തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് 25 കോടി രൂപ ചെലവു വരുന്ന പ്രവൃത്തികൾ സൗജന്യമായി ചെയ്തതായി ടാറ്റാ സണ്‍സ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
തീർഥാടനം തുടങ്ങുന്നതിന് മുമ്പ് അടിയന്തരമായി തീർക്കേണ്ട ജോലികളാണ് ടാറ്റാ പ്രൊജക്ട്സിനെ ഏൽപ്പിച്ചിരുന്നത്. ദേവസ്വം ബോർഡ്, പോലീസ്, ജലസേചന വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ ആവശ്യങ്ങൾ പ്രകാരമുളള പ്രവൃത്തികളാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്. ചെയ്ത പ്രവൃത്തികൾ സൗജന്യമാണെന്ന് അറിയിക്കുന്ന ടാറ്റാ സണ്‍സിന്റെ കത്ത് ജനറൽ മാനേജർ ടി.സി.എസ്. നായരാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധനറാവു എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രളയ ദുരന്തം കണക്കിലെടുത്താണ് ഈ പ്രവൃത്തികൾ സൗജന്യമാക്കാൻ ടാറ്റാ സണ്‍സ് ലിമിറ്റഡ് തീരുമാനിച്ചതെന്ന് ടി.സി.എസ്. നായർ പറഞ്ഞു.
തീർഥാടനം തുടങ്ങുന്നതിന് മുമ്പ് അടിയന്തരമായി തീർക്കേണ്ട ജോലികളാണ് ടാറ്റാ പ്രൊജക്ട്സിനെ ഏൽപ്പിച്ചിരുന്നത്. ദേവസ്വം ബോർഡ്, പോലീസ്, ജലസേചന വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ ആവശ്യങ്ങൾ പ്രകാരമുളള പ്രവൃത്തികളാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്. ചെയ്ത പ്രവൃത്തികൾ സൗജന്യമാണെന്ന് അറിയിക്കുന്ന ടാറ്റാ സണ്‍സിന്റെ കത്ത് ജനറൽ മാനേജർ ടി.സി.എസ്. നായരാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധനറാവു എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രളയ ദുരന്തം കണക്കിലെടുത്താണ് ഈ പ്രവൃത്തികൾ സൗജന്യമാക്കാൻ ടാറ്റാ സണ്‍സ് ലിമിറ്റഡ് തീരുമാനിച്ചതെന്ന് ടി.സി.എസ്. നായർ പറഞ്ഞു.