വിപണി വിശേഷം / കെ.ബി. ഉദയഭാനു
റബർ ഉത്പാദനം ഉയർന്നതിനിടെ ടയർ ലോബി ഷീറ്റ് വില ഇടിച്ചു. ക്രിസ്മസ്‐ന്യൂ ഇയർ ഡിമാൻഡ് മുന്നിൽക്കണ്ട് ഇടപാടുകാർ മത്സരിച്ച് ഏലക്ക സംഭരിച്ചു. നാടൻ കുരുമുളകിന്റെ ലഭ്യത ചുരുങ്ങിയത് നിരക്ക് മെച്ചപ്പെടുത്തി. വ്യാവസായിക ഡിമാൻഡ് ജാതിക്ക നേട്ടമാക്കി. നാളികേരോത്പന്നങ്ങളുടെ നിരക്ക് വീണ്ടും ഇടിഞ്ഞു. സ്വർണവിലയിൽ ചാഞ്ചാട്ടം.
റബർ
റബർ ഉത്പാദനം വർധിച്ചതുകണ്ട് ടയർ ലോബി ഷീറ്റ് വില ഇടിച്ചത് കാർഷികമേഖലയെ ഞെട്ടിച്ചു. ജനുവരിക്കു ശേഷം കേരളത്തിൽ റബർ ഉത്പാദനം ഏറ്റവും ഉയർന്ന തലത്തിലേക്കു നീങ്ങിയതാണ് വ്യവസായികളെ വിപണിയിൽനിന്ന് പിന്തിരിപ്പിച്ചത്. പകൽ താപനില കുറഞ്ഞതിനൊപ്പം രാത്രി താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതും റബർ മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർത്തി. തോട്ടം മേഖലയിൽ റബർ ടാപ്പിംഗ് സജീവമായതോടെ കനത്ത തോതിൽ ലാറ്റക്സ് വില്പനയ്ക്കിറങ്ങി.
ഏതാനും മാസങ്ങളായി ലാറ്റക്സിന് വിപണികളിൽ കടുത്ത ക്ഷാമം നേരിടുകയായിരുന്നു. ലാറ്റക്സ് കിലോ നൂറു രൂപയ്ക്ക് വരെ ശേഖരിക്കാൻ കഴിഞ്ഞ മാസങ്ങളിൽ വ്യവസായികൾ തയാറായി. എന്നാൽ, ഉത്പാദനം ശക്തിയാർജിച്ചതോടെ നിരക്ക് 78 രൂപയായി വാരമധ്യം ഇടിഞ്ഞു. വില ഇത്തരത്തിൽ ശക്തമായി ഇടിഞ്ഞാൽ ടാപ്പിംഗ് നഷ്ടക്കച്ചവടമായി മാറും.
വാരാരംഭത്തിൽ 12,400 രൂപയിൽ നീങ്ങിയ ആർഎസ്എസ് നാലാം ഗ്രേഡ് ഷീറ്റ് വില വ്യവസായികൾ ഒറ്റയടിക്ക് 400 രൂപ കുറച്ച് 12,000ന് ക്വട്ടേഷൻ ഇറക്കി. ഇത് സ്റ്റോക്കിസ്റ്റുകളെയും റബർ ഉത്പാദകരെയും ഒരുപോലെ പ്രതിസന്ധിലാക്കി. ഉത്പാദനച്ചെലവു പോലും താങ്ങാനാവാത്ത അവസ്ഥയിലാണ് പലരും. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ ഫെബ്രുവരി ആദ്യ പകുതി വരെ റബർ ടാപ്പിംഗ് തുടരാം.
ഇറക്കുമതിച്ചരക്ക് ഉയർന്ന അളവിൽ സ്റ്റോക്കുള്ളതാണ് അഭ്യന്തര മാർക്കറ്റിൽനിന്ന് വ്യവസായികൾ പിൻവലിയാൻ കാരണമെന്നറിയുന്നു. രാജ്യാന്തര മാർക്കറ്റിൽ റബറിലെ നിക്ഷേപതാത്പര്യം ചുരുങ്ങിയത് തായ്ലൻഡ്, ഇന്തോനേഷ്യൻ വിപണികളെ ചെറിയ അളവിൽ ബാധിച്ചു. ക്രൂഡ് ഓയിൽ വില കുറഞ്ഞതും ടോക്കോമിൽ റബറിനു തിരിച്ചടിയായി.
ഏലം
ക്രിസ്മസ്‐ന്യൂഇയർ ഡിമാൻഡ് മുന്നിൽക്കണ്ട് ഏലക്ക ശേഖരിക്കാൻ ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഉത്സാഹിച്ചു. ലേലത്തിൽ വീറും വാശിയും ഉയർന്നതോടെ മികച്ചയിനങ്ങൾ കിലോ 1922 രൂപ വരെ കയറി. ലേലത്തിനെത്തുന്ന ചരക്ക് പല അവസരത്തിലും പൂർണമായി വിറ്റഴിഞ്ഞത് കണക്കിലെടുത്താൽ ആകർഷകമായ വില നിലനിർത്താം.
പ്രകൃതിഷോഭം മൂലം ഏലക്കൃഷിക്കു നേരിട്ട തിരിച്ചടി മൂലം ഉത്പാദനം പ്രതീക്ഷിച്ചതിനെക്കാൾ കുറയുമെന്നാണ് വിലയിരുത്തൽ. ലഭ്യത ചുരുങ്ങിയത് മുൻനിർത്തിയാണ് കയറ്റുമതി മേഖലയും ഉത്തരേന്ത്യക്കാരും ഉത്പന്നത്തിൽ പിടിമുറുക്കുന്നത്. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 1300 രൂപയ്ക്കു മുകളിലാണ്.
കുരുമുളക്
നാടൻ കുരുമുളകിന്റെ ലഭ്യത ചുരുങ്ങിതോടെ വില ഉയർന്നു. സ്റ്റോക്കിസ്റ്റുകളും കർഷകരും ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണങ്ങൾ വിലക്കയറ്റത്തിന് വഴിതെളിച്ചു. ഇറക്കുമതി ലോബി കുരുമുളകുവില ഉയരുന്നതിനിടെ ചരക്കിറക്കാനുള്ള ഒരുക്കത്തിലാണ്.
അന്താരാഷട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5600 ഡോളറാണ്. മറ്റ് ഉത്പാദക രാജ്യങ്ങൾ ടണ്ണിന് 3000-3200 ഡോളറിന് ക്വട്ടേഷൻ ഇറക്കി. അൺ ഗാർബിൾഡ് കുരുമുളക് 37,200 രൂപയിൽനിന്ന് 37,600 രൂപയായി.
ചുക്ക്
ശൈത്യം ശക്തമായതോടെ ചുക്കിന് ആഭ്യന്തര ആവശ്യം വർധിച്ചു. ഉത്തരേന്ത്യയുടെ ഏതാണ്ട് ഏല്ലാ ഭാഗങ്ങളിൽനിന്നും അന്വേഷണങ്ങളുണ്ട്. അറബ് രാജ്യങ്ങളിൽനിന്നും ചുക്കിന് ആവശ്യക്കാരെത്തി. നവംബർ ഷിപ്പ്മെന്റ് മുൻനിർത്തി ചുക്ക് സംഭരിക്കുന്നരും രംഗത്തുണ്ട്. വിവിയിനം ചുക്ക് 18,000-20,000 രൂപ.
ജാതിക്ക
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ ആഭ്യന്തര-വിദേശവ്യാപാരികൾ ഇറങ്ങി. വിപണികളിലേക്ക് ചരക്കുവരവ് കുറഞ്ഞത് വില ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ജാതിക്കയ്ക്ക് അന്വേഷണങ്ങളുണ്ട്. ഉത്തരേന്ത്യൻ വ്യവസായികളും ചരക്കെടുത്തു. ജാതിക്ക തൊണ്ടൻ കിലോ 220-240 രൂപ. ജാതിക്ക തൊണ്ടില്ലാത്തത് 450- 460 രൂപ, ജാതിപത്രി 600- 750 രൂപ.
നാളികേരം
പാചകയെണ്ണകളുടെ വിലയിടിവുകണ്ട് കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണ വിറ്റഴിച്ചു. മില്ലുകളിൽനിന്ന് ഉയർന്ന അളവിൽ ചരക്കെത്തിയതോടെ കൊച്ചിയിൽ എണ്ണവില 13,550ൽനിന്ന് 13,200 രൂപയായി.
9000 രൂപയിലെ നിർണായക താങ്ങ് നഷടപ്പെട്ടാൽ കൊപ്ര കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുമെന്ന് മുൻവാരം സൂചിപ്പിച്ചതാണ്. 9065ൽനിന്ന് കൊപ്ര വാരാന്ത്യം 8845 രൂപയായി. തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് നാളികേര കൃഷിയെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം ഇനിയും വിലയിരുത്തിയിട്ടില്ല. ഉത്പാദനം ചുരുങ്ങിയാൽ ഡിസംബറിൽ നാളികേരോത്പന്നങ്ങൾ തളർച്ചയിൽനിന്ന് തിരിച്ചുവരവ് നടത്താം.
സ്വർണം
സ്വർണവിലയിൽ ചാഞ്ചാട്ടം. പവൻ ഒരുവേള 23,000 ലേക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം പഴയ നിരക്കായ 23,200ലാണ്. ഒരു ഗ്രാമിന് 2900 രൂപ. ആഗോള മാർക്കറ്റിൽ സ്വർണം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ലണ്ടനിൽ ഔൺസ് സ്വർണം 1206 ഡോളറിൽനിന്ന് 1222 ഡോളറിലേക്കു മുന്നേറി.
റബർ ഉത്പാദനം ഉയർന്നതിനിടെ ടയർ ലോബി ഷീറ്റ് വില ഇടിച്ചു. ക്രിസ്മസ്‐ന്യൂ ഇയർ ഡിമാൻഡ് മുന്നിൽക്കണ്ട് ഇടപാടുകാർ മത്സരിച്ച് ഏലക്ക സംഭരിച്ചു. നാടൻ കുരുമുളകിന്റെ ലഭ്യത ചുരുങ്ങിയത് നിരക്ക് മെച്ചപ്പെടുത്തി. വ്യാവസായിക ഡിമാൻഡ് ജാതിക്ക നേട്ടമാക്കി. നാളികേരോത്പന്നങ്ങളുടെ നിരക്ക് വീണ്ടും ഇടിഞ്ഞു. സ്വർണവിലയിൽ ചാഞ്ചാട്ടം.
റബർ
റബർ ഉത്പാദനം വർധിച്ചതുകണ്ട് ടയർ ലോബി ഷീറ്റ് വില ഇടിച്ചത് കാർഷികമേഖലയെ ഞെട്ടിച്ചു. ജനുവരിക്കു ശേഷം കേരളത്തിൽ റബർ ഉത്പാദനം ഏറ്റവും ഉയർന്ന തലത്തിലേക്കു നീങ്ങിയതാണ് വ്യവസായികളെ വിപണിയിൽനിന്ന് പിന്തിരിപ്പിച്ചത്. പകൽ താപനില കുറഞ്ഞതിനൊപ്പം രാത്രി താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതും റബർ മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർത്തി. തോട്ടം മേഖലയിൽ റബർ ടാപ്പിംഗ് സജീവമായതോടെ കനത്ത തോതിൽ ലാറ്റക്സ് വില്പനയ്ക്കിറങ്ങി.
ഏതാനും മാസങ്ങളായി ലാറ്റക്സിന് വിപണികളിൽ കടുത്ത ക്ഷാമം നേരിടുകയായിരുന്നു. ലാറ്റക്സ് കിലോ നൂറു രൂപയ്ക്ക് വരെ ശേഖരിക്കാൻ കഴിഞ്ഞ മാസങ്ങളിൽ വ്യവസായികൾ തയാറായി. എന്നാൽ, ഉത്പാദനം ശക്തിയാർജിച്ചതോടെ നിരക്ക് 78 രൂപയായി വാരമധ്യം ഇടിഞ്ഞു. വില ഇത്തരത്തിൽ ശക്തമായി ഇടിഞ്ഞാൽ ടാപ്പിംഗ് നഷ്ടക്കച്ചവടമായി മാറും.
വാരാരംഭത്തിൽ 12,400 രൂപയിൽ നീങ്ങിയ ആർഎസ്എസ് നാലാം ഗ്രേഡ് ഷീറ്റ് വില വ്യവസായികൾ ഒറ്റയടിക്ക് 400 രൂപ കുറച്ച് 12,000ന് ക്വട്ടേഷൻ ഇറക്കി. ഇത് സ്റ്റോക്കിസ്റ്റുകളെയും റബർ ഉത്പാദകരെയും ഒരുപോലെ പ്രതിസന്ധിലാക്കി. ഉത്പാദനച്ചെലവു പോലും താങ്ങാനാവാത്ത അവസ്ഥയിലാണ് പലരും. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ ഫെബ്രുവരി ആദ്യ പകുതി വരെ റബർ ടാപ്പിംഗ് തുടരാം.
ഇറക്കുമതിച്ചരക്ക് ഉയർന്ന അളവിൽ സ്റ്റോക്കുള്ളതാണ് അഭ്യന്തര മാർക്കറ്റിൽനിന്ന് വ്യവസായികൾ പിൻവലിയാൻ കാരണമെന്നറിയുന്നു. രാജ്യാന്തര മാർക്കറ്റിൽ റബറിലെ നിക്ഷേപതാത്പര്യം ചുരുങ്ങിയത് തായ്ലൻഡ്, ഇന്തോനേഷ്യൻ വിപണികളെ ചെറിയ അളവിൽ ബാധിച്ചു. ക്രൂഡ് ഓയിൽ വില കുറഞ്ഞതും ടോക്കോമിൽ റബറിനു തിരിച്ചടിയായി.
ഏലം
ക്രിസ്മസ്‐ന്യൂഇയർ ഡിമാൻഡ് മുന്നിൽക്കണ്ട് ഏലക്ക ശേഖരിക്കാൻ ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഉത്സാഹിച്ചു. ലേലത്തിൽ വീറും വാശിയും ഉയർന്നതോടെ മികച്ചയിനങ്ങൾ കിലോ 1922 രൂപ വരെ കയറി. ലേലത്തിനെത്തുന്ന ചരക്ക് പല അവസരത്തിലും പൂർണമായി വിറ്റഴിഞ്ഞത് കണക്കിലെടുത്താൽ ആകർഷകമായ വില നിലനിർത്താം.
പ്രകൃതിഷോഭം മൂലം ഏലക്കൃഷിക്കു നേരിട്ട തിരിച്ചടി മൂലം ഉത്പാദനം പ്രതീക്ഷിച്ചതിനെക്കാൾ കുറയുമെന്നാണ് വിലയിരുത്തൽ. ലഭ്യത ചുരുങ്ങിയത് മുൻനിർത്തിയാണ് കയറ്റുമതി മേഖലയും ഉത്തരേന്ത്യക്കാരും ഉത്പന്നത്തിൽ പിടിമുറുക്കുന്നത്. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 1300 രൂപയ്ക്കു മുകളിലാണ്.
കുരുമുളക്
നാടൻ കുരുമുളകിന്റെ ലഭ്യത ചുരുങ്ങിതോടെ വില ഉയർന്നു. സ്റ്റോക്കിസ്റ്റുകളും കർഷകരും ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണങ്ങൾ വിലക്കയറ്റത്തിന് വഴിതെളിച്ചു. ഇറക്കുമതി ലോബി കുരുമുളകുവില ഉയരുന്നതിനിടെ ചരക്കിറക്കാനുള്ള ഒരുക്കത്തിലാണ്.
അന്താരാഷട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5600 ഡോളറാണ്. മറ്റ് ഉത്പാദക രാജ്യങ്ങൾ ടണ്ണിന് 3000-3200 ഡോളറിന് ക്വട്ടേഷൻ ഇറക്കി. അൺ ഗാർബിൾഡ് കുരുമുളക് 37,200 രൂപയിൽനിന്ന് 37,600 രൂപയായി.
ചുക്ക്
ശൈത്യം ശക്തമായതോടെ ചുക്കിന് ആഭ്യന്തര ആവശ്യം വർധിച്ചു. ഉത്തരേന്ത്യയുടെ ഏതാണ്ട് ഏല്ലാ ഭാഗങ്ങളിൽനിന്നും അന്വേഷണങ്ങളുണ്ട്. അറബ് രാജ്യങ്ങളിൽനിന്നും ചുക്കിന് ആവശ്യക്കാരെത്തി. നവംബർ ഷിപ്പ്മെന്റ് മുൻനിർത്തി ചുക്ക് സംഭരിക്കുന്നരും രംഗത്തുണ്ട്. വിവിയിനം ചുക്ക് 18,000-20,000 രൂപ.
ജാതിക്ക
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ ആഭ്യന്തര-വിദേശവ്യാപാരികൾ ഇറങ്ങി. വിപണികളിലേക്ക് ചരക്കുവരവ് കുറഞ്ഞത് വില ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ജാതിക്കയ്ക്ക് അന്വേഷണങ്ങളുണ്ട്. ഉത്തരേന്ത്യൻ വ്യവസായികളും ചരക്കെടുത്തു. ജാതിക്ക തൊണ്ടൻ കിലോ 220-240 രൂപ. ജാതിക്ക തൊണ്ടില്ലാത്തത് 450- 460 രൂപ, ജാതിപത്രി 600- 750 രൂപ.
നാളികേരം
പാചകയെണ്ണകളുടെ വിലയിടിവുകണ്ട് കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണ വിറ്റഴിച്ചു. മില്ലുകളിൽനിന്ന് ഉയർന്ന അളവിൽ ചരക്കെത്തിയതോടെ കൊച്ചിയിൽ എണ്ണവില 13,550ൽനിന്ന് 13,200 രൂപയായി.
9000 രൂപയിലെ നിർണായക താങ്ങ് നഷടപ്പെട്ടാൽ കൊപ്ര കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുമെന്ന് മുൻവാരം സൂചിപ്പിച്ചതാണ്. 9065ൽനിന്ന് കൊപ്ര വാരാന്ത്യം 8845 രൂപയായി. തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് നാളികേര കൃഷിയെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം ഇനിയും വിലയിരുത്തിയിട്ടില്ല. ഉത്പാദനം ചുരുങ്ങിയാൽ ഡിസംബറിൽ നാളികേരോത്പന്നങ്ങൾ തളർച്ചയിൽനിന്ന് തിരിച്ചുവരവ് നടത്താം.
സ്വർണം
സ്വർണവിലയിൽ ചാഞ്ചാട്ടം. പവൻ ഒരുവേള 23,000 ലേക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം പഴയ നിരക്കായ 23,200ലാണ്. ഒരു ഗ്രാമിന് 2900 രൂപ. ആഗോള മാർക്കറ്റിൽ സ്വർണം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ലണ്ടനിൽ ഔൺസ് സ്വർണം 1206 ഡോളറിൽനിന്ന് 1222 ഡോളറിലേക്കു മുന്നേറി.