ന്യൂഡൽഹി: ഫ്ലിപ്കാർട്ട് സഹസ്ഥാപകനും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറു(സിഇഒ)മായ ബിന്നി ബൻസൽ രാജിവച്ചു. പെരുമാറ്റദൂഷ്യ ആരോപണത്തെത്തുടർന്നുള്ള അന്വേഷണമാണു രാജിയിലേക്കു നയിച്ചത്. ബൻസലിനെതിരായ പരാതിക്കു തെളിവു ലഭിച്ചില്ലെങ്കിലും മറ്റുചില ഗുരുതര പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നാണു കന്പനി പറഞ്ഞത്.
ഫ്ലിപ്കാർട്ട് ഇപ്പോൾ അമേരിക്കൻ കന്പനി വാൾമാർട്ടിന്റെ നിയന്ത്രണത്തിലാണ്. 1600 കോടി ഡോളറിന് (1.16 ലക്ഷം കോടി രൂപ) കഴിഞ്ഞ മേയിൽ ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരി വാൾമാർട്ട് വാങ്ങിയിരുന്നു.
ബിന്നി ബൻസലും സച്ചിൻ ബൻസലും (ഇവർ ബന്ധുക്കളല്ല) ചേർന്ന് 2007ലാണു ഫ്ലിപ്കാർട്ട് തുടങ്ങിയത്. സച്ചിൻ മേയിൽ കന്പനിയിൽനിന്നു വിട്ടുപോയി.
ഫ്ലിപ്കാർട്ട് ഇപ്പോൾ അമേരിക്കൻ കന്പനി വാൾമാർട്ടിന്റെ നിയന്ത്രണത്തിലാണ്. 1600 കോടി ഡോളറിന് (1.16 ലക്ഷം കോടി രൂപ) കഴിഞ്ഞ മേയിൽ ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരി വാൾമാർട്ട് വാങ്ങിയിരുന്നു.
ബിന്നി ബൻസലും സച്ചിൻ ബൻസലും (ഇവർ ബന്ധുക്കളല്ല) ചേർന്ന് 2007ലാണു ഫ്ലിപ്കാർട്ട് തുടങ്ങിയത്. സച്ചിൻ മേയിൽ കന്പനിയിൽനിന്നു വിട്ടുപോയി.