മുംബൈ: തൊഴിലില്ലായ്മ കുതിച്ചുകയറുന്നു. തൊഴിൽ കുറയുന്നു. ഒരു വർഷംകൊണ്ട് തൊഴിൽസംഖ്യയിൽ ഉണ്ടായ കുറവ് ഒരുകോടി. 2017 ഒക്ടോബറിൽ 40.7 കോടി ആൾക്കാർക്ക് ജോലിയുണ്ടായിരുന്നു. ഈ ഒക്ടോബറിൽ 39.7 കോടി ഇന്ത്യക്കാർക്കേ തൊഴിലുള്ളൂ.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)യാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി. രണ്ടുവർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിരക്കാണിത്.
കറൻസി റദ്ദാക്കലിന്റെ ഒരു പരിണിതഫലമാണ് വർധിച്ച തൊഴിലില്ലായ്മ എന്നു സാന്പത്തിക നിരീക്ഷണ-ഗവേഷണ സ്ഥാപനമായ സിഎംഐഇ പറഞ്ഞു. കറൻസി നിരോധനത്തിനു മുൻപ് പ്രായപൂർത്തിയായവരിൽ 46-47 ശതമാനം പേർക്ക് തൊഴിലുണ്ടായിരുന്നു. ഇപ്പോൾ അത് 42.4 ശതമാനമായി താണു.
2017 ജൂലൈയിൽ തൊഴിലർഥികൾ 1.4 കോടി ആയിരുന്നത് ഈ ഒക്ടോബറിൽ 2.95 കോടി ആയി. ആവശ്യത്തിനു തൊഴിൽ ഉണ്ടാകുന്നില്ല എന്നതാണ് കാരണം. പ്രതിവർഷം 1.2 കോടി ആൾക്കാർ തൊഴിലർഥികളായി വരുന്നുണ്ട്-സിഎംഐഇ ചൂണ്ടിക്കാട്ടി.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)യാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി. രണ്ടുവർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിരക്കാണിത്.
കറൻസി റദ്ദാക്കലിന്റെ ഒരു പരിണിതഫലമാണ് വർധിച്ച തൊഴിലില്ലായ്മ എന്നു സാന്പത്തിക നിരീക്ഷണ-ഗവേഷണ സ്ഥാപനമായ സിഎംഐഇ പറഞ്ഞു. കറൻസി നിരോധനത്തിനു മുൻപ് പ്രായപൂർത്തിയായവരിൽ 46-47 ശതമാനം പേർക്ക് തൊഴിലുണ്ടായിരുന്നു. ഇപ്പോൾ അത് 42.4 ശതമാനമായി താണു.
2017 ജൂലൈയിൽ തൊഴിലർഥികൾ 1.4 കോടി ആയിരുന്നത് ഈ ഒക്ടോബറിൽ 2.95 കോടി ആയി. ആവശ്യത്തിനു തൊഴിൽ ഉണ്ടാകുന്നില്ല എന്നതാണ് കാരണം. പ്രതിവർഷം 1.2 കോടി ആൾക്കാർ തൊഴിലർഥികളായി വരുന്നുണ്ട്-സിഎംഐഇ ചൂണ്ടിക്കാട്ടി.