മുംബൈ/ന്യൂഡൽഹി: ഗവൺമെന്റും റിസർവ് ബാങ്കും തമ്മിലുള്ള പോര് മുറുകുന്നു. ഈ മാസം 19ലെ റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഗവൺമെന്റ് ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നു ഗവൺമെന്റ് ശഠിക്കും. വിവാദവിഷയങ്ങൾ കമ്മിറ്റിക്കു വിട്ട് തീരുമാനം നീട്ടാൻ പറ്റില്ലെന്നാണു സർക്കാർ വാദം.
ആരാണ് യജമാനൻ എന്നു കാണിച്ചുകൊടുക്കാൻ ഉറച്ചുതന്നെയാണു ഗവൺമെന്റും ധനമന്ത്രാലയവും. റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ ഉപയോഗിച്ചാകും ഇതു നടത്തുക. 18 അംഗ ഡയറക്ടർ ബോർഡിൽ രണ്ടു സർക്കാർ പ്രതിനിധികൾക്കു വോട്ടവകാശമില്ല. സർക്കാർ നോമിനേറ്റ് ചെയ്ത 11 പേർക്ക് വോട്ടവകാശമുണ്ട്. റിസർവ് ബാങ്ക് ഗവർണറും നാലു ഡെപ്യൂട്ടി ഗവർണർമാരുമാണ് മറ്റംഗങ്ങൾ.
ഗവൺമെന്റ് നോമിനിമാരിൽ നല്ലപങ്ക് സർക്കാർ നിലപാടിനോട് യോജിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഓഗസ്റ്റിൽ നോമിനേറ്റ് ചെയ്യപ്പെട്ട സംഘപരിവാർ നേതാവ് എസ്. ഗുരുമൂർത്തിയും എസ്.കെ. മറാഠെയും ഗവർണറുടെ നിലപാടുകളെ തുറന്ന് എതിർക്കുന്നവരാണ്. സ്വദേശി ജാഗരൺ മഞ്ച് കൺവീനറായ ഗുരുമൂർത്തി സമൂഹമാധ്യമങ്ങളിലൂടെ ഗവർണറെ പലവട്ടം വിമർശിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ സ്വയംഭരണത്തിൽ കൈകടത്താനുള്ള സർക്കാർ ശ്രമത്തെ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ വിമർശിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. മാസങ്ങളായി നടന്നുവന്ന ശീതസമരം ഇതോടെ മറനീക്കി പുറത്തുവന്നു.
ഗവർണറും ഡെപ്യൂട്ടി ഗവർണർമാരുമടങ്ങിയ ബാങ്ക് നേതൃത്വം തീരുമാനമെടുത്തു നടപ്പാക്കുന്നതാണ് റിസർവ് ബാങ്കിലെ കീഴ്വഴക്കം. ബോർഡ് ഒരു ഉപദേശകസമിതി പോലെയാണു പ്രവർത്തിച്ചിട്ടുള്ളത്.
ഗുരുമൂർത്തി പറയുന്നത് ബോർഡ് നല്കുന്ന നിർദേശപ്രകാരം ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും പ്രവർത്തിക്കണമെന്നാണ്. അതായത്, ബോർഡ് ആകണം അത്യുന്നത സമിതി.ബോർഡ് മുന്പില്ലാത്ത അധികാരങ്ങൾ കൈയാളാൻ ശ്രമിക്കുന്നതിനെ മുൻ ഗവർണർ ഡോ. രഘുറാം രാജൻ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഉപദേശകപദവിയിൽ ബോർഡ് തുടരണമെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ, വിമർശനങ്ങളും എതിർപ്പുകളും പരിഗണിക്കേണ്ടതില്ലെന്നാണു ഗവൺമെന്റ് നിലപാട്. ഗവർണർ ഉർജിത് പട്ടേൽ രാജിവയ്ക്കുമെന്നു വന്നാൽപോലും വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാർ കാഴ്ചപ്പാട്. ഗവർണർ രാജിവച്ചാൽ കന്പോളങ്ങളിൽ വലിയ കോളിളക്കം ഉണ്ടാകുമെന്നു പലരും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
സർക്കാരിന്റെ കമ്മി കുറയ്ക്കാനും പൊതുമേഖലാ ബാങ്കുകൾക്കു മൂലധനം നല്കാനും റിസർവ് ബാങ്കിന്റെ മിച്ചധനത്തിൽ കണ്ണുവച്ചിരിക്കുകയാണു കേന്ദ്രം. 3.6 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്കിൽനിന്ന് ആവശ്യപ്പെടുന്നത്. മൊത്തം മിച്ചധനത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വരും ഇത്. ഈ തുക സർക്കാരിനു നല്കിയാൽ അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ റിസർവ് ബാങ്കിനു കഴിയാതെപോകുമെന്നും റിസർവ് ബാങ്കിന്റെ റേറ്റിംഗ് താഴുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഗവൺമെന്റ് ആവശ്യപ്പെടുന്നത്
1. റിസർവ് ബാങ്കിന്റെ മിച്ചത്തിൽനിന്ന് കൂടുതൽ തുക കേന്ദ്രത്തിനു നല്കുക. 3.6 ലക്ഷം കോടിരൂപയാണ് ആവശ്യപ്പെടുന്നത്.
2.മ്യൂച്വൽ ഫണ്ടുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ, ഭവനവായ്പാ കന്പനികൾ എന്നിവയ്ക്കു റിസർവ് ബാങ്ക് പ്രത്യേക വായ്പാസംവിധാനം ഉണ്ടാക്കുക.
3. വാണിജ്യബാങ്കുകളെ വിദേശത്തുനിന്ന് 3000 കോടി ഡോളർ വായ്പയെടുക്കാൻ അനുവദിക്കുക.
4. കന്പനി കടപത്രങ്ങളിലെ വിദേശനിക്ഷേപ വ്യവസ്ഥകൾ ലഘൂകരിക്കുക.
5. ബാങ്കുകളുടെ മൂലധന പര്യാപ്തതാ വ്യവസ്ഥകൾ ലഘൂകരിക്കുക.
6. കിട്ടാക്കടം വർധിച്ചതിനു പ്രോംപ്റ്റ് കറക്ടീവ് ആക്ഷനിലാക്കപ്പെട്ട ബാങ്കുകളോട് ഉദാര നിലപാട് എടുക്കുക.
7. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പയ്ക്കു വേണ്ട കരുതൽ കുറയ്ക്കുക. കടങ്ങൾക്കു കാലാവധി നീട്ടിനല്കുക.
റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ
1. റിസർവ് ബാങ്ക് ഗവർണർ.
2. ഡെപ്യൂട്ടി ഗവർണർമാർ 4.
3. ധനമന്ത്രാലയത്തിലെ സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗ്, ധനകാര്യ സേവന സെക്രട്ടറി രാജീവ്കുമാർ (ഇവർക്ക് വോട്ടവകാശമില്ല).
4. സർക്കാർ നോമിനേറ്റ് ചെയ്തവർ.
1. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ.
2. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ഫിനാൻസ് മേധാവി ബി.എൻ.ദോഷി.
3. ഗുജറാത്ത് മുൻ ചീഫ് സെക്രട്ടറി സുധീർ മങ്കദ്.
4. ധനശാസ്ത്രജ്ഞൻ അശോക് ഗുലാത്തി.
5. റിക്രൂട്ട്മെന്റ് കൺസൾട്ടൻസിയായ ടീം ലീസിന്റെ ചെയർമാൻ മനീഷ് സഭർവാൾ.
6. സൺ ഫാർമ മാനേജിംഗ് ഡയറക്ടർ ദിലീപ് ഷംഘ്വി.
7. മുൻ ഐഎഎസ് ഓഫീസർ പി.കെ.മൊഹന്തി.
8. രേവതി അയ്യർ (ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽനിന്നു റിട്ടയർ ചെയ്തു).
9. പ്രഫ. സച്ചിൻ ചതുർവേദി (റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡവലപ്പിംഗ് കൺട്രീസ് ഡയറക്ടർ ജനറൽ).
10. എസ്.ഗുരുമൂർത്തി (സ്വദേശി ജാഗരൺ മഞ്ച് കൺവീനർ).
11. എസ്.കെ.മറാഠെ (സഹകരണമേഖല).
ആരാണ് യജമാനൻ എന്നു കാണിച്ചുകൊടുക്കാൻ ഉറച്ചുതന്നെയാണു ഗവൺമെന്റും ധനമന്ത്രാലയവും. റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ ഉപയോഗിച്ചാകും ഇതു നടത്തുക. 18 അംഗ ഡയറക്ടർ ബോർഡിൽ രണ്ടു സർക്കാർ പ്രതിനിധികൾക്കു വോട്ടവകാശമില്ല. സർക്കാർ നോമിനേറ്റ് ചെയ്ത 11 പേർക്ക് വോട്ടവകാശമുണ്ട്. റിസർവ് ബാങ്ക് ഗവർണറും നാലു ഡെപ്യൂട്ടി ഗവർണർമാരുമാണ് മറ്റംഗങ്ങൾ.
ഗവൺമെന്റ് നോമിനിമാരിൽ നല്ലപങ്ക് സർക്കാർ നിലപാടിനോട് യോജിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഓഗസ്റ്റിൽ നോമിനേറ്റ് ചെയ്യപ്പെട്ട സംഘപരിവാർ നേതാവ് എസ്. ഗുരുമൂർത്തിയും എസ്.കെ. മറാഠെയും ഗവർണറുടെ നിലപാടുകളെ തുറന്ന് എതിർക്കുന്നവരാണ്. സ്വദേശി ജാഗരൺ മഞ്ച് കൺവീനറായ ഗുരുമൂർത്തി സമൂഹമാധ്യമങ്ങളിലൂടെ ഗവർണറെ പലവട്ടം വിമർശിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ സ്വയംഭരണത്തിൽ കൈകടത്താനുള്ള സർക്കാർ ശ്രമത്തെ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ വിമർശിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. മാസങ്ങളായി നടന്നുവന്ന ശീതസമരം ഇതോടെ മറനീക്കി പുറത്തുവന്നു.
ഗവർണറും ഡെപ്യൂട്ടി ഗവർണർമാരുമടങ്ങിയ ബാങ്ക് നേതൃത്വം തീരുമാനമെടുത്തു നടപ്പാക്കുന്നതാണ് റിസർവ് ബാങ്കിലെ കീഴ്വഴക്കം. ബോർഡ് ഒരു ഉപദേശകസമിതി പോലെയാണു പ്രവർത്തിച്ചിട്ടുള്ളത്.
ഗുരുമൂർത്തി പറയുന്നത് ബോർഡ് നല്കുന്ന നിർദേശപ്രകാരം ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും പ്രവർത്തിക്കണമെന്നാണ്. അതായത്, ബോർഡ് ആകണം അത്യുന്നത സമിതി.ബോർഡ് മുന്പില്ലാത്ത അധികാരങ്ങൾ കൈയാളാൻ ശ്രമിക്കുന്നതിനെ മുൻ ഗവർണർ ഡോ. രഘുറാം രാജൻ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഉപദേശകപദവിയിൽ ബോർഡ് തുടരണമെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ, വിമർശനങ്ങളും എതിർപ്പുകളും പരിഗണിക്കേണ്ടതില്ലെന്നാണു ഗവൺമെന്റ് നിലപാട്. ഗവർണർ ഉർജിത് പട്ടേൽ രാജിവയ്ക്കുമെന്നു വന്നാൽപോലും വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാർ കാഴ്ചപ്പാട്. ഗവർണർ രാജിവച്ചാൽ കന്പോളങ്ങളിൽ വലിയ കോളിളക്കം ഉണ്ടാകുമെന്നു പലരും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
സർക്കാരിന്റെ കമ്മി കുറയ്ക്കാനും പൊതുമേഖലാ ബാങ്കുകൾക്കു മൂലധനം നല്കാനും റിസർവ് ബാങ്കിന്റെ മിച്ചധനത്തിൽ കണ്ണുവച്ചിരിക്കുകയാണു കേന്ദ്രം. 3.6 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്കിൽനിന്ന് ആവശ്യപ്പെടുന്നത്. മൊത്തം മിച്ചധനത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വരും ഇത്. ഈ തുക സർക്കാരിനു നല്കിയാൽ അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ റിസർവ് ബാങ്കിനു കഴിയാതെപോകുമെന്നും റിസർവ് ബാങ്കിന്റെ റേറ്റിംഗ് താഴുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഗവൺമെന്റ് ആവശ്യപ്പെടുന്നത്
1. റിസർവ് ബാങ്കിന്റെ മിച്ചത്തിൽനിന്ന് കൂടുതൽ തുക കേന്ദ്രത്തിനു നല്കുക. 3.6 ലക്ഷം കോടിരൂപയാണ് ആവശ്യപ്പെടുന്നത്.
2.മ്യൂച്വൽ ഫണ്ടുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ, ഭവനവായ്പാ കന്പനികൾ എന്നിവയ്ക്കു റിസർവ് ബാങ്ക് പ്രത്യേക വായ്പാസംവിധാനം ഉണ്ടാക്കുക.
3. വാണിജ്യബാങ്കുകളെ വിദേശത്തുനിന്ന് 3000 കോടി ഡോളർ വായ്പയെടുക്കാൻ അനുവദിക്കുക.
4. കന്പനി കടപത്രങ്ങളിലെ വിദേശനിക്ഷേപ വ്യവസ്ഥകൾ ലഘൂകരിക്കുക.
5. ബാങ്കുകളുടെ മൂലധന പര്യാപ്തതാ വ്യവസ്ഥകൾ ലഘൂകരിക്കുക.
6. കിട്ടാക്കടം വർധിച്ചതിനു പ്രോംപ്റ്റ് കറക്ടീവ് ആക്ഷനിലാക്കപ്പെട്ട ബാങ്കുകളോട് ഉദാര നിലപാട് എടുക്കുക.
7. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പയ്ക്കു വേണ്ട കരുതൽ കുറയ്ക്കുക. കടങ്ങൾക്കു കാലാവധി നീട്ടിനല്കുക.
റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ
1. റിസർവ് ബാങ്ക് ഗവർണർ.
2. ഡെപ്യൂട്ടി ഗവർണർമാർ 4.
3. ധനമന്ത്രാലയത്തിലെ സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗ്, ധനകാര്യ സേവന സെക്രട്ടറി രാജീവ്കുമാർ (ഇവർക്ക് വോട്ടവകാശമില്ല).
4. സർക്കാർ നോമിനേറ്റ് ചെയ്തവർ.
1. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ.
2. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ഫിനാൻസ് മേധാവി ബി.എൻ.ദോഷി.
3. ഗുജറാത്ത് മുൻ ചീഫ് സെക്രട്ടറി സുധീർ മങ്കദ്.
4. ധനശാസ്ത്രജ്ഞൻ അശോക് ഗുലാത്തി.
5. റിക്രൂട്ട്മെന്റ് കൺസൾട്ടൻസിയായ ടീം ലീസിന്റെ ചെയർമാൻ മനീഷ് സഭർവാൾ.
6. സൺ ഫാർമ മാനേജിംഗ് ഡയറക്ടർ ദിലീപ് ഷംഘ്വി.
7. മുൻ ഐഎഎസ് ഓഫീസർ പി.കെ.മൊഹന്തി.
8. രേവതി അയ്യർ (ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽനിന്നു റിട്ടയർ ചെയ്തു).
9. പ്രഫ. സച്ചിൻ ചതുർവേദി (റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡവലപ്പിംഗ് കൺട്രീസ് ഡയറക്ടർ ജനറൽ).
10. എസ്.ഗുരുമൂർത്തി (സ്വദേശി ജാഗരൺ മഞ്ച് കൺവീനർ).
11. എസ്.കെ.മറാഠെ (സഹകരണമേഖല).