തൊടുപുഴ:വില്പന സമ്മർദവും മായം കലർന്ന വെളിച്ചെണ്ണയും വെളിച്ചെണ്ണ വിലയിടിച്ചു. കൊപ്ര കൂടുതലായി വിപണിയിൽ എത്തുന്ന സീസണിൽ വൻകിട കന്പനികൾ വിപണിയിൽനിന്നു വിട്ടുനിന്നു വിലയടിക്കാൻ ഒരുവശത്തു ശ്രമം നടത്തുന്പോൾ മറുവശത്തു മായം കലർന്ന വെളിച്ചെണ്ണ വിപണി കീഴടക്കുകയാണ്.
രണ്ടു മാസം മുന്പ് കിലോക്ക് 167 രൂപ വരെ വില ഉയർന്നതു 137 രൂപയായി കുറഞ്ഞു. എന്നാൽ, മില്ലിൽ നിന്നും നേരിട്ടു വില്പന നടത്തുന്ന വെളിച്ചെണ്ണയ്ക്കു വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കൊച്ചി മാർക്കറ്റിൽ ഇന്നലെ വെളിച്ചെണ്ണ വില കിന്റലിന് 13,701 രൂപയായിരുന്നു. രണ്ടു മാസത്തിനുള്ളിൽ കിലോക്ക് 30 രൂപയുടെ കുറവ്.
ശബരിമല മണ്ഡലകാലം അടുക്കുന്നതോടെ നാളികേരത്തിനു ഡിമാൻഡ് കൂടി വെളിച്ചെണ്ണ വിലവർധന ഉണ്ടാകാറുണ്ട്. എന്നാൽ, മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇത്തവണ വില കുറയുകയാണ്. വെളിച്ചെണ്ണയിൽ മറ്റു ഭക്ഷ്യ എണ്ണയാണ് ചേർത്തിരിക്കുന്നതെന്നു പരിശോധനയിൽ തെളിഞ്ഞാൽ പിഴ ഈടാക്കാൻ മാത്രമാണു നിലവിലുള്ള നിയമം അനുവദിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ വില പരിധിയിൽ കൂടുതൽ വർധിക്കാതിരിക്കാൻ മായം ചേർത്തു വില്പന നടത്താനുള്ള മൗനാനുവാദമാണു പലപ്പോഴും അധികൃതർ ഇതിലൂടെ നൽകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നേരത്തെ കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ മുൻകൈയെടുത്ത് നൂറോളം കന്പനികൾ പുറത്തിറക്കുന്ന വെളിച്ചെണ്ണ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിൽ അന്പതോളം ബ്രാൻഡുകൾ പരിശോധിച്ചപ്പോൾ തന്നെ ഇതിൽ 52 ശതമാനം മായം കലർത്തിയിട്ടുള്ളതായാണ് കണ്ടെത്തിയത്. നിലവിലുള്ള ബ്രാൻഡുകൾക്കെതിരെ നടപടിയെടുത്താൽ മറ്റു പേരുകളിൽ ഇവ വിപണിയിൽ എത്തിക്കുകയാണ് പതിവ്. കേരള-തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലാണ് ഭൂരിഭാഗം വെളിച്ചെണ്ണ ഫാക്ടറികളും പ്രവർത്തിക്കുന്നത്. ഇതിനു പുറമെ നിരവധി കന്പനികൾ ബ്ലെൻഡിംഗ് ലൈസൻസ് സ്വന്തമാക്കി വെളിച്ചെണ്ണയോടൊപ്പം മറ്റു ഭക്ഷ്യ എണ്ണകൾ ചേർത്ത് നൂറു ശതമാനം ശുദ്ധ വെളിച്ചെണ്ണയെന്ന പേരിൽ വിപണിയിൽ എത്തിച്ചു വില്പന നടത്തുകയാണ്. പാം കെർണൽ ഓയിൽ, സോൾവന്റ് എക്സ്ട്രാക്ഷൻ ഓയിൽ എന്നിവയും ധാരാളമായി വെളിച്ചെണ്ണയിൽ ചേർത്തുവരുന്നുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ
രണ്ടു മാസം മുന്പ് കിലോക്ക് 167 രൂപ വരെ വില ഉയർന്നതു 137 രൂപയായി കുറഞ്ഞു. എന്നാൽ, മില്ലിൽ നിന്നും നേരിട്ടു വില്പന നടത്തുന്ന വെളിച്ചെണ്ണയ്ക്കു വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കൊച്ചി മാർക്കറ്റിൽ ഇന്നലെ വെളിച്ചെണ്ണ വില കിന്റലിന് 13,701 രൂപയായിരുന്നു. രണ്ടു മാസത്തിനുള്ളിൽ കിലോക്ക് 30 രൂപയുടെ കുറവ്.
ശബരിമല മണ്ഡലകാലം അടുക്കുന്നതോടെ നാളികേരത്തിനു ഡിമാൻഡ് കൂടി വെളിച്ചെണ്ണ വിലവർധന ഉണ്ടാകാറുണ്ട്. എന്നാൽ, മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇത്തവണ വില കുറയുകയാണ്. വെളിച്ചെണ്ണയിൽ മറ്റു ഭക്ഷ്യ എണ്ണയാണ് ചേർത്തിരിക്കുന്നതെന്നു പരിശോധനയിൽ തെളിഞ്ഞാൽ പിഴ ഈടാക്കാൻ മാത്രമാണു നിലവിലുള്ള നിയമം അനുവദിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ വില പരിധിയിൽ കൂടുതൽ വർധിക്കാതിരിക്കാൻ മായം ചേർത്തു വില്പന നടത്താനുള്ള മൗനാനുവാദമാണു പലപ്പോഴും അധികൃതർ ഇതിലൂടെ നൽകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നേരത്തെ കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ മുൻകൈയെടുത്ത് നൂറോളം കന്പനികൾ പുറത്തിറക്കുന്ന വെളിച്ചെണ്ണ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിൽ അന്പതോളം ബ്രാൻഡുകൾ പരിശോധിച്ചപ്പോൾ തന്നെ ഇതിൽ 52 ശതമാനം മായം കലർത്തിയിട്ടുള്ളതായാണ് കണ്ടെത്തിയത്. നിലവിലുള്ള ബ്രാൻഡുകൾക്കെതിരെ നടപടിയെടുത്താൽ മറ്റു പേരുകളിൽ ഇവ വിപണിയിൽ എത്തിക്കുകയാണ് പതിവ്. കേരള-തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലാണ് ഭൂരിഭാഗം വെളിച്ചെണ്ണ ഫാക്ടറികളും പ്രവർത്തിക്കുന്നത്. ഇതിനു പുറമെ നിരവധി കന്പനികൾ ബ്ലെൻഡിംഗ് ലൈസൻസ് സ്വന്തമാക്കി വെളിച്ചെണ്ണയോടൊപ്പം മറ്റു ഭക്ഷ്യ എണ്ണകൾ ചേർത്ത് നൂറു ശതമാനം ശുദ്ധ വെളിച്ചെണ്ണയെന്ന പേരിൽ വിപണിയിൽ എത്തിച്ചു വില്പന നടത്തുകയാണ്. പാം കെർണൽ ഓയിൽ, സോൾവന്റ് എക്സ്ട്രാക്ഷൻ ഓയിൽ എന്നിവയും ധാരാളമായി വെളിച്ചെണ്ണയിൽ ചേർത്തുവരുന്നുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ