ന്യൂഡൽഹി: വില്പനസമയത്ത് നിർമാണപൂർത്തീകരണ സർട്ടിഫിക്കറ്റ് ഉള്ള കെട്ടിടങ്ങൾക്കും ഫ്ലാറ്റുകൾക്കും ജിഎസ്ടി ഈടാക്കില്ല. നിർമാണത്തിലിരിക്കുന്നതോ നിർമാണം പൂർത്തിയായെങ്കിലും പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകപ്പെടാത്തതോ ആയവയ്ക്കു ജിഎസ്ടി ഈടാക്കും. 12 ശതമാനമാണ് ജിഎസ്ടി.
നികുതിബാധ്യത കുറയുന്നതിന്റെ ആനുകൂല്യം വില കുറച്ചുകൊണ്ട് വാങ്ങലുകാർക്കു കൈമാറാൻ ധനമന്ത്രാലയം നിർമാതാക്കളോട് അഭ്യർഥിച്ചു. ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യുവൽ മിഷൻ, രാജീവ് ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളിൽ എട്ടു ശതമാനമാണു പാർപ്പിടത്തിന്റെ ജിഎസ്ടി. ഇതു നിർമാതാക്കൾ നിർമാണസാമഗ്രികൾ വാങ്ങുന്പോൾ ലഭിക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ തട്ടിക്കിഴിക്കാവുന്നതേയുള്ളുവെന്നും ധനമന്ത്രാലയം പറഞ്ഞു.
നികുതിബാധ്യത കുറയുന്നതിന്റെ ആനുകൂല്യം വില കുറച്ചുകൊണ്ട് വാങ്ങലുകാർക്കു കൈമാറാൻ ധനമന്ത്രാലയം നിർമാതാക്കളോട് അഭ്യർഥിച്ചു. ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യുവൽ മിഷൻ, രാജീവ് ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളിൽ എട്ടു ശതമാനമാണു പാർപ്പിടത്തിന്റെ ജിഎസ്ടി. ഇതു നിർമാതാക്കൾ നിർമാണസാമഗ്രികൾ വാങ്ങുന്പോൾ ലഭിക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ തട്ടിക്കിഴിക്കാവുന്നതേയുള്ളുവെന്നും ധനമന്ത്രാലയം പറഞ്ഞു.