ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡും ഭാരതി എയർടെലും പുതിയ കെവൈസി നടപടികൾ തുടങ്ങി. പുതിയ കണക്ഷനുകൾ നല്കുന്നതിന് ആധാർ അധിഷ്ഠിത ഇലക്ട്രോണിക് വേരിഫിക്കേഷൻ ഉപേക്ഷിച്ചാണ് പുതിയ ഡിജിറ്റൽ കെവൈസി ആവഷ്കരിച്ചത്. റിലയൻസ് ജിയോ ഇൻഫോകോം വൈകാതെ പുതിയ സംവിധാനം ആവിഷ്കരിക്കും.
കെവൈസിക്കായി ആധാർ ഉപയോഗിക്കാൻ പാടില്ലെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. ഈ മാസം അഞ്ചിനുള്ളിൽ ഇത് ആവിഷ്കരിക്കണമെന്നാണ് നിർദേശം. എന്നാൽ, 20 വരെ ഓപ്പറേറ്റർമാർ സമയം ചോദിച്ചിരുന്നു. എങ്കിലും അതിനുള്ളിൽത്തന്നെ പുതിയ ഡിജിറ്റൽ കെവൈസി സംവിധാനം നടപ്പാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കിളുകളിലാണ് ആവിഷ്കരിച്ചിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ മറ്റു സർക്കിളുകളിലേക്കും വ്യാപിപ്പിക്കും.
വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖ സ്കാൻ ചെയ്തെടുക്കുന്നതിനൊപ്പം സ്റ്റോറിലെത്തുന്ന കസ്റ്റമേഴ്സിന്റെ ഫോട്ടോ അവിടെനിന്നുതന്നെ പകർത്തുകയാണ് ചെയ്യുന്നത്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽത്തന്നെയായിരിക്കും കെവൈസി നടപടികൾ.
കെവൈസിക്കായി ആധാർ ഉപയോഗിക്കാൻ പാടില്ലെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. ഈ മാസം അഞ്ചിനുള്ളിൽ ഇത് ആവിഷ്കരിക്കണമെന്നാണ് നിർദേശം. എന്നാൽ, 20 വരെ ഓപ്പറേറ്റർമാർ സമയം ചോദിച്ചിരുന്നു. എങ്കിലും അതിനുള്ളിൽത്തന്നെ പുതിയ ഡിജിറ്റൽ കെവൈസി സംവിധാനം നടപ്പാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കിളുകളിലാണ് ആവിഷ്കരിച്ചിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ മറ്റു സർക്കിളുകളിലേക്കും വ്യാപിപ്പിക്കും.
വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖ സ്കാൻ ചെയ്തെടുക്കുന്നതിനൊപ്പം സ്റ്റോറിലെത്തുന്ന കസ്റ്റമേഴ്സിന്റെ ഫോട്ടോ അവിടെനിന്നുതന്നെ പകർത്തുകയാണ് ചെയ്യുന്നത്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽത്തന്നെയായിരിക്കും കെവൈസി നടപടികൾ.