നെടുന്പാശേരി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) സൗരോർജശേഷി 40 മെഗാവാട്ട് ആകുമെന്ന് മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സൗരോർജം വഴി ഉത്പാദിപ്പിക്കാൻ കഴിയും. സിയാലിന് ഒരു ദിവസം 1.3 ലക്ഷം യൂണിറ്റ് വൈദ്യുതി മതിയാകും. 30,000 യൂണിറ്റ് വൈദ്യുതി ദിവസേന മിച്ചം വരുന്നതാണ്. വൈദ്യുതി വാഹനങ്ങളുടെ വർധന മുന്നിൽകണ്ട് ടെർമിനലിന്റെ മുൻവശത്തുളള കാർപോർട്ടുകളിൽ 81 വൈദ്യുതി ചാർജിംഗ് സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2040 ഓടെ 90 ശതമാനം വാഹനങ്ങളും വൈദ്യുതിയിൽ ഓടുന്നവയാകുമെന്ന് കണക്കാക്കപ്പെടുന്നു. വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. നിലവിലുള്ള രണ്ട് പാർക്കിംഗ് ഏരിയകളിലായി 2600 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
2040 ഓടെ 90 ശതമാനം വാഹനങ്ങളും വൈദ്യുതിയിൽ ഓടുന്നവയാകുമെന്ന് കണക്കാക്കപ്പെടുന്നു. വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. നിലവിലുള്ള രണ്ട് പാർക്കിംഗ് ഏരിയകളിലായി 2600 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.