ചെന്നൈ: പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്നു മുടങ്ങിക്കിടക്കുന്ന പുതുവൈപ്പ് എൽപിജി പ്ലാന്റിന്റെ നിർമാണം വരുന്ന ജനുവരിയിൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി). സർക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും നിർമാണം തുടരാനുള്ള സാഹചര്യം സർക്കാർ സൃഷ്ടിക്കുമെന്നാണു കരുതുന്നതെന്നും ഐഒസി ജനറൽ മാനേജർ (എൽപിജി പ്രോജക്ട്സ്) എസ്. ധനപാണ്ഡ്യൻ വ്യക്തമാക്കി.
ചെന്നൈയ്ക്കടുത്ത് എന്നൂരിലെ ഐഒസി പ്ലാന്റിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പദ്ധതി പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ അനുമതികളും തങ്ങൾക്കു ലഭിച്ചിട്ടുണ്ട്. നിർമാണ ജോലികളുമായി ബന്ധപ്പെട്ടു ഹരിത ട്രൈബ്യൂണലിന്റേത് അടക്കമുള്ള എല്ലാ കോടതി വ്യവഹാരങ്ങളും തങ്ങൾക്ക് അനുകൂലമാണ്. പദ്ധതിയുമായി ബന്ധപ്പെട്ടു വിവിധ ഏജൻസികൾ നൽകിയിട്ടുള്ള നിർദേശങ്ങൾ നടപ്പാക്കും.
പുതുവൈപ്പിലെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയുടെ ജോലികൾ അവസാനഘട്ടത്തിലായപ്പോഴാണു പ്രതിഷേധം ശക്തമായി നിർമാണം നിർത്തിവയ്ക്കേണ്ടിവന്നത്. പദ്ധതി പൂർത്തിയാക്കാൻ 18 മാസങ്ങൾ കൂടി വേണ്ടിവരും. നിർമാണം നീണ്ടുപോകുന്നതു മൂലം ഒരു കോടി രൂപയുടെ നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും എസ്. ധനപാണ്ഡ്യൻ പറയുന്നു.
രാജ്യത്തെ 14-ാമത്തെ എൽപിജി ഇറക്കുമതി ടെർമിനലാണ് പുതുവൈപ്പിലേത്. പുതുവൈപ്പിലെ ഇറക്കുമതി ടെർമിനലും മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയും കൊച്ചി സേലം പൈപ്പ് ലൈനും പാലക്കാട്ടുള്ള ബൾക്ക് ടെർമിനലും ഉൾപ്പെടുന്ന പദ്ധതിക്കായുള്ള സഞ്ചിത ചെലവ് 2200 കോടി രൂപയാണ്.
പുതുവൈപ്പിൻ എൽപിജി പ്ലാന്റിനെതിരേ നാട്ടുകാർ നടത്തിവരുന്ന സമരത്തെത്തുടർന്ന് ഒരു വർഷത്തിലേറെയായി നിർമാണ ജോലികൾ നിർത്തിവച്ചിരിക്കുകയാണ്.
നിർമാണ ജോലികൾ അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിൽ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും തുടരുന്പോഴാണ് എൽപിജി പ്ലാന്റ് നിർമാണം പുനരാരംഭിക്കുമെന്നു പറഞ്ഞ് ഐഒസി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ചെന്നൈയ്ക്കടുത്ത് എന്നൂരിലെ ഐഒസി പ്ലാന്റിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പദ്ധതി പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ അനുമതികളും തങ്ങൾക്കു ലഭിച്ചിട്ടുണ്ട്. നിർമാണ ജോലികളുമായി ബന്ധപ്പെട്ടു ഹരിത ട്രൈബ്യൂണലിന്റേത് അടക്കമുള്ള എല്ലാ കോടതി വ്യവഹാരങ്ങളും തങ്ങൾക്ക് അനുകൂലമാണ്. പദ്ധതിയുമായി ബന്ധപ്പെട്ടു വിവിധ ഏജൻസികൾ നൽകിയിട്ടുള്ള നിർദേശങ്ങൾ നടപ്പാക്കും.
പുതുവൈപ്പിലെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയുടെ ജോലികൾ അവസാനഘട്ടത്തിലായപ്പോഴാണു പ്രതിഷേധം ശക്തമായി നിർമാണം നിർത്തിവയ്ക്കേണ്ടിവന്നത്. പദ്ധതി പൂർത്തിയാക്കാൻ 18 മാസങ്ങൾ കൂടി വേണ്ടിവരും. നിർമാണം നീണ്ടുപോകുന്നതു മൂലം ഒരു കോടി രൂപയുടെ നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും എസ്. ധനപാണ്ഡ്യൻ പറയുന്നു.
രാജ്യത്തെ 14-ാമത്തെ എൽപിജി ഇറക്കുമതി ടെർമിനലാണ് പുതുവൈപ്പിലേത്. പുതുവൈപ്പിലെ ഇറക്കുമതി ടെർമിനലും മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയും കൊച്ചി സേലം പൈപ്പ് ലൈനും പാലക്കാട്ടുള്ള ബൾക്ക് ടെർമിനലും ഉൾപ്പെടുന്ന പദ്ധതിക്കായുള്ള സഞ്ചിത ചെലവ് 2200 കോടി രൂപയാണ്.
പുതുവൈപ്പിൻ എൽപിജി പ്ലാന്റിനെതിരേ നാട്ടുകാർ നടത്തിവരുന്ന സമരത്തെത്തുടർന്ന് ഒരു വർഷത്തിലേറെയായി നിർമാണ ജോലികൾ നിർത്തിവച്ചിരിക്കുകയാണ്.
നിർമാണ ജോലികൾ അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിൽ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും തുടരുന്പോഴാണ് എൽപിജി പ്ലാന്റ് നിർമാണം പുനരാരംഭിക്കുമെന്നു പറഞ്ഞ് ഐഒസി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.