ന്യൂഡൽഹി: ഇന്ത്യയുടെ വിദേശവ്യാപാരകമ്മി കൂടുന്നു. കയറ്റുമതിയിലും തിരിച്ചടി. ഒക്ടോബറിലെ കയറ്റുമതി തലേ ഒക്ടോബറിനെ അപക്ഷിച്ച് 17.86 ശതമാനം കൂടി. എന്നാൽ തൊട്ടുതലേ മാസത്തെ അപേക്ഷിച്ചു കുറവായി. ഇറക്കുമതിയിലുമുണ്ട് 17.62 ശതമാനം വർധന. 4411 കോടി ഡോളറിന്റെ ഇറക്കുമതി നടന്നപ്പോൾ കയറ്റുമതി 2698 കോടി ഡോളറിന്റേത്. കമ്മി 1713 കോടി ഡോളർ.
ഈ സാന്പത്തികവർഷം ഏഴുമാസത്തെ കയറ്റുമതി 13.27 ശതമാനം വർധിച്ച് 19,100 കോടി ഡോളറായപ്പോൾ ഇറക്കുമതി 16.37 ശതമാനം കൂടി 30,247 കോടി ഡോളറിലെത്തി. കമ്മി 9,128 കോടി ഡോളറിൽനിന്ന് 11,146 കോടി ഡോളറിലേക്ക് വളർന്നു.
സ്വർണം ഇറക്കുമതി ഒക്ടോബറിൽ 42.9 ശതമാനം കുറഞ്ഞു. 168 കോടി ഡോളറിന്റെ സ്വർണമേ കഴിഞ്ഞമാസം ഇറക്കുമതിചെയ്തുള്ളൂ. പെട്രോളിയം ഇറക്കുമതിയാണ് കമ്മി കൂട്ടുന്നത്. ഒക്ടോബറിൽ പെട്രോളിയം ഇറക്കുമതിച്ചെലവ് 52.64 ശതമാനം വർധിച്ച് 1,421 കോടി ഡോളറിന്റേതായി.
ഈ സാന്പത്തികവർഷം ഏഴുമാസത്തെ കയറ്റുമതി 13.27 ശതമാനം വർധിച്ച് 19,100 കോടി ഡോളറായപ്പോൾ ഇറക്കുമതി 16.37 ശതമാനം കൂടി 30,247 കോടി ഡോളറിലെത്തി. കമ്മി 9,128 കോടി ഡോളറിൽനിന്ന് 11,146 കോടി ഡോളറിലേക്ക് വളർന്നു.
സ്വർണം ഇറക്കുമതി ഒക്ടോബറിൽ 42.9 ശതമാനം കുറഞ്ഞു. 168 കോടി ഡോളറിന്റെ സ്വർണമേ കഴിഞ്ഞമാസം ഇറക്കുമതിചെയ്തുള്ളൂ. പെട്രോളിയം ഇറക്കുമതിയാണ് കമ്മി കൂട്ടുന്നത്. ഒക്ടോബറിൽ പെട്രോളിയം ഇറക്കുമതിച്ചെലവ് 52.64 ശതമാനം വർധിച്ച് 1,421 കോടി ഡോളറിന്റേതായി.