കൊച്ചി: സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ മണപ്പുറം ഫിനാൻസ് 221.39 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ കൈവരിച്ച 158.20 കോടിയേക്കാൾ 40 ശതമാനം വർധന. സബ്സിഡിയറീസ് ഒഴികെയുള്ള കന്പനിയുടെ അറ്റാദായം 192.75 കോടിയാണ്.
കന്പനിയുടെ മൊത്തം വരുമാനം 1014.44 കോടി രൂപയായി വർധിച്ചു. മുൻവർഷം ഇതേ കാലയളവിൽ കൈവരിച്ച 830.62 കോടിയേക്കാൾ 22.13 ശതമാനം വർധന കന്പനി നേടി. മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയിൽ 25.27 ശതമാനത്തിന്റെ കുതിപ്പും രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തികവർഷത്തെ ആദ്യ ക്വാർട്ടറിൽ ആകെ ആസ്തി 13723.20 കോടിയായിരുന്നെങ്കിൽ ഈ വർഷമിത് 17190.70 കോടി രൂപയായി ഉയർന്നു.
രണ്ടു രൂപ മുഖവിലയ്ക്കുള്ള ഓഹരികളിൽ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകൾക്കു നല്കാൻ ഇന്നലെ തൃശൂർ വലപ്പാട് ചേർന്ന കന്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതായി കന്പനി എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു. സ്വർണവായ്പ ഇനത്തിലും ഗ്രൂപ്പ് വൻ വളർച്ചയാണ് കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വർണവായ്പ ആസ്തി 17.02 ശതമാനം വളർച്ച നേടി 12,592.80 കോടി രൂപയിലെത്തി. കഴിഞ്ഞ സാന്പത്തികവർഷം ഇത് 10,760.91 കോടി ആയിരുന്നു.
കന്പനിയുടെ മൊത്തം വരുമാനം 1014.44 കോടി രൂപയായി വർധിച്ചു. മുൻവർഷം ഇതേ കാലയളവിൽ കൈവരിച്ച 830.62 കോടിയേക്കാൾ 22.13 ശതമാനം വർധന കന്പനി നേടി. മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയിൽ 25.27 ശതമാനത്തിന്റെ കുതിപ്പും രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തികവർഷത്തെ ആദ്യ ക്വാർട്ടറിൽ ആകെ ആസ്തി 13723.20 കോടിയായിരുന്നെങ്കിൽ ഈ വർഷമിത് 17190.70 കോടി രൂപയായി ഉയർന്നു.
രണ്ടു രൂപ മുഖവിലയ്ക്കുള്ള ഓഹരികളിൽ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകൾക്കു നല്കാൻ ഇന്നലെ തൃശൂർ വലപ്പാട് ചേർന്ന കന്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതായി കന്പനി എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു. സ്വർണവായ്പ ഇനത്തിലും ഗ്രൂപ്പ് വൻ വളർച്ചയാണ് കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വർണവായ്പ ആസ്തി 17.02 ശതമാനം വളർച്ച നേടി 12,592.80 കോടി രൂപയിലെത്തി. കഴിഞ്ഞ സാന്പത്തികവർഷം ഇത് 10,760.91 കോടി ആയിരുന്നു.