോടെ മരുന്നുകളുടെ ദുരുപയോഗവും അനധികൃത മരുന്നു വ്യാപാരവും വർധിക്കുമെന്ന വിമർശനവുമുണ്ട്. രാജ്യത്തെ ഒൗഷധ വ്യാപാരികളും കടുത്ത എതിർപ്പ് തുടരുകയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയ നിയന്ത്രണ വ്യവസ്ഥകൾക്കാണ് ഡിടിബിസ് അംഗീകാരം നൽകിയിരിക്കുന്നത്. 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് റൂൾസിലെ വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സർക്കാർ നീക്കത്തിനു ഡിടിഎബി നേരത്തെതന്നെ പച്ചക്കൊടി കാട്ടിയിരുന്നു. ഇ-ഫാർമസി രംഗത്തു കർശന നിയന്ത്രണം കൊണ്ടുവരാനായി പ്രത്യേക രജിസ്ട്രി ആരംഭിക്കാനും ഡിടിഎബി സമ്മതമറിയിച്ചിരുന്നു.
ഷെഡ്യൂൾ എക്സിൽപ്പെട്ട മരുന്നുകൾ, വേദനസംഹാരികൾ, ഉറക്കഗുളികൾ, കഫ് സിറപ്പുകൾ തുടങ്ങിയവ ഈ ഫാർമസിയിലൂടെ വിൽക്കുന്നതു തടയാനുള്ള നിയന്ത്രണങ്ങളാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. ഇ- ഫാർമസി രംഗത്തുള്ളവർ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സിഡിഎസ് സിഒ) രജിസ്റ്റർ ചെയ്യാനും കരടിൽ വ്യവസ്ഥ ചെയ്യുന്നു. ഈ ഫാർമസി സ്ഥാപനങ്ങളും അവരുടെ സൈറ്റുകളും നിരന്തരം പരിശോധിക്കാനും നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാനും കരടിൽ വ്യവസ്ഥയുണ്ട്.
അതേസമയം, ഓണ്‍ലൈനായുള്ള മരുന്നുകളുടെ വില്പന തടഞ്ഞുകൊണ്ടു ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവിന്റെ വിശദാംശം അറിയാതെ ഇതേക്കുറിച്ചു പ്രതികരിക്കാവില്ലെന്നു ഫാം ഈസി സഹസ്ഥാപകൻ ധർമിൽ സേത് പറഞ്ഞു. നേരത്തെ നവംബറിൽ മദ്രാസ് ഹൈക്കോടതിയും ഓൺലൈൻ മരുന്നു വിൽപനയ്ക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്തദിവസം തന്നെ ഈ ഫാർമസി കന്പനികൾ സമർപ്പിച്ച അപ്പീലിൽ, നിയമപ്രകാരമുള്ള ലൈസൻസില്ലാത്ത കന്പനികൾക്കേ വിലക്കുള്ളൂവെന്നു ഹൈക്കോടതി വ്യക്തമാക്കി.
ഒാൺലൈൻ ഒൗഷധവില്പന രാജ്യത്തു സജീവമാകുന്നതോടെ മരുന്നുകളുടെ വില കുറയുമെന്നും സാധാരണക്കാർക്ക് അതു സഹായകമാകുമെന്നാണു കേന്ദ്ര സർക്കാരിന്റെയും ഡിടിഎബിയുടെയും വിലയിരുത്തൽ. അതേസമയം, ഇ-ഫാർമസി വരുന്നതോടെ മരുന്നുകളുടെ ദുരുപയോഗവും അനധികൃത മരുന്നു വ്യാപാരവും വർധിക്കുമെന്ന വിമർശനവുമുണ്ട്. രാജ്യത്തെ ഒൗഷധ വ്യാപാരികളും കടുത്ത എതിർപ്പ് തുടരുകയാണ്.