ന്യൂഡൽഹി: വാട്സ്ആപ്പിലൂടെയുള്ള വ്യാജവാർത്തകളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രഐടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വാട്സ്ആപ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഐടി മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യാജവാർത്തകളുടെ പ്രചാരണം തടയാൻ ശ്രമിക്കുമെന്നും എന്നാൽ, സന്ദേസങ്ങളുടെ ഉറവിടം വെളിപ്പെടുത്താനാവില്ലെന്നും കൂടിക്കാഴ്ചയിൽ വാട്സ് ആപ്പ് അധികൃതർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, സന്ദേശങ്ങളുടെ സംഗ്രഹവും ഉറവിടവും വെളിപ്പെടുത്തുന്നതു തങ്ങളുടെ പ്രഖ്യാപിത നയങ്ങൾക്കെതിരാണെന്നും എന്നാൽ, വ്യാജവാർത്തകൾക്കു തടയിടാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും വാട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു. റിലയൻസ് ജിയോയുമായി സഹകരിച്ച് വാട്സ്ആപ്പ് അടുത്തിടെ വ്യാജവാർത്തകൾക്കെതിരേ ബോധവത്കരണ പരിപാടികളും പരസ്യങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ വാട്സ്ആപ്പിലൂടെ ഒരേ സമയം അനേകം കോൺടാക്ടുകളിലേക്കുള്ള സന്ദേശങ്ങൾ അയയ്ക്കാനും കന്പനി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സന്ദേശങ്ങളുടെ സംഗ്രഹവും ഉറവിടവും വെളിപ്പെടുത്തുന്നതു തങ്ങളുടെ പ്രഖ്യാപിത നയങ്ങൾക്കെതിരാണെന്നും എന്നാൽ, വ്യാജവാർത്തകൾക്കു തടയിടാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും വാട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു. റിലയൻസ് ജിയോയുമായി സഹകരിച്ച് വാട്സ്ആപ്പ് അടുത്തിടെ വ്യാജവാർത്തകൾക്കെതിരേ ബോധവത്കരണ പരിപാടികളും പരസ്യങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമേ വാട്സ്ആപ്പിലൂടെ ഒരേ സമയം അനേകം കോൺടാക്ടുകളിലേക്കുള്ള സന്ദേശങ്ങൾ അയയ്ക്കാനും കന്പനി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.