ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം അതിവേഗം വർധിക്കുന്നു. ഈ ധനകാര്യവർഷം ഇതുവരെ 6.08 കോടി പേർ റിട്ടേൺ സമർപ്പിച്ചു. ഇതു മുൻവർഷത്തേക്കാൾ 50 ശതമാനം അധികമാണ്.
പ്രത്യക്ഷനികുതിക്കായുള്ള കേന്ദ്ര ബോർഡി(സിബിഡിടി)ന്റെ ചെയർമാൻ സുശീൽ ചന്ദ്ര അറിയിച്ചതാണിത്. ഈ വർഷത്തെ പ്രത്യക്ഷ നികുതിപിരിവ് ലക്ഷ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു. 11.5 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷനികുതികളിൽ(ആദായനികുതിയും കന്പനി നികുതിയും)നിന്നു പ്രതീക്ഷിക്കുന്നത്. ഇതുവരെ നികുതിപിരിവിൽ 16.5 ശതമാനം വർധനയുണ്ട്.
റിട്ടേണുകൾ കൂടിയതും നികുതിവർധിക്കുന്നതും കറൻസി റദ്ദാക്കലിന്റെ ഫലമാണെന്നു സുശീൽ ചന്ദ്ര അവകാശപ്പെട്ടു. കന്പനിനികുതിദായകരുടെ എണ്ണം ഏഴു ലക്ഷത്തിൽനിന്ന് എട്ടു ലക്ഷമായി വർധിച്ചതും നോട്ട് നിരോധനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
നാലു മണിക്കൂറിനുള്ളിൽ ഇ-പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) നല്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്തവർഷം അതു സാധിക്കും. ആധാർ ഹാജരാക്കിയാണ് ഇതു സന്പാദിക്കുക.
പ്രത്യക്ഷനികുതിക്കായുള്ള കേന്ദ്ര ബോർഡി(സിബിഡിടി)ന്റെ ചെയർമാൻ സുശീൽ ചന്ദ്ര അറിയിച്ചതാണിത്. ഈ വർഷത്തെ പ്രത്യക്ഷ നികുതിപിരിവ് ലക്ഷ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു. 11.5 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷനികുതികളിൽ(ആദായനികുതിയും കന്പനി നികുതിയും)നിന്നു പ്രതീക്ഷിക്കുന്നത്. ഇതുവരെ നികുതിപിരിവിൽ 16.5 ശതമാനം വർധനയുണ്ട്.
റിട്ടേണുകൾ കൂടിയതും നികുതിവർധിക്കുന്നതും കറൻസി റദ്ദാക്കലിന്റെ ഫലമാണെന്നു സുശീൽ ചന്ദ്ര അവകാശപ്പെട്ടു. കന്പനിനികുതിദായകരുടെ എണ്ണം ഏഴു ലക്ഷത്തിൽനിന്ന് എട്ടു ലക്ഷമായി വർധിച്ചതും നോട്ട് നിരോധനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
നാലു മണിക്കൂറിനുള്ളിൽ ഇ-പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) നല്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്തവർഷം അതു സാധിക്കും. ആധാർ ഹാജരാക്കിയാണ് ഇതു സന്പാദിക്കുക.