മുംബൈ: രൂപയ്ക്കു വലിയ നേട്ടം. ഡോളറിന് ഇടിവ്. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 70 ഡോളറിനു താഴെയായതും അമേരിക്കൻ ഫെഡ് (കേന്ദ്രബാങ്ക്) പലിശ കൂട്ടൽ അഠുത്ത മാസത്തേക്കു നീട്ടിയതുമാണ് കാരണങ്ങൾ.
കഴിഞ്ഞദിവസം 73 രൂപയായിരുന്ന ഡോളർ ഇന്നലെ 50 പൈസ കുറഞ്ഞ് 72.50 രൂപയിലെത്തി.
വിദേശത്തു ഡോളർ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിൽ യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ നേടിയതു ഡോളറിനു ക്ഷീണമായി. ഈ ദിവസങ്ങളിൽ ചേർന്ന ഫെഡ് യോഗം പലിശനിരക്ക് ഇപ്പോൾ കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു. എന്നാൽ, ഹ്രസ്വകാലത്തിൽ രണ്ടു തവണ കൂടി ഫെഡ് റേറ്റ് കൂട്ടുമെന്നു സൂചിപ്പിച്ചു. ആദ്യത്തെ നിരക്കു വർധന അടുത്തമാസം ഉണ്ടാകുമെന്ന് എല്ലാവരും കരുതുന്നു. കയറ്റുമതിക്കാർ ഡോളർ വിറ്റഴിക്കാനാരംഭിച്ചതും രൂപയ്ക്കു കരുത്തായി.
ഒക്ടോബർ അവസാനം വരെ വില്പനക്കാരായിരുന്ന ഓഹരി-കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഈ മാസം വാങ്ങൽകാരായിട്ടുണ്ട്. ഏഴു മാസം കൊണ്ട് 31,000 കോടിയിലേറെ രൂപയുടെ ഓഹരികളാണു വിദേശികൾ വിറ്റത്. എന്നാൽ നവംബറിൽ അവർ നിക്ഷേപം വർധിപ്പിച്ചു. ഇന്നലെ മാത്രം 614 കോടി രൂപയുടെ ഓഹരി വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടി. ഇതും ഡോളറിനെതിരേ രൂപയുടെ നിരക്ക് ഉയരാൻ കാരണമായി.
കഴിഞ്ഞദിവസം 73 രൂപയായിരുന്ന ഡോളർ ഇന്നലെ 50 പൈസ കുറഞ്ഞ് 72.50 രൂപയിലെത്തി.
വിദേശത്തു ഡോളർ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിൽ യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ നേടിയതു ഡോളറിനു ക്ഷീണമായി. ഈ ദിവസങ്ങളിൽ ചേർന്ന ഫെഡ് യോഗം പലിശനിരക്ക് ഇപ്പോൾ കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു. എന്നാൽ, ഹ്രസ്വകാലത്തിൽ രണ്ടു തവണ കൂടി ഫെഡ് റേറ്റ് കൂട്ടുമെന്നു സൂചിപ്പിച്ചു. ആദ്യത്തെ നിരക്കു വർധന അടുത്തമാസം ഉണ്ടാകുമെന്ന് എല്ലാവരും കരുതുന്നു. കയറ്റുമതിക്കാർ ഡോളർ വിറ്റഴിക്കാനാരംഭിച്ചതും രൂപയ്ക്കു കരുത്തായി.
ഒക്ടോബർ അവസാനം വരെ വില്പനക്കാരായിരുന്ന ഓഹരി-കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഈ മാസം വാങ്ങൽകാരായിട്ടുണ്ട്. ഏഴു മാസം കൊണ്ട് 31,000 കോടിയിലേറെ രൂപയുടെ ഓഹരികളാണു വിദേശികൾ വിറ്റത്. എന്നാൽ നവംബറിൽ അവർ നിക്ഷേപം വർധിപ്പിച്ചു. ഇന്നലെ മാത്രം 614 കോടി രൂപയുടെ ഓഹരി വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടി. ഇതും ഡോളറിനെതിരേ രൂപയുടെ നിരക്ക് ഉയരാൻ കാരണമായി.