ന്യൂഡൽഹി: കാറിലെ സീറ്റ് ബെൽറ്റ് പോലെയാണ് രാജ്യത്തിനു റിസർവ് ബാങ്കെന്നും അതില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഉറപ്പാണെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. റിസർവ് ബാങ്കിന്റെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടുകയാണെങ്കിൽ അരുതെന്നു പറയാൻ ബാങ്കിന് സ്വാതന്ത്ര്യമുണ്ടെന്നും രഘുറാം രാജൻ വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ പ്രവർത്തനത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്ക് നവജ്യോത് സിംഗ് സിദ്ദുവിനെ പോലെയല്ല, രാഹുൽ ദ്രാവിഡിനെ പോലെയാവണം ഇപ്പോൾ കളിക്കേണ്ടത്. രാഹുൽ ദ്രാവിഡിനെ പോലെ കാര്യബോധത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന രീതിയിൽ ബോർഡ് മാറണം. നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും രഘുറാം രാജൻ ഓർമിപ്പിച്ചു. കേന്ദ്രബാങ്കിനെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ സാന്പത്തിക മേഖലയ്ക്ക് ഗുണകരമാവില്ലെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കുമായുള്ള പ്രശ്നങ്ങൾ ഒട്ടും ആശാസ്യമല്ല. ഒരു ഗവർണറെയോ ഡെപ്യൂട്ടി ഗവർണറെയോ നിയമിച്ചു കഴിഞ്ഞാൽ അവർ പറയുന്നതു കേൾക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇരുവരും പരസ്പര ബഹുമാനത്തോടെ പെരുമാറിയാൽ തീർക്കാവുന്ന പ്രശ്നമേ ഇരുകൂട്ടർക്കുമിടയിൽ ഉള്ളൂ. സർക്കാർ സമ്മർദം ചെലുത്തിയാലും പറ്റില്ലെന്നു പറയാനുള്ള അവകാശം റിസർവ് ബാങ്കിനുണ്ട്. അതിനുള്ള ആർജവം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റിസർവ് ബാങ്ക് നവജ്യോത് സിംഗ് സിദ്ദുവിനെ പോലെയല്ല, രാഹുൽ ദ്രാവിഡിനെ പോലെയാവണം ഇപ്പോൾ കളിക്കേണ്ടത്. രാഹുൽ ദ്രാവിഡിനെ പോലെ കാര്യബോധത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന രീതിയിൽ ബോർഡ് മാറണം. നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും രഘുറാം രാജൻ ഓർമിപ്പിച്ചു. കേന്ദ്രബാങ്കിനെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ സാന്പത്തിക മേഖലയ്ക്ക് ഗുണകരമാവില്ലെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കുമായുള്ള പ്രശ്നങ്ങൾ ഒട്ടും ആശാസ്യമല്ല. ഒരു ഗവർണറെയോ ഡെപ്യൂട്ടി ഗവർണറെയോ നിയമിച്ചു കഴിഞ്ഞാൽ അവർ പറയുന്നതു കേൾക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇരുവരും പരസ്പര ബഹുമാനത്തോടെ പെരുമാറിയാൽ തീർക്കാവുന്ന പ്രശ്നമേ ഇരുകൂട്ടർക്കുമിടയിൽ ഉള്ളൂ. സർക്കാർ സമ്മർദം ചെലുത്തിയാലും പറ്റില്ലെന്നു പറയാനുള്ള അവകാശം റിസർവ് ബാങ്കിനുണ്ട്. അതിനുള്ള ആർജവം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.