വാരാണസി: രാജ്യത്തെ ആദ്യ ഉൾനാടൻ ജലാശയ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗംഗാനദിയിലെ വാരാണസി പോർട്ടിൽ നടന്ന ചടങ്ങിൽ അദ്ദേഹം ആദ്യ ചരക്കുകപ്പലിനെ സ്വീകരിച്ചു.
ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലൂടെയുള്ള ജലഗതാഗത പാതയിലാണ് ഈ തുറമുഖം. ഉൾനാടൻ ജലഗതാഗതത്തിലൂടെയുള്ള ചരക്കുനീക്കം പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഒക്ടോബർ 30ന് കോൽക്കത്തയിൽനിന്നു പുറപ്പെട്ട എംവി രവീന്ദ്രനാഥ ടാഗോർ എന്ന കപ്പലാണ് വാരാണസി തുറമുഖത്ത് അടുത്തത്. പെപ്സികോ ഇന്ത്യയുടെ ഭക്ഷണ-പാനീയങ്ങളടങ്ങിയ 16 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
രാജ്യത്ത് നിർമിക്കുന്ന നാല് മൾട്ടി മോഡൽ ടെർമിനലുകളിൽ ആദ്യത്തേതാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ലോകബാങ്കിന്റെ സഹകരണമുള്ള ജൽ മാർഗ് വികാസ് പദ്ധതിയിൾ ഉൾപ്പെടുത്തിയാണ് ഈ തുറമുഖങ്ങളുടെ നിർമാണം. 5,369.18 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ലോകബാങ്കിനും കേന്ദ്ര സർക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്.
ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലൂടെയുള്ള ജലഗതാഗത പാതയിലാണ് ഈ തുറമുഖം. ഉൾനാടൻ ജലഗതാഗതത്തിലൂടെയുള്ള ചരക്കുനീക്കം പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഒക്ടോബർ 30ന് കോൽക്കത്തയിൽനിന്നു പുറപ്പെട്ട എംവി രവീന്ദ്രനാഥ ടാഗോർ എന്ന കപ്പലാണ് വാരാണസി തുറമുഖത്ത് അടുത്തത്. പെപ്സികോ ഇന്ത്യയുടെ ഭക്ഷണ-പാനീയങ്ങളടങ്ങിയ 16 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
രാജ്യത്ത് നിർമിക്കുന്ന നാല് മൾട്ടി മോഡൽ ടെർമിനലുകളിൽ ആദ്യത്തേതാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ലോകബാങ്കിന്റെ സഹകരണമുള്ള ജൽ മാർഗ് വികാസ് പദ്ധതിയിൾ ഉൾപ്പെടുത്തിയാണ് ഈ തുറമുഖങ്ങളുടെ നിർമാണം. 5,369.18 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ലോകബാങ്കിനും കേന്ദ്ര സർക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്.