ന്യൂഡൽഹി: തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുർ, ലക്നോ, ഗോഹട്ടി, മംഗളൂരു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തത്ത്വത്തിൽ അംഗീകാരം നല്കി.
ഈ വിമാനത്താവളങ്ങളുടെ പ്രവർത്തനം, നിയന്ത്രണം, വികസനം എന്നിവയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്തം(പിപിപി) കൊണ്ടുവരാനാണു സർക്കാർ തീരുമാനമായത്. പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ് അപ്രൈസൽ കമ്മിറ്റി(പിപിപിഎസി) വഴിയാണ് ഇവ നടപ്പാക്കുക.
വിമാനത്താവളങ്ങളിൽ ലോക നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനം, വിമാന സർവീസുകളുടെ കൃത്യത തുടങ്ങിയവയാണു പിപിപി കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവ പിപിപി വിമാനത്താവളങ്ങളാണ്.
ഈ വിമാനത്താവളങ്ങളുടെ പ്രവർത്തനം, നിയന്ത്രണം, വികസനം എന്നിവയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്തം(പിപിപി) കൊണ്ടുവരാനാണു സർക്കാർ തീരുമാനമായത്. പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ് അപ്രൈസൽ കമ്മിറ്റി(പിപിപിഎസി) വഴിയാണ് ഇവ നടപ്പാക്കുക.
വിമാനത്താവളങ്ങളിൽ ലോക നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനം, വിമാന സർവീസുകളുടെ കൃത്യത തുടങ്ങിയവയാണു പിപിപി കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവ പിപിപി വിമാനത്താവളങ്ങളാണ്.