ദുബായ്: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്കിൽ വർധന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള നിരക്കിലാണ് പ്രധാനമായും വർധന. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ കടുംബങ്ങൾ അവധിക്ക് നാട്ടിലേക്കു തിരിക്കുന്നതും രണ്ടു വിമാനക്കന്പനികൾ നിരവധി സർവീസുകൾ റദ്ദാക്കിയതും നിരക്കുയരാൻ കാരണമായി.
ദോഹ, മസ്ക്കറ്റ്, അബുദബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള 39 സർവീസുകളാണ് ജെറ്റ് എയർവേസ് റദ്ദാക്കിയത്. ദോഹയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും അബുദബിയിൽനിന്ന് ലക്നോ, മാംഗ്ലൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളും ദുബായ്-മാംഗ്ലൂർ റൂട്ടിലുള്ള സർവീസുകളുമാണ് ജെറ്റ് എയർവേസ് റദ്ദാക്കിയത്. ഇന്നലെ മുതൽ ഇവിടങ്ങളിലേക്കുള്ള സർവീസ് നിർത്തിയിട്ടുണ്ട്. സാന്പത്തികമായി നേട്ടമില്ലാത്തതാണ് ജെറ്റ് എയർവേസിനെ സർവീസുകൾ നിർത്താൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ജെറ്റ് എയർവേസിനൊപ്പം ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയും സർവീസുകൾ നിർത്തിയിട്ടുണ്ട്.
ഇത്തരത്തിൽ സർവീസുകൾ റദ്ദാക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരുമെന്നാണ് ഒമാനിലെ പ്രമുഖ ട്രാവൽ ഏജൻസി പറയുന്നത്. അതുകൊണ്ട് നേരിട്ടുള്ള വിമാനങ്ങളെ ആശ്രയിക്കുന്നവർക്ക് വലിയ തുക മുടക്കേണ്ടിവരുമെന്നും അവർ പറയുന്നു.
ദോഹ, മസ്ക്കറ്റ്, അബുദബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള 39 സർവീസുകളാണ് ജെറ്റ് എയർവേസ് റദ്ദാക്കിയത്. ദോഹയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും അബുദബിയിൽനിന്ന് ലക്നോ, മാംഗ്ലൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളും ദുബായ്-മാംഗ്ലൂർ റൂട്ടിലുള്ള സർവീസുകളുമാണ് ജെറ്റ് എയർവേസ് റദ്ദാക്കിയത്. ഇന്നലെ മുതൽ ഇവിടങ്ങളിലേക്കുള്ള സർവീസ് നിർത്തിയിട്ടുണ്ട്. സാന്പത്തികമായി നേട്ടമില്ലാത്തതാണ് ജെറ്റ് എയർവേസിനെ സർവീസുകൾ നിർത്താൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ജെറ്റ് എയർവേസിനൊപ്പം ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയും സർവീസുകൾ നിർത്തിയിട്ടുണ്ട്.
ഇത്തരത്തിൽ സർവീസുകൾ റദ്ദാക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരുമെന്നാണ് ഒമാനിലെ പ്രമുഖ ട്രാവൽ ഏജൻസി പറയുന്നത്. അതുകൊണ്ട് നേരിട്ടുള്ള വിമാനങ്ങളെ ആശ്രയിക്കുന്നവർക്ക് വലിയ തുക മുടക്കേണ്ടിവരുമെന്നും അവർ പറയുന്നു.