ന്യൂഡൽഹി: സാന്പത്തികവളർച്ച സംബന്ധിച്ച സുപ്രധാന രേഖ പുറത്തുവിടുന്നതു വീണ്ടും നീട്ടിവച്ചു. യുപിഎ ഭരണകാലത്തു പത്തു ശതമാനത്തിലേറെ പ്രതിവർഷ വളർച്ച ഉണ്ടായെന്നു കാണിക്കുന്നതാണു രേഖ എന്നു കരുതപ്പെടുന്നു.
ഈ ദിവസങ്ങളിൽ രേഖ പുറത്തുവിടുമെന്നാണു നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ തിങ്കളാഴ്ച ഇതുസംബന്ധിച്ച ചർച്ചായോഗം രേഖ പുറത്തുവിടൽ നീട്ടാൻ തീരുമാനിച്ചു.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കു സംബന്ധിച്ചതാണു വിവാദരേഖ. നരേന്ദ്ര മോദി അധികാരമേറ്റതിന്റെ പിറ്റേ വർഷം ജിഡിപി കണക്കാക്കലിന്റെ അടിസ്ഥാനവർഷം 2011-12 ആയി മാറ്റി. ഇതനുസരിച്ചു തയാറാക്കിയ ജിഡിപി കണക്കുകളെപ്പറ്റി പല കേന്ദ്രങ്ങളും സംശയമുന്നയിച്ചു. മറ്റു കണക്കുകൾ സൂചിപ്പിക്കുന്നതിലേറെ വളർച്ചയാണു ജിഡിപി കണക്കിൽ കണ്ടത്. അതാണു സംശയത്തിനു കാരണം.
അടിസ്ഥാനവർഷം മാറ്റുന്പോൾ അതനുസരിച്ചു മുൻവർഷങ്ങളിലെ കണക്കു പരിഷ്കരിച്ചു നല്കാറുണ്ട്. വിദഗ്ധരുടെ മാത്രം പരിഗണനയിൽ വരേണ്ട കാര്യമാണത്. പഴയതും പുതിയതുമായ കണക്കുകൾ പൊരുത്തപ്പെടുത്തുന്നതിനാണ് ഈ മുൻവർഷ കണക്ക്.
പുതിയ കണക്കുകൂട്ടൽ പ്രകാരമുള്ള മുൻവർഷ കണക്കുകൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻഎസ്സി) ഈയിടെ പുറത്തുവിട്ടു. യുപിഎ കാലത്തു തുടർച്ചയായി രണ്ടു വർഷം പത്തു ശതമാനത്തിലേറെ വളർച്ച കാണിക്കുന്നതായി അത്. ആ കണക്കു ശരിയല്ലെന്നും ഒരു ഡ്രാഫ്റ്റ് രേഖ മാത്രമാണെന്നും പറഞ്ഞു കേന്ദ്രം അതു പിൻവലിച്ചു. തുടർന്നു തയാറാക്കിയ രേഖയാണ് ഇപ്പോൾ മാറ്റിവച്ചത്. ഈ കണക്കും യുപിഎ കാലത്ത് ഇന്നത്തേക്കാൾ വളരെ കൂടിയ വളർച്ച ഉണ്ടായിരുന്നെന്നു കാണിക്കുന്നു.
നീതി ആയോഗ്, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരും ഉൾപ്പെട്ട യോഗമാണു രേഖ പ്രകാശനം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. കണക്കുകൾ കുറേക്കൂടി സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്നതാണു ന്യായീകരണം.
ഈ ദിവസങ്ങളിൽ രേഖ പുറത്തുവിടുമെന്നാണു നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ തിങ്കളാഴ്ച ഇതുസംബന്ധിച്ച ചർച്ചായോഗം രേഖ പുറത്തുവിടൽ നീട്ടാൻ തീരുമാനിച്ചു.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കു സംബന്ധിച്ചതാണു വിവാദരേഖ. നരേന്ദ്ര മോദി അധികാരമേറ്റതിന്റെ പിറ്റേ വർഷം ജിഡിപി കണക്കാക്കലിന്റെ അടിസ്ഥാനവർഷം 2011-12 ആയി മാറ്റി. ഇതനുസരിച്ചു തയാറാക്കിയ ജിഡിപി കണക്കുകളെപ്പറ്റി പല കേന്ദ്രങ്ങളും സംശയമുന്നയിച്ചു. മറ്റു കണക്കുകൾ സൂചിപ്പിക്കുന്നതിലേറെ വളർച്ചയാണു ജിഡിപി കണക്കിൽ കണ്ടത്. അതാണു സംശയത്തിനു കാരണം.
അടിസ്ഥാനവർഷം മാറ്റുന്പോൾ അതനുസരിച്ചു മുൻവർഷങ്ങളിലെ കണക്കു പരിഷ്കരിച്ചു നല്കാറുണ്ട്. വിദഗ്ധരുടെ മാത്രം പരിഗണനയിൽ വരേണ്ട കാര്യമാണത്. പഴയതും പുതിയതുമായ കണക്കുകൾ പൊരുത്തപ്പെടുത്തുന്നതിനാണ് ഈ മുൻവർഷ കണക്ക്.
പുതിയ കണക്കുകൂട്ടൽ പ്രകാരമുള്ള മുൻവർഷ കണക്കുകൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻഎസ്സി) ഈയിടെ പുറത്തുവിട്ടു. യുപിഎ കാലത്തു തുടർച്ചയായി രണ്ടു വർഷം പത്തു ശതമാനത്തിലേറെ വളർച്ച കാണിക്കുന്നതായി അത്. ആ കണക്കു ശരിയല്ലെന്നും ഒരു ഡ്രാഫ്റ്റ് രേഖ മാത്രമാണെന്നും പറഞ്ഞു കേന്ദ്രം അതു പിൻവലിച്ചു. തുടർന്നു തയാറാക്കിയ രേഖയാണ് ഇപ്പോൾ മാറ്റിവച്ചത്. ഈ കണക്കും യുപിഎ കാലത്ത് ഇന്നത്തേക്കാൾ വളരെ കൂടിയ വളർച്ച ഉണ്ടായിരുന്നെന്നു കാണിക്കുന്നു.
നീതി ആയോഗ്, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരും ഉൾപ്പെട്ട യോഗമാണു രേഖ പ്രകാശനം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. കണക്കുകൾ കുറേക്കൂടി സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്നതാണു ന്യായീകരണം.