റിസർവ് ബാങ്കും ഗവൺമെന്റുമായുള്ള തർക്കവിഷയങ്ങളിൽ ഇനിയും ധാരണ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും തമ്മിൽനടന്ന ചർച്ച കാര്യമായ ഫലം ഉണ്ടാക്കിയില്ലെന്നാണു റിപ്പോർട്ട്. തിങ്കളാഴ്ചയാണു റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് ചേരുക.
റിസർവ് ബാങ്കിന്റെ പ്രഫഷണൽ വിഷയങ്ങളിൽ ഡയറക്ടർ ബോർഡോ ഗവൺമെന്റോ നിർദേശം നല്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വ്യവസായികൾ അടക്കമുള്ള സർക്കാർ നോമിനികൾ ഉൾപ്പെട്ടതാണു ഡയറക്ടർ ബോർഡ്. ആ ബോർഡ് ബാങ്കുകളുടെ കിട്ടാക്കടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, ബാങ്കുകൾ എത്ര കരുതൽ പണം സൂക്ഷിക്കണം, എത്ര ശതമാനം തുക വായ്പ നല്കണം തുടങ്ങിയ നയപരമായ തീരുമാനങ്ങളിൽ കൈകടത്തുന്ന സാഹചര്യമാണു സർക്കാർ നിലപാട് ഉണ്ടാക്കുന്നത്. ഇതനുസരിച്ചാൽ പലിശനിരക്ക് നിർണയത്തിലും ബോർഡ് കൈകടത്തും. അതായത് ബോർഡിലെ വ്യവസായികളും മറ്റും തങ്ങൾക്കു ലാഭകരമായ തീരുമാനങ്ങൾ എടുപ്പിക്കാൻ ശ്രമിക്കും.
തൽപരകക്ഷികൾ
ഇങ്ങനെയൊരവസ്ഥയ്ക്കു വഴി തെളിക്കുന്നതാണു ധനമന്ത്രാലയം വച്ചിരിക്കുന്ന നിർദേശങ്ങൾ. പലിശ, പണലഭ്യത, രൂപയുടെ വിനിമയ നിരക്ക് തുടങ്ങി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങൾ തൽപരകക്ഷികൾ അല്ലാത്ത പ്രഫഷണലുകൾ കൈകാര്യം ചെയ്യുന്നതാണ് എല്ലാ വികസിത രാജ്യങ്ങളിലും കാണുന്നത്. ഇന്ത്യ ഇതുവരെ അതു പിന്തുടർന്നുപോന്നു. പലിശക്കാര്യത്തിൽ ധനമന്ത്രിമാരും ഗവർണർമാരും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും അത് ഇത്രയും വഷളായിട്ടില്ല.
ആവശ്യങ്ങൾ
റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്നു പണമെടുക്കാം എന്ന ആശയം സർക്കാർ തത്കാലം ഉപേക്ഷിച്ച മട്ടാണ്. എന്നാൽ, എത്ര കരുതൽ വേണമെന്ന് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കുന്നതു ഭാവിയിൽ ആ പണം കുറേ എടുക്കാൻ ഉദ്ദേശിച്ചു തന്നെയാണ്.
കടക്കെണിയിലായ ബാങ്കുകൾക്കു മൂലധനം, കരുതൽ ധനം തുടങ്ങിയ കാര്യങ്ങളിൽ അയവുകൊടുക്കണം, ചെറുകിട വ്യവസായങ്ങൾക്കു വായ്പാ വ്യവസ്ഥകൾ ലഘൂകരിക്കണം, ബാങ്കിതര ധനകാര്യകന്പനികളെ രക്ഷിക്കാൻ പ്രത്യേക വായ്പാ പദ്ധതി വേണം തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ സമ്മർദം തുടരുകയാണ്.
പരാജയം മറയ്ക്കാൻ
ഈ ആവശ്യങ്ങളെല്ലാം ഭരണപരാജയത്തിന്റെ ഫലമാണ്. കിട്ടാക്കടം പെരുകിയതു സർക്കാരിന്റെ നയം മാറ്റങ്ങൾ മൂലം പല പദ്ധതികളും മുടങ്ങിയതു കാരണമാണ്. ചെറുകിട വ്യവസായങ്ങളുടെ തകർച്ച കറൻസി റദ്ദാക്കലിന്റെയും തിരക്കിട്ട ജിഎസ്ടി നടപ്പാക്കലിന്റെയും ഫലമാണ്. ബാങ്കിതര കന്പനികളുടെ പരാജയത്തിനു നയം മാറ്റങ്ങളും കറൻസി റദ്ദാക്കലും തന്നെയാണു വഴി തെളിച്ചത്. ഇതിനെല്ലാം റിസർവ് ബാങ്ക് പരിഹാരമുണ്ടാക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്.
സൈദ്ധാന്തിക പിടിവാശി
റിസർവ് ബാങ്കിന്റെ സ്വതന്ത്ര നിലയിൽ വിട്ടുവീഴ്ചയില്ലാത്ത ചെറിയ നീക്കുപോക്കുകൾക്ക് ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും തയാറാണ്. പക്ഷേ, ആർഎസ്എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി അടക്കമുള്ള ചില ബോർഡ് അംഗങ്ങൾ അതുകൊണ്ടു തൃപ്തരാകാനിടയില്ല. അമേരിക്കയിൽ പഠിച്ചു വന്നവരുടെ ധനശാസ്ത്രം ഇഷ്ടമല്ലാത്ത സ്വദേശിവാദിയാണു ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ഗുരുമൂർത്തി. വ്യാഴാഴ്ച ഡൽഹിയിലെ വിവേകാനന്ദ ഫൗണ്ടേഷനിൽ ഗുരുമൂർത്തി ചെയ്ത പ്രസംഗത്തിലെ സൂചന അദ്ദേഹവും ഗവൺമെന്റും ഒട്ടും മയപ്പെട്ടിട്ടില്ല എന്നാണ്.
ദുർബല ബാങ്കുകൾ ബലപ്പെടാതെ പുതിയ വായ്പ അനുവദിക്കരുതെന്നും മറ്റുമുള്ള വ്യവസ്ഥകൾ മാറ്റണമെന്നു വന്നാൽ ഗവർണർ പട്ടേലിനു തുടരാൻ ബുദ്ധിമുട്ടുണ്ടാകും. കിട്ടാക്കടപ്രശ്നം തീർക്കാതെ ബാങ്കുകൾ ബലവത്താകില്ല. അതു വേഗം സാധിക്കാനുള്ള നടപടി വേണ്ടെന്നു സർക്കാർ പറഞ്ഞാൽ പിന്നെ കേന്ദ്ര ബാങ്കിന് എന്തധികാരം? ചട്ടം മാറ്റാനാണെങ്കിൽ പൊതുമേഖലാ ബാങ്കുകളിൽനിന്നു റിസർവ് ബാങ്കിന്റെ നോമിനി ഡയറക്ടർമാരെ പിൻവലിക്കും എന്നു ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അധികാരം കുറയ്ക്കും
ഗവർണറുടെയും ഡെപ്യൂട്ടി ഗവർണർമാരുടെയും അധികാരം കുറയ്ക്കുകയും ബോർഡിന്റെ അധികാരം കൂട്ടുകയും ചെയ്യുന്ന ഒരു നിയമ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച ഇതു ബോർഡിൽ ചർച്ചയ്ക്കു വന്നേക്കും. എന്താകും അതിനോടു ഡോ. ഉർജിത് പട്ടേലിന്റെ പ്രതികരണം എന്നറിയേണ്ടിയിരിക്കുന്നു.
റ്റി.സി. മാത്യു
റിസർവ് ബാങ്കിന്റെ പ്രഫഷണൽ വിഷയങ്ങളിൽ ഡയറക്ടർ ബോർഡോ ഗവൺമെന്റോ നിർദേശം നല്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വ്യവസായികൾ അടക്കമുള്ള സർക്കാർ നോമിനികൾ ഉൾപ്പെട്ടതാണു ഡയറക്ടർ ബോർഡ്. ആ ബോർഡ് ബാങ്കുകളുടെ കിട്ടാക്കടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, ബാങ്കുകൾ എത്ര കരുതൽ പണം സൂക്ഷിക്കണം, എത്ര ശതമാനം തുക വായ്പ നല്കണം തുടങ്ങിയ നയപരമായ തീരുമാനങ്ങളിൽ കൈകടത്തുന്ന സാഹചര്യമാണു സർക്കാർ നിലപാട് ഉണ്ടാക്കുന്നത്. ഇതനുസരിച്ചാൽ പലിശനിരക്ക് നിർണയത്തിലും ബോർഡ് കൈകടത്തും. അതായത് ബോർഡിലെ വ്യവസായികളും മറ്റും തങ്ങൾക്കു ലാഭകരമായ തീരുമാനങ്ങൾ എടുപ്പിക്കാൻ ശ്രമിക്കും.
തൽപരകക്ഷികൾ
ഇങ്ങനെയൊരവസ്ഥയ്ക്കു വഴി തെളിക്കുന്നതാണു ധനമന്ത്രാലയം വച്ചിരിക്കുന്ന നിർദേശങ്ങൾ. പലിശ, പണലഭ്യത, രൂപയുടെ വിനിമയ നിരക്ക് തുടങ്ങി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങൾ തൽപരകക്ഷികൾ അല്ലാത്ത പ്രഫഷണലുകൾ കൈകാര്യം ചെയ്യുന്നതാണ് എല്ലാ വികസിത രാജ്യങ്ങളിലും കാണുന്നത്. ഇന്ത്യ ഇതുവരെ അതു പിന്തുടർന്നുപോന്നു. പലിശക്കാര്യത്തിൽ ധനമന്ത്രിമാരും ഗവർണർമാരും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും അത് ഇത്രയും വഷളായിട്ടില്ല.
ആവശ്യങ്ങൾ
റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്നു പണമെടുക്കാം എന്ന ആശയം സർക്കാർ തത്കാലം ഉപേക്ഷിച്ച മട്ടാണ്. എന്നാൽ, എത്ര കരുതൽ വേണമെന്ന് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കുന്നതു ഭാവിയിൽ ആ പണം കുറേ എടുക്കാൻ ഉദ്ദേശിച്ചു തന്നെയാണ്.
കടക്കെണിയിലായ ബാങ്കുകൾക്കു മൂലധനം, കരുതൽ ധനം തുടങ്ങിയ കാര്യങ്ങളിൽ അയവുകൊടുക്കണം, ചെറുകിട വ്യവസായങ്ങൾക്കു വായ്പാ വ്യവസ്ഥകൾ ലഘൂകരിക്കണം, ബാങ്കിതര ധനകാര്യകന്പനികളെ രക്ഷിക്കാൻ പ്രത്യേക വായ്പാ പദ്ധതി വേണം തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ സമ്മർദം തുടരുകയാണ്.
പരാജയം മറയ്ക്കാൻ
ഈ ആവശ്യങ്ങളെല്ലാം ഭരണപരാജയത്തിന്റെ ഫലമാണ്. കിട്ടാക്കടം പെരുകിയതു സർക്കാരിന്റെ നയം മാറ്റങ്ങൾ മൂലം പല പദ്ധതികളും മുടങ്ങിയതു കാരണമാണ്. ചെറുകിട വ്യവസായങ്ങളുടെ തകർച്ച കറൻസി റദ്ദാക്കലിന്റെയും തിരക്കിട്ട ജിഎസ്ടി നടപ്പാക്കലിന്റെയും ഫലമാണ്. ബാങ്കിതര കന്പനികളുടെ പരാജയത്തിനു നയം മാറ്റങ്ങളും കറൻസി റദ്ദാക്കലും തന്നെയാണു വഴി തെളിച്ചത്. ഇതിനെല്ലാം റിസർവ് ബാങ്ക് പരിഹാരമുണ്ടാക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്.
സൈദ്ധാന്തിക പിടിവാശി
റിസർവ് ബാങ്കിന്റെ സ്വതന്ത്ര നിലയിൽ വിട്ടുവീഴ്ചയില്ലാത്ത ചെറിയ നീക്കുപോക്കുകൾക്ക് ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും തയാറാണ്. പക്ഷേ, ആർഎസ്എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി അടക്കമുള്ള ചില ബോർഡ് അംഗങ്ങൾ അതുകൊണ്ടു തൃപ്തരാകാനിടയില്ല. അമേരിക്കയിൽ പഠിച്ചു വന്നവരുടെ ധനശാസ്ത്രം ഇഷ്ടമല്ലാത്ത സ്വദേശിവാദിയാണു ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ഗുരുമൂർത്തി. വ്യാഴാഴ്ച ഡൽഹിയിലെ വിവേകാനന്ദ ഫൗണ്ടേഷനിൽ ഗുരുമൂർത്തി ചെയ്ത പ്രസംഗത്തിലെ സൂചന അദ്ദേഹവും ഗവൺമെന്റും ഒട്ടും മയപ്പെട്ടിട്ടില്ല എന്നാണ്.
ദുർബല ബാങ്കുകൾ ബലപ്പെടാതെ പുതിയ വായ്പ അനുവദിക്കരുതെന്നും മറ്റുമുള്ള വ്യവസ്ഥകൾ മാറ്റണമെന്നു വന്നാൽ ഗവർണർ പട്ടേലിനു തുടരാൻ ബുദ്ധിമുട്ടുണ്ടാകും. കിട്ടാക്കടപ്രശ്നം തീർക്കാതെ ബാങ്കുകൾ ബലവത്താകില്ല. അതു വേഗം സാധിക്കാനുള്ള നടപടി വേണ്ടെന്നു സർക്കാർ പറഞ്ഞാൽ പിന്നെ കേന്ദ്ര ബാങ്കിന് എന്തധികാരം? ചട്ടം മാറ്റാനാണെങ്കിൽ പൊതുമേഖലാ ബാങ്കുകളിൽനിന്നു റിസർവ് ബാങ്കിന്റെ നോമിനി ഡയറക്ടർമാരെ പിൻവലിക്കും എന്നു ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അധികാരം കുറയ്ക്കും
ഗവർണറുടെയും ഡെപ്യൂട്ടി ഗവർണർമാരുടെയും അധികാരം കുറയ്ക്കുകയും ബോർഡിന്റെ അധികാരം കൂട്ടുകയും ചെയ്യുന്ന ഒരു നിയമ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച ഇതു ബോർഡിൽ ചർച്ചയ്ക്കു വന്നേക്കും. എന്താകും അതിനോടു ഡോ. ഉർജിത് പട്ടേലിന്റെ പ്രതികരണം എന്നറിയേണ്ടിയിരിക്കുന്നു.
റ്റി.സി. മാത്യു