ന്യൂഡൽഹി: നാഷണൽ പെൻഷന് സിസ്റ്റ(എൻപിഎസ്)ത്തിൽ ഉള്ള കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള സർക്കാർ വിഹിതം 14 ശതമാനമായി കൂട്ടും. ഇപ്പോൾ അടിസ്ഥാന ശന്പളത്തിന്റെ 10 ശതമാനമാണു സർക്കാർ അടയ്ക്കുന്നത്. വർധിപ്പിക്കാനുള്ള തീരുമാനം കാബിനറ്റ് അംഗീകരിച്ചു. ഉത്തരവ് ഈ ദിവസങ്ങളിൽ ഉണ്ടാകും.
ജീവനക്കാരുടെ വിഹിതം 10 ശതമാനം എന്നതിൽ മാറ്റമില്ല. 2004 മുതൽ കേന്ദ്ര സർവീസിൽ ചേർന്നവരെല്ലാം കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനമായ എൻപിഎസിൽ അംഗങ്ങളാണ്. 2009 മുതൽ സ്വകാര്യമേഖലയിലുള്ളവർക്കും ഇതിൽ ചേരാമെന്നായി. ചില സംസ്ഥാനങ്ങളിലെ സംസ്ഥാന സർക്കാർ ജീവനക്കാരും എൻപിഎസിലുണ്ട്.
എൻപിഎസിലെ അംഗങ്ങൾക്കു സ്വമേധയാ തങ്ങളുടെ വിഹിതം വർധിപ്പിക്കാനാകും. 80 സി പ്രകാരമുള്ള നികുതി ഒഴിവ് വർധിച്ച തുകയ്ക്കും ലഭിക്കും. ആ വകുപ്പുപ്രകാരം ഒന്നര ലക്ഷം രൂപവരെയാണു നികുതിയിൽനിന്ന് ഒഴിവാകുക.
കേന്ദ്രവിഹിതം വർധിപ്പിക്കുന്നതോടെ റിട്ടയർമെന്റിനു ശേഷം പിരിയുന്ന ശന്പളത്തിന്റെ 53 ശതമാനം പെൻഷനായി കിട്ടാൻ വഴിയൊരുങ്ങും.
റിട്ടയർ ചെയ്യുന്പോൾ പെൻഷൻ ഫണ്ടിൽനിന്നു പിൻവലിക്കാവുന്ന തുക 60 ശതമാനമാക്കാനും കാബിനറ്റ് തീരുമാനിച്ചു. ഇപ്പോൾ 40 ശതമാനമേ പിൻവലിക്കാനാവൂ. ബാക്കി തുക ഏതെങ്കിലും സ്കീമിൽ നിക്ഷേപിച്ച് അതിൽനിന്നുള്ള അംശാദായം പെൻഷനായി സ്വീകരിക്കണം.
ജീവനക്കാരുടെ വിഹിതം 10 ശതമാനം എന്നതിൽ മാറ്റമില്ല. 2004 മുതൽ കേന്ദ്ര സർവീസിൽ ചേർന്നവരെല്ലാം കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനമായ എൻപിഎസിൽ അംഗങ്ങളാണ്. 2009 മുതൽ സ്വകാര്യമേഖലയിലുള്ളവർക്കും ഇതിൽ ചേരാമെന്നായി. ചില സംസ്ഥാനങ്ങളിലെ സംസ്ഥാന സർക്കാർ ജീവനക്കാരും എൻപിഎസിലുണ്ട്.
എൻപിഎസിലെ അംഗങ്ങൾക്കു സ്വമേധയാ തങ്ങളുടെ വിഹിതം വർധിപ്പിക്കാനാകും. 80 സി പ്രകാരമുള്ള നികുതി ഒഴിവ് വർധിച്ച തുകയ്ക്കും ലഭിക്കും. ആ വകുപ്പുപ്രകാരം ഒന്നര ലക്ഷം രൂപവരെയാണു നികുതിയിൽനിന്ന് ഒഴിവാകുക.
കേന്ദ്രവിഹിതം വർധിപ്പിക്കുന്നതോടെ റിട്ടയർമെന്റിനു ശേഷം പിരിയുന്ന ശന്പളത്തിന്റെ 53 ശതമാനം പെൻഷനായി കിട്ടാൻ വഴിയൊരുങ്ങും.
റിട്ടയർ ചെയ്യുന്പോൾ പെൻഷൻ ഫണ്ടിൽനിന്നു പിൻവലിക്കാവുന്ന തുക 60 ശതമാനമാക്കാനും കാബിനറ്റ് തീരുമാനിച്ചു. ഇപ്പോൾ 40 ശതമാനമേ പിൻവലിക്കാനാവൂ. ബാക്കി തുക ഏതെങ്കിലും സ്കീമിൽ നിക്ഷേപിച്ച് അതിൽനിന്നുള്ള അംശാദായം പെൻഷനായി സ്വീകരിക്കണം.