മുംബൈ: റിസർവ് ബാങ്കിന്റെ 25-ാമത് ഗവർണറായി മുൻ സാന്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ് സ്ഥാനമേറ്റു. എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജിവച്ച ഗവർണർ ഡോ. ഉർജിത് പട്ടേലിനെപ്പറ്റിയുള്ള ഒരു പരാതി അദ്ദേഹം അധികം ചർച്ചകൾക്കും കൂടിയാലോചനകൾക്കും സമയം ചെലവഴിച്ചിരുന്നില്ല എന്നതാണ്. ദാസ് ഇന്നലെ മാധ്യമങ്ങളുമായും കൂടിക്കാഴ്ച നടത്തി.
റിസർവ് ബാങ്കിന്റെ സ്വയംഭരണ സ്വാതന്ത്ര്യം നിലനിറുത്തുന്പോൾത്തന്നെ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഗവൺമെന്റ് പല പങ്കാളികളിൽ ഒന്നുമാത്രമല്ലെന്നും രാജ്യഭരണം നടത്തുകയും സുപ്രധാന നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രമാണെന്നും ദാസ് പറഞ്ഞു. ഗവൺമെന്റിന്റെ താത്പര്യങ്ങൾ പാലിക്കുന്നതിലാകും തന്റെ ശ്രദ്ധ എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ വാക്കുകൾ.
ഇന്ന് പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം ഗവർണർ വിളിച്ചിട്ടുണ്ട്. സ്വകാര്യമേഖലാ ബാങ്ക് മേധാവികളുമായും താമസിയാതെ ചർച്ച നടത്തുമെന്ന സൂചന അദ്ദേഹം നൽകി.
വെള്ളിയാഴ്ച റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർബോർഡ് യോഗം നടക്കും. അതു മാറ്റിവയ്ക്കുന്നില്ല. അജൻഡയനുസരിച്ചുള്ള കാര്യങ്ങൾ നടക്കുമെന്ന് ദാസ് പറഞ്ഞു. ബാങ്കിന്റെ ഭരണസംവിധാനത്തിലെ മാറ്റം അജൻഡയിൽ ഉള്ള ഇനമാണ്.
കഴിഞ്ഞ ബോർഡ് തീരുമാനിച്ചതുപോലെ റിസർവ് ബാങ്കിന്റെ മൂലധന കരുതൽ എത്ര വേണമെന്നു തീരുമാനിക്കാനുള്ള വിദഗ്ധസമിതിയെ ഉടൻ നിയമിക്കും എന്നു ദാസ് പറഞ്ഞു. ഗവൺമെന്റ് നിർദേശിച്ച മുൻ ഗവർണർ ബിമൽ ജലാനെ ചെയർമാനാക്കാൻ ഉർജിത് പട്ടേൽ തയാറായിരുന്നില്ല. പട്ടേൽ ശിപാർശ ചെയ്തത് മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹനെയാണ്. ഗവൺമെന്റ് നിലപാടിനോടു യോജിക്കുകയാകും പുതിയ ഗവർണർ ചെയ്യുക എന്നാണു പ്രതീക്ഷ.
ഇപ്പോൾ 11 പൊതുമേഖലാ ബാങ്കുകൾ ത്വരിത തിരുത്തൽ പരിപാടി (പിസിഎ)യിൽ ഉണ്ട്. ഇതുവഴി കർക്കശ നിയന്ത്രണങ്ങളിലാണ് അവ. അവയിൽ കുറേയെണ്ണത്തെ നിയന്ത്രണത്തിൽനിന്നു മാറ്റാൻ ദാസ് നടപടിയെടുക്കുമെന്ന് എല്ലാവരും കരുതുന്നു.മറ്റു കാര്യങ്ങളിലും ഗവൺമെന്റ് ആഗ്രഹിച്ച കാര്യങ്ങൾ അദ്ദേഹം സാധിച്ചുകൊടുക്കുമെന്നാണ് പലരും കരുതുന്നത്.
പലിശനിരക്ക് കുറയ്ക്കാൻ ദാസ് തയാറാകുമെന്നാണു സംസാരം. ഓഹരിവിപണിയിൽ ഇന്നലെയുണ്ടായ ഉണർവിനു കാരണവും അതാണ്. ഫെബ്രുവരിയിലാണ് പണനയ കമ്മിറ്റി (എംപിസി) ഇനി യോഗം ചേരുക.
രാജിവച്ച ഗവർണർ ഡോ. ഉർജിത് പട്ടേലിനെപ്പറ്റിയുള്ള ഒരു പരാതി അദ്ദേഹം അധികം ചർച്ചകൾക്കും കൂടിയാലോചനകൾക്കും സമയം ചെലവഴിച്ചിരുന്നില്ല എന്നതാണ്. ദാസ് ഇന്നലെ മാധ്യമങ്ങളുമായും കൂടിക്കാഴ്ച നടത്തി.
റിസർവ് ബാങ്കിന്റെ സ്വയംഭരണ സ്വാതന്ത്ര്യം നിലനിറുത്തുന്പോൾത്തന്നെ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഗവൺമെന്റ് പല പങ്കാളികളിൽ ഒന്നുമാത്രമല്ലെന്നും രാജ്യഭരണം നടത്തുകയും സുപ്രധാന നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രമാണെന്നും ദാസ് പറഞ്ഞു. ഗവൺമെന്റിന്റെ താത്പര്യങ്ങൾ പാലിക്കുന്നതിലാകും തന്റെ ശ്രദ്ധ എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ വാക്കുകൾ.
ഇന്ന് പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം ഗവർണർ വിളിച്ചിട്ടുണ്ട്. സ്വകാര്യമേഖലാ ബാങ്ക് മേധാവികളുമായും താമസിയാതെ ചർച്ച നടത്തുമെന്ന സൂചന അദ്ദേഹം നൽകി.
വെള്ളിയാഴ്ച റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർബോർഡ് യോഗം നടക്കും. അതു മാറ്റിവയ്ക്കുന്നില്ല. അജൻഡയനുസരിച്ചുള്ള കാര്യങ്ങൾ നടക്കുമെന്ന് ദാസ് പറഞ്ഞു. ബാങ്കിന്റെ ഭരണസംവിധാനത്തിലെ മാറ്റം അജൻഡയിൽ ഉള്ള ഇനമാണ്.
കഴിഞ്ഞ ബോർഡ് തീരുമാനിച്ചതുപോലെ റിസർവ് ബാങ്കിന്റെ മൂലധന കരുതൽ എത്ര വേണമെന്നു തീരുമാനിക്കാനുള്ള വിദഗ്ധസമിതിയെ ഉടൻ നിയമിക്കും എന്നു ദാസ് പറഞ്ഞു. ഗവൺമെന്റ് നിർദേശിച്ച മുൻ ഗവർണർ ബിമൽ ജലാനെ ചെയർമാനാക്കാൻ ഉർജിത് പട്ടേൽ തയാറായിരുന്നില്ല. പട്ടേൽ ശിപാർശ ചെയ്തത് മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹനെയാണ്. ഗവൺമെന്റ് നിലപാടിനോടു യോജിക്കുകയാകും പുതിയ ഗവർണർ ചെയ്യുക എന്നാണു പ്രതീക്ഷ.
ഇപ്പോൾ 11 പൊതുമേഖലാ ബാങ്കുകൾ ത്വരിത തിരുത്തൽ പരിപാടി (പിസിഎ)യിൽ ഉണ്ട്. ഇതുവഴി കർക്കശ നിയന്ത്രണങ്ങളിലാണ് അവ. അവയിൽ കുറേയെണ്ണത്തെ നിയന്ത്രണത്തിൽനിന്നു മാറ്റാൻ ദാസ് നടപടിയെടുക്കുമെന്ന് എല്ലാവരും കരുതുന്നു.മറ്റു കാര്യങ്ങളിലും ഗവൺമെന്റ് ആഗ്രഹിച്ച കാര്യങ്ങൾ അദ്ദേഹം സാധിച്ചുകൊടുക്കുമെന്നാണ് പലരും കരുതുന്നത്.
പലിശനിരക്ക് കുറയ്ക്കാൻ ദാസ് തയാറാകുമെന്നാണു സംസാരം. ഓഹരിവിപണിയിൽ ഇന്നലെയുണ്ടായ ഉണർവിനു കാരണവും അതാണ്. ഫെബ്രുവരിയിലാണ് പണനയ കമ്മിറ്റി (എംപിസി) ഇനി യോഗം ചേരുക.