കൊച്ചി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനു (കെഎസ്ആർടിസി) പിന്നാലെ സിവിൽ സപ്ലൈസ് കോർപറേഷനിലും (സപ്ലൈകോ) വൻ സാന്പത്തിക പ്രതിസന്ധി. അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിലനിൽപ്പുതന്നെ അപകടത്തിലായേക്കും. പ്രളയക്കെടുതിയിൽ നഷ്ടം നേരിട്ടതിനു പിന്നാലെ വിവിധയിനങ്ങളിൽ സംസ്ഥാന സർക്കാരിൽനിന്നു ലഭിക്കാനുള്ള തുക മുഴുവൻ ലഭിക്കാത്തതും പ്രതിസന്ധിക്കു കാരണമായതായി അധികൃതർ പറയുന്നു. കഴിഞ്ഞ സാന്പത്തിക വർഷം 400 കോടി രൂപയ്ക്കു മുകളിലാണ് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചത് ബജറ്റിൽ അനുവദിച്ച 200 കോടി രൂപ മാത്രം.
ഈ സാന്പത്തിക വർഷം ഇതുവരെ 200 കോടി രൂപയ്ക്കു മുകളിൽ ആവശ്യപ്പെട്ടപ്പോൾ 100 കോടി ലഭിച്ചിട്ടുണ്ട്. 25 കോടി രൂപകൂടി പാസായിട്ടുണ്ടെങ്കിലും തുക ലഭിച്ചിട്ടില്ല. ഇത്തവണ ബജറ്റിൽ 150 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ബജറ്റിലെ തുക തീരുന്നതോടെ മുന്നോട്ടുള്ള നടത്തിപ്പ് അതിരൂക്ഷമാകുമെന്നാണു സപ്ലൈകോ അധികൃതർ പറയുന്നു. ഓരോ വർഷവും ബജറ്റിൽ വകയിരുത്തുന്ന തുകയേക്കാൾ ഇരട്ടിയിലേറെ പണമാണ് ചെലവാകുന്നത്.
ഇത്തരത്തിൽ കൂടുതലായി വരുന്ന തുക നൽകുന്നതിൽ പലപ്പോഴും സർക്കാർ പിന്നോക്കം പോകുന്നു. ഇത്തവണ പ്രളയക്കെടുതിയിൽ ഗോഡൗണുകളിലും ഔട്ട്ലെറ്റുകളിലും വെള്ളം കയറി കോടികളുടെ നഷ്ടം സംഭവിച്ചതിനു പിന്നാലെയാണു സപ്ലൈകോയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കി രൂക്ഷമായ സാന്പത്തിക പ്രതിസന്ധിഉടലെടുത്തിരിക്കുന്നത്.
സപ്ലൈകോയുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനാവശ്യമായ സാധനങ്ങളുടെ തുക സംബന്ധിച്ച് പൂർണമായ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് അധികൃതർ പറയുന്നു. ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ അധികാരമുണ്ടെങ്കിലും ഇതിനോടകംതന്നെ പരമാവധി തുകയും വാങ്ങിക്കഴിഞ്ഞു. പലിശയിനത്തിൽമാത്രം മാസംതോറും കോടികളാണു സപ്ലൈകോ അടയ്ക്കുന്നത്.
പണം നൽകാത്തതിനെത്തുടർന്ന് വിവിധ കന്പനികൾ തങ്ങളുടെ സാധനങ്ങൾ സപ്ലൈകോയ്ക്കു നൽകുന്നതിലും കുറവ് വരുത്തിയതിനു പുറമേ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്നു പലരും പിന്മാറിയിരുന്നു. പിന്നീട് ചർച്ച നടത്തിയതിന്റെ ഫലമായി പിന്മാറിയവരിൽ പലരും തിരികെയെത്തിയെങ്കിലും വിപണി വിലയേക്കാൾ കൂടിയ തുകയാണ് ആവശ്യപ്പെടുന്നതെന്നാണു വിവരം. പല ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കില്ലാത്തതിനാൽ നോണ് സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലും കുറവുണ്ടായിട്ടുണ്ട്. വിൽപ്പനയിലൂടെയുണ്ടാകുന്ന വരുമാനത്തിൽ കുറവ് രേഖപ്പെടുത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെ 13 ഇനങ്ങളാണ് സബ്സിഡി ഇനത്തിൽ സപ്ലൈകോ ഉപഭോക്താക്കൾക്കു നൽകുന്നത്. മറ്റ് സോത്രസുകളിൽനിന്നുള്ള പണംകൂടി വിനിയോഗിച്ചാണ് സപ്ലൈകോ മുൻകാലങ്ങളിൽ സാന്പത്തിക പ്രതിസന്ധി തരണം ചെയ്തുവന്നിരുന്നത്.
റോബിൻ ജോർജ്
ഈ സാന്പത്തിക വർഷം ഇതുവരെ 200 കോടി രൂപയ്ക്കു മുകളിൽ ആവശ്യപ്പെട്ടപ്പോൾ 100 കോടി ലഭിച്ചിട്ടുണ്ട്. 25 കോടി രൂപകൂടി പാസായിട്ടുണ്ടെങ്കിലും തുക ലഭിച്ചിട്ടില്ല. ഇത്തവണ ബജറ്റിൽ 150 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ബജറ്റിലെ തുക തീരുന്നതോടെ മുന്നോട്ടുള്ള നടത്തിപ്പ് അതിരൂക്ഷമാകുമെന്നാണു സപ്ലൈകോ അധികൃതർ പറയുന്നു. ഓരോ വർഷവും ബജറ്റിൽ വകയിരുത്തുന്ന തുകയേക്കാൾ ഇരട്ടിയിലേറെ പണമാണ് ചെലവാകുന്നത്.
ഇത്തരത്തിൽ കൂടുതലായി വരുന്ന തുക നൽകുന്നതിൽ പലപ്പോഴും സർക്കാർ പിന്നോക്കം പോകുന്നു. ഇത്തവണ പ്രളയക്കെടുതിയിൽ ഗോഡൗണുകളിലും ഔട്ട്ലെറ്റുകളിലും വെള്ളം കയറി കോടികളുടെ നഷ്ടം സംഭവിച്ചതിനു പിന്നാലെയാണു സപ്ലൈകോയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കി രൂക്ഷമായ സാന്പത്തിക പ്രതിസന്ധിഉടലെടുത്തിരിക്കുന്നത്.
സപ്ലൈകോയുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനാവശ്യമായ സാധനങ്ങളുടെ തുക സംബന്ധിച്ച് പൂർണമായ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് അധികൃതർ പറയുന്നു. ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ അധികാരമുണ്ടെങ്കിലും ഇതിനോടകംതന്നെ പരമാവധി തുകയും വാങ്ങിക്കഴിഞ്ഞു. പലിശയിനത്തിൽമാത്രം മാസംതോറും കോടികളാണു സപ്ലൈകോ അടയ്ക്കുന്നത്.
പണം നൽകാത്തതിനെത്തുടർന്ന് വിവിധ കന്പനികൾ തങ്ങളുടെ സാധനങ്ങൾ സപ്ലൈകോയ്ക്കു നൽകുന്നതിലും കുറവ് വരുത്തിയതിനു പുറമേ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്നു പലരും പിന്മാറിയിരുന്നു. പിന്നീട് ചർച്ച നടത്തിയതിന്റെ ഫലമായി പിന്മാറിയവരിൽ പലരും തിരികെയെത്തിയെങ്കിലും വിപണി വിലയേക്കാൾ കൂടിയ തുകയാണ് ആവശ്യപ്പെടുന്നതെന്നാണു വിവരം. പല ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കില്ലാത്തതിനാൽ നോണ് സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലും കുറവുണ്ടായിട്ടുണ്ട്. വിൽപ്പനയിലൂടെയുണ്ടാകുന്ന വരുമാനത്തിൽ കുറവ് രേഖപ്പെടുത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെ 13 ഇനങ്ങളാണ് സബ്സിഡി ഇനത്തിൽ സപ്ലൈകോ ഉപഭോക്താക്കൾക്കു നൽകുന്നത്. മറ്റ് സോത്രസുകളിൽനിന്നുള്ള പണംകൂടി വിനിയോഗിച്ചാണ് സപ്ലൈകോ മുൻകാലങ്ങളിൽ സാന്പത്തിക പ്രതിസന്ധി തരണം ചെയ്തുവന്നിരുന്നത്.
റോബിൻ ജോർജ്