ന്യൂഡൽഹി: ചരക്കു സേവന നികുതി(ജിഎസ്ടി)ക്കു ലളിതമായ റിട്ടേൺ ഫോം ഏപ്രിൽ ഒന്നിനു നടപ്പാക്കും. കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡേ അറിയിച്ചതാണിത്.ജിഎസ്ടി ഇനത്തിൽ നവംബർ വരെ 7.76 ലക്ഷം കോടി രൂപ ലഭിച്ചു. മാർച്ച് 31 വരെയുള്ള 12 മാസത്തേക്ക് 13.48 ലക്ഷം കോടി രൂപയാണു ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. മാസം 1.12 ലക്ഷം കോടി രൂപ ലഭിച്ചാലേ ലക്ഷ്യം നേടൂ.
ഇതുവരെ ഇക്കൊല്ലം രണ്ടു മാസം മാത്രമേ ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലായിട്ടുള്ളൂ. ഏപ്രിലിലും ഒക്ടോബറിലുമാണത്. നവംബറിൽ 97,637 കോടി രൂപയേ ലഭിച്ചുള്ളൂ.
ഇപ്പോൾ ഉള്ള ജിഎസ്ടിആർ 3ബിക്കും ജിഎസ്ടി ആർ 1നും പകരമുള്ള സഹജ്, സുഗം ഫോമുകളുടെ കരടുരൂപം സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിന്റെ (സിബിഐസി) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതുവരെ ഇക്കൊല്ലം രണ്ടു മാസം മാത്രമേ ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലായിട്ടുള്ളൂ. ഏപ്രിലിലും ഒക്ടോബറിലുമാണത്. നവംബറിൽ 97,637 കോടി രൂപയേ ലഭിച്ചുള്ളൂ.
ഇപ്പോൾ ഉള്ള ജിഎസ്ടിആർ 3ബിക്കും ജിഎസ്ടി ആർ 1നും പകരമുള്ള സഹജ്, സുഗം ഫോമുകളുടെ കരടുരൂപം സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിന്റെ (സിബിഐസി) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.