നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച ഒന്നാം ടെര്‍മിനല്‍ ആഭ്യന്തര ഓപ്പറേഷനു സജ്ജമാക്കുന്നതിന്റെയും സൗരോര്‍ജ ഉത്പാദന ശേഷി മൊത്തം 40 മെഗാവാട്ടായി ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനത്തോടെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) രണ്ടു വലിയ സംരംഭങ്ങള്‍ക്കു കൂടി തുടക്കംകുറിക്കും. ഉദ്ഘാടനം ഈ മാസം 12ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പ്രിണറായി വിജയന് നിര്‍വഹിക്കും.
ആഭ്യന്തര വ്യോമയാന മേഖലയിലെ കുതിച്ചുചാട്ടം മുന്‍കൂട്ടി കണ്ടാണ് സിയാല്‍ ടെര്‍മിനൽ1 നവീകരിച്ചത്. ടെർമിനലിന്റെ വലുപ്പം കൂട്ടിയതിനൊപ്പം യാത്രക്കാർക്കായി ഏഴ് എയ്റോബ്രിഡ്ജുകള്‍ ഉണ്ടാകും. 240 കോടി രൂപ ചെലഴിച്ചാണ് നവീകരണം നടത്തിയതെന്ന് സിയാൽ എംഡി വി.ജെ. കുര്യന് പറഞ്ഞു.
ആഭ്യന്തര വ്യോമയാന മേഖലയിലെ കുതിച്ചുചാട്ടം മുന്‍കൂട്ടി കണ്ടാണ് സിയാല്‍ ടെര്‍മിനൽ1 നവീകരിച്ചത്. ടെർമിനലിന്റെ വലുപ്പം കൂട്ടിയതിനൊപ്പം യാത്രക്കാർക്കായി ഏഴ് എയ്റോബ്രിഡ്ജുകള്‍ ഉണ്ടാകും. 240 കോടി രൂപ ചെലഴിച്ചാണ് നവീകരണം നടത്തിയതെന്ന് സിയാൽ എംഡി വി.ജെ. കുര്യന് പറഞ്ഞു.