മുംബൈ: സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് ജെറ്റ് എയർവേസ് യാത്രക്കാർ വലഞ്ഞു. ഞായറാഴ്ച മുംബൈയിൽനിന്നുള്ള പത്ത് ആഭ്യന്തര സർവീസുകളാണ് റദ്ദാക്കിയത്. പ്രവർത്തനത്തകരാറാണ് കാരണമെന്ന് ഒൗദ്യോഗിക വിശദീകരണം പുറത്തിറക്കിയെങ്കിലും പൈലറ്റുമാരുടെ കുറവാണ് സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിവരം. അതേസമയം, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും അവർക്ക് മറ്റു വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കുകയോ നഷ്ടപരിഹാരം നല്കുകയോ ചെയ്യുമെന്ന് ജെറ്റ് എയർവേസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൈലറ്റുമാർക്ക് കൃത്യമായി ശന്പളം നൽകുന്നില്ല. അതിനാൽ അധികഡ്യൂട്ടി ചെയ്യേണ്ടെന്നാണ് ഇന്ത്യൻ പൈലറ്റുമാരുടെ സംഘടനയുടെ തീരുമാനം. ഇതാണ് കഴിഞ്ഞ ദിവസം പൈലറ്റുമാരുടെ കുറവുണ്ടാകാൻ കാരണം. ശന്പളം വൈകുന്നതിനാൽ നിരവധി പൈലറ്റുമാർ രാജിവച്ചിരുന്നു. ഇതേത്തുടർന്ന് മറ്റു പൈലറ്റുമാരെ അധികസമയം ജോലി ചെയ്യിച്ചായിരുന്നു സർവീസ് നടത്തിവന്നിരുന്നത്. സാന്പത്തികപ്രതിസന്ധി തുടരുന്നതിനാൽ പുതിയ പൈലറ്റുമാരെ നിയമിക്കാനും ജെറ്റ് എയർവേസ് മുതിരുന്നില്ല.
പൈലറ്റുമാർക്ക് കൃത്യമായി ശന്പളം നൽകുന്നില്ല. അതിനാൽ അധികഡ്യൂട്ടി ചെയ്യേണ്ടെന്നാണ് ഇന്ത്യൻ പൈലറ്റുമാരുടെ സംഘടനയുടെ തീരുമാനം. ഇതാണ് കഴിഞ്ഞ ദിവസം പൈലറ്റുമാരുടെ കുറവുണ്ടാകാൻ കാരണം. ശന്പളം വൈകുന്നതിനാൽ നിരവധി പൈലറ്റുമാർ രാജിവച്ചിരുന്നു. ഇതേത്തുടർന്ന് മറ്റു പൈലറ്റുമാരെ അധികസമയം ജോലി ചെയ്യിച്ചായിരുന്നു സർവീസ് നടത്തിവന്നിരുന്നത്. സാന്പത്തികപ്രതിസന്ധി തുടരുന്നതിനാൽ പുതിയ പൈലറ്റുമാരെ നിയമിക്കാനും ജെറ്റ് എയർവേസ് മുതിരുന്നില്ല.