കൊച്ചി: സംസ്ഥാനത്തിന്റെ സുസ്ഥിരമായ പുനർനിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അത്യാധുനിക നെറ്റ്വർക്ക് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന കൂട്ടായ്മകൾക്കും യുവസംരംഭകർക്കും അവസരം നൽകണമെന്ന് ബംഗളൂരു ഐഐഎം പ്രഫസറും സാന്പത്തിക വിദഗ്ധനുമായ ഡോ. എ. ദാമോദരൻ അഭിപ്രായപ്പെട്ടു. ടൈകോണ്‍ കേരള സംരംഭക സമ്മേളനം 2018ന്റെ സമാപനദിവസമായ ഇന്നലെ യുവ സംരംഭകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയക്കെടുതിക്കുശേഷം സംരംഭകത്വം വളരാനുള്ള മികച്ച സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ എന്നീ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചുള്ള നവകേരള നിർമിതിക്കാണ് ഇനി ഭാവിയുള്ളത്. റിസോഴ്സ് ക്വാളിറ്റി ഇൻഡകസ് പ്രയോജനപ്പെടുത്തി നിക്ഷേപങ്ങളും ബോണ്ടുകളും ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ബില്ല്യണ്‍ ലൈവ്സ് സ്ഥാപകൻ ജോണ്‍ സന്തോഷ്, മുംബൈ ടാറ്റാ പവർ മേധാവി ആർ. മുരളീധരൻ, ക്ലൗഡ്സെക് സ്ഥാപകൻ രാഹുൽ ശശി, വാല്യൂ ആഡഡ് സൊലൂഷൻസ് സ്ഥാപകൻ പ്രദീപ് പാലാഴി എന്നിവരും സെഷനിൽ സംസാരിച്ചു.
ടൂറിസം മേഖലയിൽ സംസ്ഥാനം നടത്തുന്ന പുതിയ ചുവടുവയ്പുകൾ സംബന്ധിച്ച ചർച്ചകൾക്ക് സജ്ന അലി, സുമേഷ് മംഗലശേരി, സി.പി. മൂസ, വി.സുനിൽ, ഗോപിനാഥ് പാറയിൽ എന്നിവർ നേതൃത്വം നൽകി.
പ്രളയക്കെടുതിയിൽ അതിജീവനത്തിന്റെയും സംരംഭക ശക്തിയുടെയും പ്രതീകമായി മാറിയ ചേക്കുട്ടി എന്ന കൈത്തറി തുണിയിൽ തീർത്ത കുഞ്ഞുപാവകളുടെ വിജയകഥ ചേക്കുട്ടി സ്ഥാപകരായ ലക്ഷ്മി മേനോൻ, ഗോപിനാഥ് പാറയിൽ എന്നിവർ വിശദീകരിച്ചു.
പ്രളയക്കെടുതിക്കുശേഷം സംരംഭകത്വം വളരാനുള്ള മികച്ച സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ എന്നീ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചുള്ള നവകേരള നിർമിതിക്കാണ് ഇനി ഭാവിയുള്ളത്. റിസോഴ്സ് ക്വാളിറ്റി ഇൻഡകസ് പ്രയോജനപ്പെടുത്തി നിക്ഷേപങ്ങളും ബോണ്ടുകളും ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ബില്ല്യണ്‍ ലൈവ്സ് സ്ഥാപകൻ ജോണ്‍ സന്തോഷ്, മുംബൈ ടാറ്റാ പവർ മേധാവി ആർ. മുരളീധരൻ, ക്ലൗഡ്സെക് സ്ഥാപകൻ രാഹുൽ ശശി, വാല്യൂ ആഡഡ് സൊലൂഷൻസ് സ്ഥാപകൻ പ്രദീപ് പാലാഴി എന്നിവരും സെഷനിൽ സംസാരിച്ചു.
ടൂറിസം മേഖലയിൽ സംസ്ഥാനം നടത്തുന്ന പുതിയ ചുവടുവയ്പുകൾ സംബന്ധിച്ച ചർച്ചകൾക്ക് സജ്ന അലി, സുമേഷ് മംഗലശേരി, സി.പി. മൂസ, വി.സുനിൽ, ഗോപിനാഥ് പാറയിൽ എന്നിവർ നേതൃത്വം നൽകി.
പ്രളയക്കെടുതിയിൽ അതിജീവനത്തിന്റെയും സംരംഭക ശക്തിയുടെയും പ്രതീകമായി മാറിയ ചേക്കുട്ടി എന്ന കൈത്തറി തുണിയിൽ തീർത്ത കുഞ്ഞുപാവകളുടെ വിജയകഥ ചേക്കുട്ടി സ്ഥാപകരായ ലക്ഷ്മി മേനോൻ, ഗോപിനാഥ് പാറയിൽ എന്നിവർ വിശദീകരിച്ചു.