കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള നിർമാണത്തിനുശേഷം കണ്ണൂർ എയർപോർട്ടും ഉദ്ദേശിച്ചതിലും പകുതി തുക മാത്രം വിനിയോഗിച്ചു നിർമാണം പൂർത്തീകരിക്കാൻ സാധിച്ചുവെന്നു കേരള ഇൻഡസ്ട്രി ആൻഡ് ടെക്നിക്കൽ കണ്‍സൾട്ടൻസി ഓർഗനൈസേഷൻ (കിറ്റ്കോ) മാനേജിംഗ് ഡയറക്ടർ സിറിയക് ഡേവിസ്. കിറ്റ്കോയെ ശ്രദ്ധേയമാക്കുന്നത് ഇത്തരം കണ്‍സൾട്ടൻസി സേവനങ്ങളാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ചതുരശ്ര മീറ്ററിന് 65,000 രൂപ എന്ന എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റിയുടെ മാനദണ്ഡങ്ങൾക്കുള്ളിലാണു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർത്തീകരിച്ചത്. വിമാനത്താവളം ചെലവ് കുറച്ചു നിർമിച്ചത് യാത്രാച്ചെലവും അനുബന്ധ സേവനങ്ങളുടെ നിരക്കുകളും കുറയ്ക്കാൻ സഹായകമാകും.
വിനോദസഞ്ചാരം, വ്യവസായം, അടിസ്ഥാനസൗകര്യ വികസനം, മാനവവിഭവശേഷി വികസനം എന്നീ മേഖലകളിലാണു കിറ്റ്കോ കണ്‍സൾട്ടൻസി സേവനം നല്‍കുന്നത്. വിവിധ മേഖലകളിലായി 138 പദ്ധതികൾ കിറ്റ്കോ ഇതിനകം നടപ്പാക്കി. കിറ്റ്കോയുടെ 90 ശതമാനം പദ്ധതികളും പൊതുമേഖലയുമായി ബന്ധപ്പെട്ടാണ്. ഇവയിലധികവും കേരളത്തിനു പുറത്തുമാണ്. മറ്റു രാജ്യങ്ങളിലും പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ കിറ്റ്കോയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഈ വർഷം കേരളത്തിൽ കിറ്റ്കോ സേവനം നല്കുന്ന പ്രധാനപ്പെട്ട പദ്ധതികളിൽ 747 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കൊച്ചി വാട്ടർമെട്രോ, പബ്ലിക് സ്കൂളുകളുടെ നവീകരണം, മൂന്നു മെഡിക്കൽ കോളജുകളുടെ നിർമാണം (കാസർഗോഡ്, മഞ്ചേരി, ഇടുക്കി), 700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 57 കായികവികസന പദ്ധതികൾ എന്നിവ ഉൾപ്പെടും.
കിറ്റ്കോയുടെ ലാഭത്തിൽ 11.62 ശതമാനം വർധനയുണ്ടായതായും എംഡി പറഞ്ഞു. കഴിഞ്ഞ സാന്പത്തികവർഷത്തിൽ 9.34 കോടിയായിരുന്നു കിറ്റ്കോയുടെ ലാഭം. മൊത്തം വരുമാനം കഴിഞ്ഞ സാന്പത്തികവർഷത്തിൽ 19.19 ശതമാനം വർധിച്ച് 60.02 കോടി രൂപയായി.
കിറ്റ്കോ സിഎസ്ആർ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദം അടിസ്ഥാനരഹിതമാണ്. കുട്ടന്പുഴ പോലെയുള്ള പിന്നോക്ക പ്രദേശങ്ങളിലെ സ്ത്രീശക്തീകരണത്തിനായി 53.23 ലക്ഷം രൂപ ചെലവഴിച്ചത് സുതാര്യമായാണ്. സിഎജി ഓഡിറ്റിംഗിനു വിധേയമാകുന്ന സർക്കാർ സ്ഥാപനമാണു കിറ്റ്കോ. കുട്ടന്‍പുഴയിൽ കരകൗശല നിർമാണ പരിശീലനം, തേനീച്ചകൃഷി എന്നിവയിൽ സത്രീകൾക്കു പരിശീലനം നല്‍കുകയും ഇതിനായുള്ള സങ്കേതിക സഹായമടക്കം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും സിറിയക് ഡേവിസ് പറഞ്ഞു.
ചതുരശ്ര മീറ്ററിന് 65,000 രൂപ എന്ന എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റിയുടെ മാനദണ്ഡങ്ങൾക്കുള്ളിലാണു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർത്തീകരിച്ചത്. വിമാനത്താവളം ചെലവ് കുറച്ചു നിർമിച്ചത് യാത്രാച്ചെലവും അനുബന്ധ സേവനങ്ങളുടെ നിരക്കുകളും കുറയ്ക്കാൻ സഹായകമാകും.
വിനോദസഞ്ചാരം, വ്യവസായം, അടിസ്ഥാനസൗകര്യ വികസനം, മാനവവിഭവശേഷി വികസനം എന്നീ മേഖലകളിലാണു കിറ്റ്കോ കണ്‍സൾട്ടൻസി സേവനം നല്‍കുന്നത്. വിവിധ മേഖലകളിലായി 138 പദ്ധതികൾ കിറ്റ്കോ ഇതിനകം നടപ്പാക്കി. കിറ്റ്കോയുടെ 90 ശതമാനം പദ്ധതികളും പൊതുമേഖലയുമായി ബന്ധപ്പെട്ടാണ്. ഇവയിലധികവും കേരളത്തിനു പുറത്തുമാണ്. മറ്റു രാജ്യങ്ങളിലും പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ കിറ്റ്കോയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഈ വർഷം കേരളത്തിൽ കിറ്റ്കോ സേവനം നല്കുന്ന പ്രധാനപ്പെട്ട പദ്ധതികളിൽ 747 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കൊച്ചി വാട്ടർമെട്രോ, പബ്ലിക് സ്കൂളുകളുടെ നവീകരണം, മൂന്നു മെഡിക്കൽ കോളജുകളുടെ നിർമാണം (കാസർഗോഡ്, മഞ്ചേരി, ഇടുക്കി), 700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 57 കായികവികസന പദ്ധതികൾ എന്നിവ ഉൾപ്പെടും.
കിറ്റ്കോയുടെ ലാഭത്തിൽ 11.62 ശതമാനം വർധനയുണ്ടായതായും എംഡി പറഞ്ഞു. കഴിഞ്ഞ സാന്പത്തികവർഷത്തിൽ 9.34 കോടിയായിരുന്നു കിറ്റ്കോയുടെ ലാഭം. മൊത്തം വരുമാനം കഴിഞ്ഞ സാന്പത്തികവർഷത്തിൽ 19.19 ശതമാനം വർധിച്ച് 60.02 കോടി രൂപയായി.
കിറ്റ്കോ സിഎസ്ആർ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദം അടിസ്ഥാനരഹിതമാണ്. കുട്ടന്പുഴ പോലെയുള്ള പിന്നോക്ക പ്രദേശങ്ങളിലെ സ്ത്രീശക്തീകരണത്തിനായി 53.23 ലക്ഷം രൂപ ചെലവഴിച്ചത് സുതാര്യമായാണ്. സിഎജി ഓഡിറ്റിംഗിനു വിധേയമാകുന്ന സർക്കാർ സ്ഥാപനമാണു കിറ്റ്കോ. കുട്ടന്‍പുഴയിൽ കരകൗശല നിർമാണ പരിശീലനം, തേനീച്ചകൃഷി എന്നിവയിൽ സത്രീകൾക്കു പരിശീലനം നല്‍കുകയും ഇതിനായുള്ള സങ്കേതിക സഹായമടക്കം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും സിറിയക് ഡേവിസ് പറഞ്ഞു.